മുരളി മീങ്ങോത്ത് (Page 9)

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

വിയർത്തുണങ്ങാത്ത ആറ് പ്രവൃത്തി ദിനങ്ങൾക്കും അറുതി വരുന്നത് വ്യാഴാഴ്‌ച രാത്രി മാത്രമാണ്.. വ്യാഴാഴ്ച രാത്രിയിൽ മഹേഷ്‌ കിടക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളെല്ലാം വെള്ളിയാഴ്ച രാവിലെയുള്ള മുടങ്ങാത്ത ഫുട്ബോൾ കളിയെക്കുറിച്ചാണ്. ഓണത്തിന് ഇത്തവണയും നാട്ടിൽ പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. മടക്കയാത്രയുടെ നൂലാമാലയിൽ നാട്ടിൽ കുടുങ്ങി നിൽക്കുന്നത് ആലോചിയ്ക്കാൻ വയ്യ.ഏതു വേനലിലും ശൈത്യത്തിലും മഴയിലും മുടക്കം വരുത്താതെയുള്ള ഒരു മണിക്കൂർ ഫുട്ബോൾ കളി. ജീവിതത്തിന്റെ സകല യാഥാർത്ഥ്യങ്ങളും മറന്ന് രണ്ട് ഗോൾ പോസ്റ്റുകൾക്കിടയിൽ പന്തിനായിContinue Reading

ഏത് ദുരന്ത കാലവും ഏറ്റവും കൂടുതൽ വേട്ടയാടുന്നത് സമൂഹത്തിൽ അരിക് വൽക്കരിക്കപ്പെട്ടവരെയാണ്. മാസ്കിനടിയിൽ നിശബ്ദമായ അവരുടെ കരച്ചിലുകൾ ആര് കേൾക്കാൻ. ആംബുലൻസുകൾ കൂട്ടത്തോടെ നിലവിളിക്കുന്ന കോവിഡ് കാലത്ത് പോസിറ്റിവായ അച്ഛൻ നാർക്കുളനെ ആശുപത്രിയിൽ കാണാനെത്തുന്ന കണ്മഷിയുടെ കറുത്ത നിറമുള്ള, കാട്ട് പൊന്ത പോലെ മുടിയുള്ള മെലിഞ്ഞ ചെറുപ്പക്കാരൻ മകൻ ബാലചന്ദ്രനെയാണ്, അംബികാസുതൻ മാങ്ങാടിന്റെ “കാരക്കുളിയൻ” എന്ന കഥ തുടങ്ങുമ്പോൾ കാണുന്നത്.പനിച്ച് കിടക്കുന്ന അച്ഛൻ നാർക്കുളൻ ഭൂതകാലത്തിലെ നോവുന്ന ഓർമ്മകളിൽ “പരപ്പ്”Continue Reading

Continue Reading

യു ഏ ഇ യിലും നാട്ടിലും ശ്രദ്ധേയമായ പ്രദർശനങ്ങൾ നടത്തിയ ചിത്രകാരൻ പ്രസാദ് കാനത്തിങ്കലുമായി മുരളി മീങ്ങോത്ത്, മലയാളനാട് വെബ് മാഗസിന് വേണ്ടി നടത്തിയ അഭിമുഖം. പ്രസാദ് പ്രസാദ്, യു ഏ യിലെ പുറം വാസം അവസാനിപ്പിച്ച് നാട്ടിൽ എത്തിയിട്ട് ഗാലറിയൊക്കെ ആരംഭിച്ച ഘട്ടത്തിലാണ് കോവിഡ് കാലം വരുന്നത്. കോവിഡിന്റെ അടച്ചിടലിൽ ചിത്രകാരന്റെ പ്രതിസന്ധികളെക്കുറിച്ച് പറയൂ. മഹാമാരിയുടെ കാലത്ത് ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ട് നമ്മൾContinue Reading

ആവർത്തിച്ച് വരുന്ന ബിംബങ്ങളുടെ സമൃദ്ധിയും നൂതനത്വവും കൊണ്ട് വേറിട്ട് നിൽക്കുന്ന ചെറുകഥയാണ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ടി അരുൺകുമാറിൻ്റെ “ലാ ടൊമാറ്റിനാ.” ടി അരുൺ കുമാർ രണ്ട് രാജ്യങ്ങളിൽ അകപ്പെട്ട് പോയ വ്യക്തികളുടെ പൗരത്യ പ്രശ്നങ്ങൾ രുചികരമായ ഒരു മീൻകറിയിലൂടെ തുറന്നിട്ട കഥയായിരുന്നു അരുൺ കുമാറിൻ്റെ മാച്ചേർ കാലിയ. ലാ ടൊമാറ്റിനായിൽ കോവിഡാനന്തര ഇന്ത്യയിൽ സത്യാന്വേഷകനായ, “വോയ്‌സ് ഓഫ് സോക്രട്ടീസ്‌ ” എന്ന വ്ലോഗിലെ ശബ്ദത്തിന് ഉടമയായ അറുപത്കാരൻ്റെ നരക തുല്യമായContinue Reading