കഥ (Page 12)

സൂര്യനസ്തമിച്ചിരിക്കുന്നു. കിളികൾ മരത്തലപ്പുകളിലേക്കു കൂടണയുന്നു, ജോലിക്ക് പോയവർ ധൃതിയിൽ വീട്ടിലേക്ക് മടങ്ങുന്നു, നിരത്തുകളിൽ ലൈറ്റുകൾ തെളിയുന്നു. നാട്ടിലും, വിദേശത്തുമുള്ള എല്ലാ ബാച്ച്ലേഴ്സും തിരക്കിട്ട പാചകത്തിലാണ്. മസാലയുടെയും,രുചിക്കൂട്ടുകളുടെയും ഗന്ധം പരക്കുന്നു. ചിലർ വോഡ്കയിൽ നാരങ്ങ പിഴിയുന്നു. ഫ്രിഡ്ജിൽ നിന്നെടുത്ത ബീയർ കുപ്പികൾ പൊട്ടുന്നു, വീട്ടിൽ നിന്നും രണ്ടു പെഗ് അടിക്കാൻ അനുവാദം കിട്ടാത്തവരും പുഞ്ചിരിച്ച മുഖത്തോടെ അവരോടൊപ്പമുണ്ട്. ദൂരദേശങ്ങളിൽ പഠിക്കാൻ പോയ കുട്ടികൾ വീട്ടിലേക്ക് വിളിച്ചു അയക്കേണ്ട രൂപയുടെ കണക്കുകൾ പറഞ്ഞു,Continue Reading

കഥ 2 ഒരേ വഴിയിലൂടെ തലങ്ങുംവിലങ്ങും പലയാവർത്തി നടന്നു കാലുകൾ കടഞ്ഞപ്പോഴാണ് അവളുടെ നേരെ ആദ്യത്തെ ചോദ്യമെറിഞ്ഞത്. ‘സെയ്‌റ, ഇതെത്രാമത്തെ പ്രാവശ്യമാണ് നമ്മളിങ്ങനെ ഒരേദിശയിൽ നടന്നുകൊണ്ടിരിക്കുന്നത്. നിനക്ക് മുട്ടുവേദനയാണ് നടക്കാൻ കഴിയില്ല എന്നല്ലേ പറഞ്ഞിരുന്നത്?’. ആദ്യം കേട്ട ഭാവം നടിച്ചില്ലെങ്കിലും, രണ്ടുമൂന്ന് ചുവടുകൾ കൂടി നടന്നശേഷം തിരിഞ്ഞു നിന്നുകൊണ്ട് അവൾ മറുചോദ്യമെറിഞ്ഞു. ‘നമ്മൾ ഇതിലും കൂടുതൽ ദൂരം ഒന്നിച്ചു നടന്നിട്ടുണ്ട്. ഇന്നിപ്പോ, ഇത്ര നടന്നപ്പോഴേക്കും മഹാദേവൻ ക്ഷീണിച്ചോ’. ‘അന്നത്തെ പ്രായമാണോContinue Reading

ഒരുപാട് കാലം പ്രണയിച്ചു നടന്ന വഴികളാണെന്ന് പറഞ്ഞിട്ടെന്താ കാര്യം. വർഷങ്ങൾക്ക് ശേഷം അതേ വഴികളിലൂടെ വണ്ടിയോടിക്കുവാൻ ജി പി എസിന്റെ സഹായം വേണ്ടി വന്നിരിക്കുന്നു. വാച്ചും ടോർച്ചും മാത്രമല്ല പാതകൾ വരെ ഫോണിൽ തെളിയുന്നത് കൊണ്ട് വഴിയിലിറങ്ങി സ്ഥലം ചോദിക്കേണ്ടന്നൊരു ഗുണമുണ്ട്. അമ്പൂരിയിൽ നിന്നും പന്തയിലേക്കുള്ള റോഡിലേക്ക് തിരിയുമ്പോഴാണ് ഫോണിലേക്ക് അവളുടെ വിളിയെത്തിയത്, കാൾ വന്നതോടെ ജി പി എസ് സ്‌ക്രീൻ മറഞ്ഞതിനാൽ വണ്ടി വശത്തേക്ക് ഒതുക്കിയിട്ട് ഫോൺ കൈയിലെടുത്തപ്പോഴേക്കുംContinue Reading

”എട്ടടീ വീടിരുക്ക്…ഇരുക്ക് മെത്തെയ് ഇങ്കെരുക്ക്…ഇന്തടഞ്ചൈ സുടുകാട്…നീങ്ക ഇരുക്ക മണം തേടിട്ടിങ്കെ…പത്തടി വീടിരുക്കെ…പടുക്ക മെത്തെയ് ഇങ്കിറുക്കെ…പാടടച്ച സുടുകാട്…പടുക്ക മണം തേടിട്ടിങ്കെ…” തൻ്റെ ആക്രിക്കടയിലെ ജീവനക്കാരായ തമിഴന്മാർ താമസിക്കുന്നിടത്തുനിന്ന് പതിവിനു വിപരീതമായി ഈണത്തിൽ അലമുറയിട്ട് പതംപറഞ്ഞുള്ള പാട്ട് കേട്ടതുകൊണ്ടാണ് ഗിരി അങ്ങോട്ട് തിരിച്ചത്. അച്ഛൻ രംഗസ്വാമിയോടൊപ്പം കഴിയുന്ന തേൻമൊഴി, പിണങ്ങിക്കഴിയുന്ന ഭർത്താവിന്റെ മരണവാർത്ത ഏറെ വൈകിയാണെങ്കിലും അറിയാൻ കഴിഞ്ഞതിനെത്തുടർന്ന് കെട്ടുതാലി അറുത്തുമാറ്റുവാനും കാല്‍ വിരലുകളിലെ മോതിരം ഊരുവാനും വേണ്ടി അപദാനങ്ങൾ വാഴ്ത്തിപ്പാടുന്നതാണെന്ന് അറിഞ്ഞപ്പോൾContinue Reading

സാധാരണ പ്രേതങ്ങളെ പോലെ ആയിരുന്നില്ല അയാൾ. ഒരു സമാധാനവും ഇല്ലാതെ നാല് ദിശകളിലേക്കും മിന്നൽ പോലെ പാഞ്ഞു നടക്കുന്നു. അത്ര സമാധാനം ഇല്ലാത്ത പ്രേതത്തിനെ ഞാൻ ആദ്യമായി കാണുകയാണ്. അതുകൊണ്ടുതന്നെ ഞാൻ അയാളെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് ചോദിച്ചു: “സഹോദരാ,എനിക്കറിയാവുന്ന പ്രേതങ്ങളെല്ലാം ജീവിതത്തിൻ്റെ ദുരിതങ്ങളിൽ നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് എപ്പോഴും കാണപ്പെടാറ്. ശരിക്കും അവരുടെ മുഖത്തെ ശാന്തിയും ആഹ്ലാദവും കണ്ടിട്ടാണ് ഞാനിത്ര ധീരനായി ജീവിക്കുന്നതു തന്നെ. ജീവിതത്തിൽ എന്തൊക്കെ ദുരിതംContinue Reading