അകപ്പെട്ട് പോകുന്നവരുടേയും പുറപ്പെട്ട് പോകുന്നവരുടേയും സങ്കടങ്ങളുടെ ധാര
സമരൻ തറയിൽ രചിച്ച “വംശധാര “എന്ന നോവലിനെ കുറിച്ച് കോന്തപ്പൻ കാരണവരെ ചികിത്സിക്കാൻ പോകാൻ, ബ്രഹ്മശ്രീ കുഞ്ഞുമാമി വൈദ്യർ പരികർമ്മിയോട് മഞ്ചലെടുക്കാൻ പറയുന്ന കാലത്തു നിന്നും തുടങ്ങി വർഷങ്ങൾക്കിപ്പുറം കുറുപ്പിനേയും വാസുവിനേയും കൊണ്ട് വിമാനം റൺവേ വിട്ട് കടലിനു മുകളിലെ വിതാനങ്ങളിലേക്ക് പറന്നുയരുന്ന മറ്റൊരു കാലത്താണ് വംശധാരയുടെ അറ്റം ചെന്നു നില്ക്കുന്നത്. ‘വസൂരിപ്പുരയ്ക്കടുത്തായി ജീവന്റെ സാന്നിധ്യമില്ല. കൂരാക്കൂരിരുട്ട് ചൂട്ടുവീശിച്ചെന്നു. വെളിച്ചത്തുണ്ടുകളിൽ ചെറുചെറ്റപ്പുര തെളിഞ്ഞുവന്നു. ഒച്ചയോ അനക്കമോ ഉണ്ടായില്ല. മണലടിച്ചു കയറിയിട്ടുണ്ട്.Continue Reading





















