കവിത (Page 20)

ചങ്ങല അവൻ മധുരമായി പാടി.പാട്ടിനൊത്തവൾ ചുവടുവെച്ചു.നൃത്തം മുറുകിയപ്പോൾ അവളും ചലനങ്ങളും ലയിച്ചൊന്നായി.നൃത്തച്ചുവടുകൾ നിയന്ത്രിക്കാനാവാതെ, പാട്ടിൽ നിന്നപ്പോൾ ചങ്ങലകൾ ഇറങ്ങി വന്നു. താലി കഴുത്തുനീട്ടുന്നേരം അവന്റെ കണ്ണുകളിൽ താലിമാലയുടെ പ്രതിബിംബം കണ്ടു.ആ സ്വർണ്ണത്തിളക്കം ചുറ്റുംനിന്ന ആയിരം കണ്ണുകളിൽ വീണ് പെറ്റുപെരുകവെ, കഴുത്തിലൊരു ചങ്ങലയുടെ കനം തൂങ്ങി.ഞാൻ തലകുമ്പിട്ടു.ശക്തി എന്റെ നിഴലിൽ നിന്നവൾ മാറി നിന്നു.ഞാൻ പുരികക്കൊടിയുയർത്തി.“നിഴലെങ്കിലും വേണ്ടേ സ്വന്തമായിട്ട്…” – അവളുടെ മുഖത്തപ്പോൾ സൂര്യനുദിച്ചു. കവർ: ജ്യോതിസ് പരവൂർContinue Reading

എന്താണ് പെണ്ണേ, നീകറുത്തിരിക്കണത്. എന്താണ് പെണ്ണേ, നീതടിച്ചിരിക്കണത്. എന്താണ് പെണ്ണേ, നീഉറക്കെ ചിരിക്കണത്. എന്താണ് പെണ്ണേ, നീതുട കാട്ടണത്. എന്താണ് പെണ്ണേ, നീമംഗലം കഴിക്കാത്തത്. എന്താണ് പെണ്ണേ, നീപെറാതിരിക്കണത്. എന്താണ് പെണ്ണേ, നീകാല്‍ കേറ്റി ഇരിക്കണത്. എന്താണ് പെണ്ണേ, നീജീന്‍സിട്ട് നടക്കണത്. എന്താണ് പെണ്ണേ, നീലിപ്സ്റ്റിക് പുരട്ടണത്. എന്താണ് പെണ്ണേ, നീരാത്രി കറങ്ങണത്. എന്താണ് പെണ്ണേ,നീ തുറിച്ചിങ്ങു നോക്കണത്. കവര്‍: സി.പി. ജോണ്‍സണ്‍Continue Reading

കോലോത്ത് താരാട്ട്പാട്ടിൻ പുതപ്പിൽആലിലത്തൊട്ടിലിൽവിരലുണ്ണുന്നൊരുണ്ണിയായ്കാലം കടന്ന് നേർ-വാക്കായ് ചുരന്ന്പുലർന്നോരു വെണ്മയായ്ഉറങ്ങാതിരിക്കുന്നുകുഞ്ഞിക്കണ്ണിന്‍റെ ദീപ്തികൾ, ഗാഥകൾ ചേലിൽ വെറും ചീര-യിലത്തെല്ലു മാറ്റുംകാലേ പകർന്ന നിറ-വന്നം, പ്രസാദം പീലിക്കിനാവായ്കൈരളീ വാങ്മയംആലോലമാട്ടിടുംകാവ്യകേളീ കളിമ്പം കാലവർഷം മഹാ-പാണ്ഡിത്യഗർവ്വിനാൽജാലമായ്, സാധുജീവിതം മാഴ്കവെപാലമായ്, മനസ്സിൻകരയണഞ്ഞീടുവാൻഓലയിൽ കാവ്യക്കുടരചിച്ചോരു രക്ഷയും പാലലക്കടൽനിത്യമാമുണ്മകൾനൽമൊഴിത്തനിമകൾചാലിച്ചെടുത്തോരുചന്ദനശുദ്ധികൾവനമാല ചാർത്തിടുംഭക്തി-വാത്സല്യ മഞ്ജരി ആലിലച്ചാർത്താൽചലിച്ചെഴും ശീലുകൾകാലം വലം വെക്കു –മീരടിത്തണലുകൾ.. *ഈ കവിതയ്ക്ക് പേരിടുമ്പോൾ എം.ഗോവിന്ദന്‍റെ ‘ഇടശ്ശേരി നിനവിൽ വരുമ്പോൾ’എന്ന കവിതയുണ്ട് നിനവിൽ.Continue Reading

പ്രധാന നിരത്തില്‍ നിന്നും വീട്ടിലേക്ക് പുറപ്പെടുന്ന വഴിതീരെ മെലിഞ്ഞതാണെങ്കിലുംമുറ്റത്തു നിന്നാല്‍വയലറ്റം വരെ കാണാമെന്ന കാരണത്തിനായിരുന്നുഊന്നല്‍. വീട്,പരസ്പരം മുഖം നോക്കുന്ന രണ്ടു മുറികളും പ്രാരബ്ധങ്ങളെസമൃദ്ധിയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ളഒരടുക്കളയുമായി മുതിര്‍ന്നെന്നു തോന്നിയപ്പോള്‍ ഒട്ടുംവൈകാതെ, പുകയറിയാത്ത അതിന്‍റെ പുത്തനടുപ്പിൽപാലുകാച്ചാന്‍ വെച്ചു. കിഴക്കോട്ട് ചരിച്ചുവെച്ച ചെറിയ സ്റ്റീല്‍കലത്തിലെ പാല്‍തിളപ്പിലേക്ക് കണ്ണോര്‍ത്തു നില്ക്കുമ്പോള്‍ ആരോവിളിച്ചെന്ന തോന്നലില്‍ പുറത്തേക്ക് വന്നതാണ്. മുറ്റത്ത് അതിരുപറ്റി നിര്‍ത്താന്‍ പാകത്തില്‍,ആള്‍മറയടക്കം ഒരു കിണറിരിക്കുന്നു. ഇതെപ്പോ!എന്ന ആശ്ചര്യത്തെ കെടുത്താന്‍, അതുവരെയും വെള്ളം തന്നഅയല്‍ക്കാരന്റെ മൊഴിContinue Reading

അവളുടെ കൈയില്‍കവിതയുണ്ടത്രെ.ആരെയും കാട്ടാതെഎപ്പോഴുമവളതൊളിച്ചുവെക്കും.വഴിയിറങ്ങിയാല്‍സാരി കൊണ്ട് മറച്ചു പിടിക്കും.ചിലരവളുടെ വീട്ടിലേക്കുംസ്വകാര്യതയിലേക്കുംഒളിഞ്ഞു നോക്കി.ഒരു തോര്‍ത്ത് കൊണ്ട്അവളത് പൊതിഞ്ഞു പിടിച്ചിരിക്കയാണത്രെ.പുറം കാണാത്തഅവളുടെ കവിതയെഎല്ലാവരും ജിജ്ഞാസയോടെ നോക്കി.ആരുമത് കണ്ടില്ല.കണ്ടവരോപുറത്തു പറഞ്ഞില്ല. യാദൃച്ഛികമൊരിക്കല്‍ഞാനവളുടെ കൈ കണ്ടു.പൊതിഞ്ഞവയൊക്കെയുമൂര്‍ന്നു പോയതിനാല്‍ഞാനവളുടെ കൈകളില്‍ നോക്കി.കവിതയൊന്നും കണ്ടില്ല.എന്നാല്‍ കവിതയായൊരു നീളന്‍മുറിവുണ്ടായിരുന്നു കൈയില്‍.എന്തൊക്കെയോ കാരണങ്ങളാല്‍ജീവിതമൊടുക്കാന്‍ ശ്രമിച്ചപരാജയത്തിന്‍റെ മുറിവ്.ആ മുറിവായിരുന്നുഅവളുടെ കവിത.മുറിവുണങ്ങിയാലുംജീവിതം നീറ്റുന്ന കവിത. ജീവിതംമുറിവായാലുംധ്വനിപ്പിച്ചു കാട്ടുവതു തന്നെകവിതയെന്ന്ഞാനും തീരുമാനിച്ചു കവർ : ജ്യോതിസ് പരവൂർContinue Reading