സൗമ്യ ചന്ദ്രൻ

കോട്ടയം സ്വദേശി. ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും എഴുതാറുണ്ട്. നിഴൽ പറഞ്ഞവ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വ്രണങ്ങളുടെ നിറം പുരണ്ട മണ്ണിൽനീളുന്ന വരികൾഒരുവൾ അവയ്ക്കു കുറുകെ തളർന്നു വീണുഹൃദയം പിന്നിലെവിടെയോ ,അകലെഒരു പടിവാതിൽക്കൽ ഇളകിവീഴുകയോആരോ പിച്ചിച്ചീന്തുകയോ ചെയ്തിരിക്കണംബാക്കിയായ മിടിപ്പുകൾഉള്ളംകൈയിൽ നിന്നടർന്നു വീണുകൊണ്ടേയിരിക്കുന്നുഒടുവിലത്തെതും തെറിച്ചു വീഴുമ്പോൾഭാണ്ഡവും തോളിൽ നിന്നൂർന്നു പോകുന്നുഭീമാകാരമായ ശബ്ദത്തിൽ എന്തോ പൊട്ടി തകരുന്നുസ്വപ്നങ്ങളാവാംഅവൾക്കു അധികം പിന്നിലല്ലാതെ ഞാനുമുണ്ട്അവൾക്കു ഏറെ മുന്നിൽഅപരിചിതമായ ഭാഷയിൽ തലതല്ലിയാർക്കുന്നുണ്ടാരോആർത്തനാദങ്ങൾക്കു വാക്കും ഈണവുംതിട്ടപ്പെടുത്തേണ്ടതില്ലലോഅവ ആത്മാവിനെ ഉണർത്താൻ കെല്പുള്ള ഗീതമാണ്ചവിട്ടി നടന്നത് മണ്ണിലല്ലായിരുന്നെന്ന്നിലയിലാത്ത കടലിലായിരുന്നെന്നു വിതുമ്പൽഞാനപ്പോൾ എന്നെ പ്രണയിച്ച വയലിൻ വാദകനായിരുന്നകവിയെ ഓർമ്മിച്ചുപലായനം എന്ന്Continue Reading

ചുമരുകളിൽ,ജനാലയുണ്ടായിരുന്ന വിടവിൽ,ഇളകിയ മച്ചിൽ,അടർന്ന തറയിൽകാട് മുളച്ചു പൊന്തുന്നു.ഉറുമ്പ് കടക്കുന്ന പിളർപ്പുകളെല്ലാംപൂത്തുലയുന്നു, പച്ച നിറയുന്നു, വേരുറയ്ക്കുന്നു നിറം മാറുന്നമണിമാളികകൾക്ക് നടുവിൽകാർക്കശ്യക്കാരിയായ വൃദ്ധയെ പോലെഒരു വീടിന്റെ അസ്ഥികൂടം.ഇവിടെയിരുന്നാണ് ഞാൻ നിനക്ക്കത്തുകളെഴുതുന്നത്. ഇവിടെയൊരൊ ഇളകിയ മൂലകളിൽകാൽ നീട്ടി പിണച്ചു വെച്ച്ആരൊക്കെയോ കഥ പറയുന്നുണ്ട്എനിക്ക് കേൾക്കാം.ഒരു രാത്രിയിൽ മിന്നാമിനുങ്ങുകൾവട്ടം ചുറ്റുന്നത് നോക്കി നോക്കിയാണ്ഞാനിവിടെ എത്തിയത്.ഒരിക്കൽ നിറഞ്ഞു തുളുമ്പിയിരുന്നതിന്റെഅടയാളങ്ങളിലൂടെപുല്ലുകൾ എഴുന്നു നിന്നിരുന്നുപേരറിയാത്ത പൂക്കൾ, സ്നേഹം വറ്റിയാലും വളരാതെങ്ങനെ എന്ന മട്ടിൽമുറിവേറ്റ് വിശ്രമിക്കുന്ന പക്ഷികൾപ്രസവിക്കാനൊരുങ്ങുന്ന പൂച്ചനാലുപാടും ചിതറിത്തെറിക്കുന്ന പ്രാണികൾContinue Reading

അവനാണോർമിപ്പിച്ചത് അന്നത്തെ ആ തെരുവിനെ വഴിതെറ്റിയ പകലിൽ  പലവഴി തെന്നിയും ഇടറിയും എത്തിച്ചേർന്ന തെരുവ് മലകളുടെ നടുവിലൂടെ ഹൈവേയിലൂടെ ഒഴുകി നീങ്ങിഞങ്ങളാറു പേരും രാജയുടെ പാട്ടും വെയിലും പൊടുന്നനെ ഇടുങ്ങിപ്പോയ വഴി, തിരക്ക്,കനത്ത നിറങ്ങൾ, കറുപ്പഴകികൾ,കനകാംബരമുദിച്ചു നിൽക്കുംചെമ്പൻ മുടിപ്പിന്നലുകൾ ഒരേ വരിയിൽ,വീടുകൾസൈക്കിളുകൾതാങ്ങി നിർത്തുന്ന ജനാലകളുള്ള തെരുവ്പൈപ്പിൻ ചുവട്ടിൽ കണ്ണുതെറ്റിയോടിയ കുഞ്ഞ്യേശുവിനെയും എം ജി ആറിനെയുംകണ്ട വരാന്തയിലേക്ക് അറിയാതകൈചൂണ്ടിപ്പോയിഅവരെന്റെ വിരലുകളെ തടഞ്ഞുഉച്ചമയക്കത്തിൽ നിന്ന് ഞെട്ടറ്റ പോലൊരുകൊമ്പൻമീശക്കാരൻജമന്തി പൂന്തോട്ടംഅമ്പരപ്പ് മുന്നോട്ട് നീങ്ങുന്തോറുംഇരുൾ ധൃതിപ്പെട്ടിറങ്ങിContinue Reading

കറ്റയെന്നും മെതിയെന്നുംഞാറെന്നും കൊയ്ത്തെന്നുംഉൾപ്പുളകത്തോട-വരോർത്തെടുക്കുമ്പോൾ,വിളഞ്ഞ പാടം സങ്കല്പിച്ച് കേട്ടിരിക്കുന്നുനഗരാംഗന ഞാനൊരുമുത്തശ്ശിക്കഥ പോലെ,മുണ്ടുപെട്ടിയിൽ കൈതപ്പൂമണം പോലെ. അപരിചിതമായ വാക്കും വരിയും ഗന്ധവുംകുടഞ്ഞു വാരിയിട്ട കഥകൾ ഇടയ്ക്കുണരുംചട്ടിയിൽ പാർന്ന കഞ്ഞിമണമോർത്ത്വിടർത്തിയെടുത്ത നീറ്റലുകളുണർത്തിഅവരക്കാലത്തെ നീരുറവ, തീണ്ടൽ,മാറ്, കറുത്ത തൊലി. തിണ്ണയിൽ വെയിലുരുമ്മിയിരുന്നുപേൻ നോക്കുമ്പോൾ,മഴവീഴുന്ന ജനാലയ്ക്കലിരുന്നു വായിക്കുമ്പോൾ,കൃഷ്ണന് വിളക്ക് കൊളുത്തുമ്പോൾ പറയുംഓർമ്മയുണ്ടാവണം, നിന്റെ കുലം, നിന്റെ ദൈന്യം.മറക്കരുതൊന്നും, കണ്ടില്ലെങ്കിലുംചരിത്രവും കനവും കറുപ്പും പാട്ടുംനടക്കുന്നിടമെല്ലാംഎല്ലിൻകഷണങ്ങൾ നുറുങ്ങുംചോരയും ചേറും ചെളിയും മണക്കുംമറക്കരുതൊന്നും നീയും നിന്റെ ഭാഷയുംകൈവിടരുത് നിന്റെ പാട്ടും കവിതയും.Continue Reading