July 2023 (Page 4)

എല്ലാ എഴുത്തുകാരും കൊതിക്കുന്ന വരയാണ് നമ്പൂതിരി വര. ഒരിക്കൽ വി.കെ.എൻ പറഞ്ഞതായി കേട്ടിട്ടുണ്ട്, ‘ഞാൻ ഒരു കഥ അങ്ങട് വിടുന്നുണ്ട് സുന്ദരികളായി തിരികെ തരുക.’ കേരളക്കര കണ്ട ഏറ്റവും മഹാനായ ചിത്രകാരന്റെ വിയോഗ വാർത്ത വന്നപ്പോൾ എന്റെ കഥകൾക്കും ആ വരകൾ ലഭിച്ച ഭാഗ്യം ഓർത്തുപോയി. സമകാലിക മലയാളം വാരികയിൽ നമ്പൂതിരി വരയ്ക്കുന്ന കാലത്താണ് എന്റെ ‘ഹനുമാൻകുന്ന്,’ ‘പിതാക്കന്മാരും പുത്രന്മാരും’ തുടങ്ങിയ കഥകൾ അച്ചടിച്ചു വന്നത്. നമ്പൂതിരി വരകൾ നോക്കിContinue Reading

നമ്പൂതിരിവരയുടെ രൂപമാനങ്ങളിൽ കുറച്ച് അതിശയോക്തിയുണ്ട്. ആ വരകളുടെ പ്രത്യേകതയും അതാണല്ലാേ? സ്ത്രീ സൗന്ദര്യ ദര്‍ശനത്തിലും ആവിഷ്കാരത്തിലും നമ്പൂതിരി ചിത്രങ്ങളിൽ അതു പോലൊരു ശില്പഭംഗി ദർശിക്കാൻ കഴിയും. മുഖലാവണ്യത്തേക്കാള്‍ അംഗലാവണ്യമാണ് നമ്പൂതിരി രചനയെ തരളമാക്കുന്നത്-പ്രത്യേകിച്ച് മുലകളും നിതംബങ്ങളും. പൗരാണിക ക്ഷേത്ര ശില്‍പങ്ങളിലും ഇവയ്ക്ക് പ്രാധാന്യമുണ്ടായിരുന്നല്ലോ. പ്രശസ്ത നിരൂപകനായിരുന്ന എം.കൃഷ്ണൻ‌ നായർ‌ നമ്പൂതിരിച്ചിത്രം മാതിരി സുന്ദരിയായിരുന്നു എന്നു സ്ത്രീകളെ വിശേഷിപ്പിക്കുമായിരുന്നു. എം.ടിയുടെ രണ്ടാമൂഴം വാരികയിൽ പ്രസിദ്ധീകരിച്ചു വന്നപ്പോൾ നാം പണ്ടു കേട്ട കഥകളിലെ,Continue Reading

കുറേ മുമ്പ് “മലയാളം” വാരികയിൽ വന്ന എന്റെ കഥയ്‌ക്ക് നമ്പൂതിരി വരച്ച ഓർമ്മയുണ്ട്, ജോൺ അബ്രഹാം കഥാപാത്രമായി വരുന്ന ഒരു കഥയായിരുന്നു എന്നാണ് ഓർമ്മ : അപൂർണ്ണമെന്നു തോന്നിക്കുന്ന വരയുടെ അതേ തീർപ്പിൽ (Surety) ആ ചിത്രം സന്തോഷത്തോടെ കണ്ട ഓർമ്മയുമുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം എം. ടി യെ വരച്ചത് ഒരു പ്രസാധക സുഹൃത്ത് കാണിച്ചു തന്നു. തന്റെ തന്നെ വരയിൽ നമ്പൂതിരി കണ്ടുപിടിക്കുന്ന അതേ പാരമ്പര്യത്തിലാണ്, ഒരുContinue Reading

കഥകൾ ശരിക്കും വായിച്ചു സ്വാംശീകരിച്ച ശേഷമേ നമ്പൂതിരി ചിത്രം വരച്ചിരുന്നുള്ളൂ. മലയാളം വാരികയിൽ ശ്രീ എസ് ജയചന്ദ്രൻ നായർ പത്രാധിപരായിരുന്ന കാലത്ത് ഇടയ്ക്കിടെ എന്നോട് കഥകൾ ചോദിച്ചിരുന്നു. അതിനായി നമ്പൂതിരി ചിത്രങ്ങൾ ചമച്ചിരുന്നു. എൻറെ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളുടെ ശരീര ശാസ്ത്രവും അദ്ദേഹം ആവിഷ്കരിച്ചത് എന്റെ ഭാവനയ്ക്കും അപ്പുറമായിരുന്നു. അതിലൊരു കഥയിലെ കഥാപാത്രത്തിന് എൻ്റെ ഛായയും രൂപവുമെന്ന് ചിലർ പറഞ്ഞിരുന്നു. വാരികയിൽ അനുവാചകന്റെ ശ്രദ്ധ കഥയെക്കാൾ ആദ്യം പതിയുക ചിത്രത്തിലേക്കാണ്. എന്ത്Continue Reading

കഥകളെഴുതിത്തുടങ്ങുന്ന കാലത്തു നമ്പൂതിരി വരകളുടെ അനുഗ്രഹം കിട്ടണേ എന്ന് ഞാനും പ്രാർത്ഥിച്ചിരുന്നു. ഭാഗ്യവശാൽ കലാകൗമുദിയിലെ ആദ്യ കഥക്ക് തന്നെ ആ അനുഗ്രഹം കിട്ടി. എൺപതുകളുടെ ഒടുക്കമാണ് “സ്വർണഖനി” നമ്പൂതിരിച്ചിത്രങ്ങളോടെ അച്ചടിച്ച് വരുന്നത്. ആ കഥ നന്നായി ചർച്ച ചെയ്യപ്പെട്ടു. ആ കഥ ഇഷ്ടപ്പെട്ടതിനാലാവാം തൊട്ടടുത്ത കൊല്ലത്തിൽ ഓണപ്പതിപ്പിലേക്ക് കഥ തരാമോ എന്ന കത്ത് പത്രാധിപർ ജയചന്ദ്രൻ നായർ അയച്ചത്. ഞാൻ നടുങ്ങിപ്പോ യി. പലവട്ടം വായിച്ചു. കത്ത് ശരിയാണ്. “സ്വർണഖനി”Continue Reading