കവിത (Page 22)

നല്ലപോലെ അടുത്തറിയാവുന്നഅപരിചിതരെ കണ്ടിട്ടുണ്ടോകരയ്ക്കും കടലിനുമപ്പുറത്തെങ്കിലുംഹൃദയമിടിപ്പിന്റെ താളം അവർക്കറിയും നടന്ന് തേഞ്ഞ വഴിയിലമർന്നകറുകനാമ്പുകൾപുതുമഴയിൽ വീണ്ടും കിളിർത്തത് വേരുകളിലാദ്യനനവിലേ അവരറിയും നിന്നുപെയ്യുന്ന മഴയെ മറയ്ക്കുന്നവർണ്ണക്കുടയ്ക്ക് കീഴേമറ്റൊരാകാശം കൺചിമ്മി നിൽപ്പതും അവർക്കറിയും. നടന്നു മറഞ്ഞ വഴിയങ്ങോളംമിഴിപിന്തുടർന്ന വഴിയൊക്കെയുംഇന്നലെയെന്നോളം മിഴിവോടെ- യവരോർത്തെടുക്കും കാത്തുനിന്ന കല്പടവുകളുംമിഴികൂപ്പിനിന്ന കൽവിളക്കിന്നിരുപുറവുംനിറഞ്ഞുകത്തിയ ദീപനാളങ്ങളുംഇന്നും കണ്മുന്നിലുണ്ടാകും നല്ലപോലെ അടുത്തറിയാവുന്ന രണ്ടപരിചിതർ അങ്ങനെയാണ്അവരെക്കുറിച്ചൊന്നുമറിയില്ലഒരുപാട് നാളായിട്ടൊന്നുമറിയില്ലഎന്നുരുവിടുമ്പോഴുംപരസ്പര നിശ്വാസത്തിന്റെതാളം പോലുമവർക്കറിയും അറിയപ്പെടാത്തൊരു ദ്വീപിലിരുന്ന്നമുക്കൊരിക്കലുംഒട്ടും പരിചയമില്ലാത്തപഴയൊരു കാലത്തെ ഓർത്തെടുക്കും തുഷാരമിറ്റിയ പുൽനാമ്പുകളിൽമഴവില്ല് വരഞ്ഞ സായംസന്ധ്യയിൽവെറുതെയലസമായി നടന്ന വഴികളെ അരികിലരികിലായ്Continue Reading

ഗാന്ധിജിഎന്നോടായിട്ടൊന്നുംപറഞ്ഞിട്ടില്ല.എന്നാല്‍ ഗാന്ധിജിഎന്നോടും പറഞ്ഞിട്ടുണ്ടെന്ന്ചെകിടടച്ചുള്ള ഓരോ അടിയിലുംനിസ്സഹായനാവുമ്പോള്‍ഞാന്‍ വിശ്വസിക്കുന്നു. ബുദ്ധന്‍എന്നോടൊന്നുംപറഞ്ഞിട്ടുണ്ടാവില്ല.എന്നാല്‍ ബുദ്ധനെന്നോടെല്ലാംപറഞ്ഞിട്ടുണ്ടാവുമെന്ന്ധ്യാനം സൂചിപ്പിക്കുന്നു. ക്രിസ്തുഎന്നോടൊരിക്കലുംഉയിര്‍ത്തതായി പറഞ്ഞിട്ടില്ല.എന്നാലാ ഉയിര്‍പ്പില്‍ഞാനുമുണ്ടായിരിക്കണമെന്ന്ഓരോ കുരിശും പറയുന്നു. യൂദാസെന്നോടൊന്നുംപറഞ്ഞിട്ടില്ല.എന്നാലോരോ നാണയക്കിലുക്കത്തിലുംവീണുപോവുമ്പോള്‍ഞാനെന്നെയൊറ്റുന്നു. ഗോഡ്സെയൊന്നുംഎന്നോട് പറഞ്ഞിരിക്കില്ല.എന്നിട്ടുമോരോ കപടവണക്കത്തിലുംകൈകള്‍ കാഞ്ചിയിലെന്ന പോലെഎന്നിലമരുന്നു. ഒരു തോക്കുംപറഞ്ഞിട്ടില്ലെന്നോടൊന്നും.എന്നിട്ടുമോരോ നിമിഷവുംഅനീതിക്കെതിരെവെടിയുതിര്‍ക്കുകയാണെന്ന്എന്‍റെ ഹൃദയത്തെക്ഷുഭിതമാക്കുന്നു. ഞാനൊന്നുമിതുവരെപറഞ്ഞിട്ടില്ലെന്നോട്.പറയാനുള്ളതൊക്കെയുംഞാനെന്നില്‍ത്തന്നെവിഴുങ്ങുന്നു. ഉറക്കത്തിലുംഞാനെന്നോട് പറയില്ലൊന്നും.എന്നാലുമെന്നില്‍വിഴുങ്ങിപ്പോയ ചോദ്യങ്ങളൊക്കെയുംഉത്തരങ്ങളായി ഛര്‍ദ്ദിക്കുന്നു.ഛര്‍ദ്ദിലിലാണെന്‍റെ കിടപ്പ്.ഉണര്‍ച്ച.ദേശം.കാലം.ജീവിതം.Continue Reading

ഞാനുംഅവനുംഅവളും അവളുടെ വീട്ടിലെത്തിയതായിരുന്നു. അവനെയോര്‍ത്ത് അവള്‍ കരയാന്‍ തുടങ്ങി. ഇത്ര നാളായിട്ടുംമരിച്ചുപോയിട്ടുംഅവളവനെ മറക്കാത്തതില്‍ഞാനത്ഭുതപ്പെട്ടു. പ്രേമത്തെ സംശയിക്കാത്തതെന്ത്?മറവിയിലേക്ക് വറ്റിയ എത്രയെത്ര പുഴകള്‍തന്നെയുണ്ട്‌?അവള്‍ക്ക് അറിയാത്തതല്ലല്ലോ. ഞാനവളെ എന്‍റെ അരികിലിരുത്തി.അവളെ ഉമ്മവെച്ചു. അവളുടെ വീട്ടിലേക്കുള്ളവഴിയിലെ പൂക്കള്‍, വഴിയിലെ പക്ഷികള്‍വഴിയിലെ ഏകാന്തത, എല്ലാംഎനിക്ക് പ്രിയപ്പെട്ടതായി. ചിലപ്പോള്‍, ചിലപ്പോള്‍ മാത്രംഅവനെന്നെ നോക്കി. രാത്രികളില്‍ പെട്ടെന്ന് തെളിയുന്നഒരു കീറ് ആകാശം – ഞാന്‍മനസ്സില്‍ പറഞ്ഞു. നരകങ്ങള്‍ തൊടാതെ ഞാനും. രണ്ടു പേരുടെ പ്രണയം ഭൂമിയെ ഇത്രമേല്‍തുലഞ്ഞതാക്കുമോ? ഞാന്‍ ചൂളംContinue Reading

നമുക്കിടയിൽ വെള്ളംതിളച്ചു മറിഞ്ഞു കൊണ്ടിരുന്നു നിൻ്റെ നെറ്റിയിലെ തിരമാലച്ചുളിവുകളിൽനീരാവി പെയ്തിറങ്ങുന്നു, നേർത്ത കാപ്പിപ്പൊടി നിറമുള്ളനിൻ കൃഷ്ണമണികൾക്ക്പൂപ്പൽ വന്നിരിക്കുന്നു, നിനക്കും എനിക്കുംകടുപ്പം കുറഞ്ഞിരിക്കുന്നു, പഞ്ചസാര-പ്പാത്രത്തിലെയുറുമ്പിനെനീ വെറുതേ വിട്ടിരിക്കുന്നു! എത്രയരിച്ചെടുത്താലും ,ബാക്കിയാവുന്നതരികളുണ്ടായിരുന്നുനമുക്കിടയിൽ പണ്ട്,ആകാശമൊരു നേർത്തകട്ടൻ നിറമാകുമ്പോൾ,നമ്മളെത്ര തിളച്ചിരിക്കുന്നു!പുലരുംവരെയിരുന്നുതണുത്താറിയിരിക്കുന്നു,ഇറക്കാനാവാതെ-യൊഴിച്ചുകളഞ്ഞിരിക്കുന്നു.. ചുവന്ന പൂക്കൾ ഡിസൈനുള്ളരണ്ടു പഴയ ചില്ലുഗ്ലാസുകളിൽ,കട്ടൻ നിറം പറ്റിയിരിക്കുന്നുകടുപ്പത്തിൽ! സ്മാരകം പോലെനീയതെടുത്തുവെച്ചിരിക്കുന്നു,തുടയ്ക്കാതെ, ശ്രദ്ധകൊടുക്കാതെ നമുക്കിടയിൽ വെള്ളം തിളച്ചു മറിഞ്ഞു കൊണ്ടിരുന്നു..എനിക്കും നിനക്കും കടുപ്പം കുറഞ്ഞിരിക്കുന്നു . കവര്‍: സി. പി. ജോണ്‍സണ്‍Continue Reading

കർഷകൻ ഋതുമാറി മഴ പെയ്താല്‍ ചളിയിറങ്ങി വിത്തിറക്കും. കതിരുകാത്തു കരുതലോടെ കാലമുരുളാന്‍ കാത്തിരിക്കും. അയലത്ത് പകുത്തുനൽകി കൊയ്ത്ത് ആഘോഷമാക്കും. അതുകഴിഞ്ഞാരും കാണാതെ അരവയര്‍ മുറുക്കി ചിരിക്കും. ഭടൻ മഞ്ഞുമലയിൽ വിയർത്തും മരുച്ചൂടിലുരുകാതേയും ഇരുട്ടിലൊറ്റയ്ക്കതിര്‍ത്തി കാക്കുമെന്നെ കരുത്തനെന്നാരോ വിളിച്ചു. അകലങ്ങളിൽ അകന്നകന്നുപോകും, രാത്രിവണ്ടിയുടെ ചൂളമടി കേട്ടാൽ മരുക്കാറ്റിൽ ചന്ദ്രികയിലുലയുന്ന ആ മണലോളങ്ങൾപോലെ മനം വിതുമ്പുന്നവനാണോ ഭടൻ! എഴുത്തുകാരൻ സൂക്ഷിക്കുക! ഞങ്ങള്‍ വെറും എഴുത്തുജോലിക്കാർ. വാക്കിനു മൂര്‍ച്ച കൂട്ടി, എണ്ണയിട്ടിരിക്കും. തക്കം നോക്കിContinue Reading