മൂന്നു നാനോ കഥകൾ
ചങ്ങല അവൻ മധുരമായി പാടി.പാട്ടിനൊത്തവൾ ചുവടുവെച്ചു.നൃത്തം മുറുകിയപ്പോൾ അവളും ചലനങ്ങളും ലയിച്ചൊന്നായി.നൃത്തച്ചുവടുകൾ നിയന്ത്രിക്കാനാവാതെ, പാട്ടിൽ നിന്നപ്പോൾ ചങ്ങലകൾ ഇറങ്ങി വന്നു. താലി കഴുത്തുനീട്ടുന്നേരം അവന്റെ കണ്ണുകളിൽ താലിമാലയുടെ പ്രതിബിംബം കണ്ടു.ആ സ്വർണ്ണത്തിളക്കം ചുറ്റുംനിന്ന ആയിരം കണ്ണുകളിൽ വീണ് പെറ്റുപെരുകവെ, കഴുത്തിലൊരു ചങ്ങലയുടെ കനം തൂങ്ങി.ഞാൻ തലകുമ്പിട്ടു.ശക്തി എന്റെ നിഴലിൽ നിന്നവൾ മാറി നിന്നു.ഞാൻ പുരികക്കൊടിയുയർത്തി.“നിഴലെങ്കിലും വേണ്ടേ സ്വന്തമായിട്ട്…” – അവളുടെ മുഖത്തപ്പോൾ സൂര്യനുദിച്ചു. കവർ: ജ്യോതിസ് പരവൂർContinue Reading





















