രമേഷ് പെരുമ്പിലാവ്

എഴുത്തുകാരൻ, നിരൂപകൻ, ചിത്രകാരൻ. 'മണൽ ജലം കാലം (എഡിറ്റർ), 'ബര്‍ദുbai കഥകൾ' എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഷാര്‍ജ ഇന്ത്യൻ അസൊസിയെഷൻ സാഹിത്യപുര്സ്കാരം, ചിന്ത പ്രവാസി പുരസ്കാരം, അറ്റ്ലസ് എഷ്യാനെറ്റ് പുരസ്കാരം, യുവകലാസാഹിതി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ.

ജോസഫ് അതിരുങ്കലിന്റെ ‘മിയ കുൾപ്പ’ മനുഷ്യന്റെ പാപബോധവും കുറ്റസമ്മതവും മരണാനന്തരജീവിതവും പ്രവാസത്തിന്റെ ഏകാന്തതയും ആഴത്തിൽ അന്വേഷിക്കുന്ന നോവലാണ്. തെറ്റുകൾ തിരുത്തി ജീവിതത്തെ പുതുതായി കാണാനുള്ള മനുഷ്യന്റെ ശ്രമമാണ് ഇതിന്റെ പ്രമേയം. രമേശ് പെരുമ്പിലാവിലിന്റെ വായന.Continue Reading

സമരൻ തറയിൽ രചിച്ച “വംശധാര “എന്ന നോവലിനെ കുറിച്ച് കോന്തപ്പൻ കാരണവരെ ചികിത്സിക്കാൻ പോകാൻ, ബ്രഹ്മശ്രീ കുഞ്ഞുമാമി വൈദ്യർ പരികർമ്മിയോട് മഞ്ചലെടുക്കാൻ പറയുന്ന കാലത്തു നിന്നും തുടങ്ങി വർഷങ്ങൾക്കിപ്പുറം കുറുപ്പിനേയും വാസുവിനേയും കൊണ്ട് വിമാനം റൺവേ വിട്ട് കടലിനു മുകളിലെ വിതാനങ്ങളിലേക്ക് പറന്നുയരുന്ന മറ്റൊരു കാലത്താണ് വംശധാരയുടെ അറ്റം ചെന്നു നില്ക്കുന്നത്. ‘വസൂരിപ്പുരയ്ക്കടുത്തായി ജീവന്റെ സാന്നിധ്യമില്ല. കൂരാക്കൂരിരുട്ട് ചൂട്ടുവീശിച്ചെന്നു. വെളിച്ചത്തുണ്ടുകളിൽ ചെറുചെറ്റപ്പുര തെളിഞ്ഞുവന്നു. ഒച്ചയോ അനക്കമോ ഉണ്ടായില്ല. മണലടിച്ചു കയറിയിട്ടുണ്ട്.Continue Reading

റെഫീക്ക് ബദരിയുടെ ആലംനൂർ എന്ന നോവലിന്റെ വായനാനുഭവം ‘ആലംനൂർ’എന്നത് രണ്ട് അറബിക് പദങ്ങളുടെ സംയോഗമാണ്‌. ‘ആലം’എന്നതിന് ലോകം അല്ലെങ്കിൽ സാംസാരികത എന്ന് അർത്ഥമുണ്ട്.’നൂർ” എന്നാൽ പ്രകാശം.അതിനാൽ ‘ആലം നൂർ’ ന് പ്രകാശത്തിന്റെ ലോകം എന്നു അർത്ഥമാക്കാം. ആലംനൂർ എന്ന നോവലിൽ റോവൽ എന്ന നായകകഥാപാത്രത്തിൻ്റെ ലോകത്തിലേക്ക് സൈറയെന്ന പെൺകുട്ടി പ്രകാശമാകുന്നു. ആ കാഴ്ച ഇങ്ങനെയാണ്: ‘ഇടുങ്ങിയ തെരുവിലെ ചുമരിനോട് ചേർന്നുള്ള വെളിച്ചമില്ലാത്ത ഭാഗത്തുകൂടിയാണ് അവൾ നടക്കുന്നതെങ്കിലും അവളുടെ മുൻപിൽ നടന്നുപോയContinue Reading

‘എന്തെല്ലാം ജീവിതത്തിൽ സഹിക്കണമെന്ന ചിന്തക്ക് കനംവെച്ചു. എവിടെയോ പ്രകാശം പരക്കുമെന്ന ശുഭപ്രതീക്ഷയിൽ സർവ്വ സാഹസങ്ങൾക്കും മുതിരുന്ന മനുഷ്യരുടെ കഥയോർത്ത് സങ്കടപ്പെടാൻ സമയമില്ല. ഓരോരുത്തരും വലിയ കഥകളായി ജീവിക്കുകയാണ് ബോംബെയിൽ. സാദിഖും നാസറും പറഞ്ഞതു പോലെ വൈവിദ്ധ്യാനുഭവങ്ങളിലൂടെ കടന്നു പോവുകയാണ് പലരും. ആരും അറിയാതെ, ആരോടും പറയാതെ പകർത്താതെ ദൈവസന്നിധിയിലേക്ക് യാത്രപോയ മനുഷ്യർക്ക് പറയാൻ എത്രയെത്ര അനുഭവകഥകളുണ്ടാവും. പിൽക്കാല സമൂഹത്തിന് തണലേകാൻ വെയിൽകൊണ്ട മനുഷ്യർ. അവർ വെട്ടിത്തെളിച്ച പാതകളിലൂടെ സഞ്ചരിച്ചാണ് പലരുംContinue Reading

നമ്പൂതിരിവരയുടെ രൂപമാനങ്ങളിൽ കുറച്ച് അതിശയോക്തിയുണ്ട്. ആ വരകളുടെ പ്രത്യേകതയും അതാണല്ലാേ? സ്ത്രീ സൗന്ദര്യ ദര്‍ശനത്തിലും ആവിഷ്കാരത്തിലും നമ്പൂതിരി ചിത്രങ്ങളിൽ അതു പോലൊരു ശില്പഭംഗി ദർശിക്കാൻ കഴിയും. മുഖലാവണ്യത്തേക്കാള്‍ അംഗലാവണ്യമാണ് നമ്പൂതിരി രചനയെ തരളമാക്കുന്നത്-പ്രത്യേകിച്ച് മുലകളും നിതംബങ്ങളും. പൗരാണിക ക്ഷേത്ര ശില്‍പങ്ങളിലും ഇവയ്ക്ക് പ്രാധാന്യമുണ്ടായിരുന്നല്ലോ. പ്രശസ്ത നിരൂപകനായിരുന്ന എം.കൃഷ്ണൻ‌ നായർ‌ നമ്പൂതിരിച്ചിത്രം മാതിരി സുന്ദരിയായിരുന്നു എന്നു സ്ത്രീകളെ വിശേഷിപ്പിക്കുമായിരുന്നു. എം.ടിയുടെ രണ്ടാമൂഴം വാരികയിൽ പ്രസിദ്ധീകരിച്ചു വന്നപ്പോൾ നാം പണ്ടു കേട്ട കഥകളിലെ,Continue Reading