July 2023 (Page 5)

ദൂരഭാഷിണി പോലും വിരളമായ ഒരു പ്രാക്തനകാലത്താണ് (1981) എന്റെ ആദ്യത്തെ കഥ – മടങ്ങിപ്പോകുന്നവർ – മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നമ്പൂതിരി വരകളുമായി വന്നത്. മാതൃഭൂമിയുടെ ബാലപംക്തിയിലും നവതരംഗത്തിലുമൊക്കെ വല്ലപ്പോഴും അതിനുമുമ്പൊക്കെ എഴുതിയിരുന്ന എനിക്ക് ഒരിക്കലും എഴുത്തൊരു തപസ്യയായിട്ടൊന്നും എടുക്കാൻ കഴിഞ്ഞിരുന്നില്ല. ടെലിവിഷൻ പോലും ആർഭാടമായി രംഗപ്രവേശം തുടങ്ങാത്ത കാലത്ത് വായന മാത്രമേ ചിലവുകുറഞ്ഞൊരു ഉല്ലാസപ്രവൃത്തിയായി ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളു. നമ്പൂതിരിച്ചിത്രത്തിനുടമയായ കഥാകൃത്തെന്ന കൂട്ടുകാരുടെ വിശേഷണം ലേശം അഹങ്കാരമൊക്കെ അന്നുണ്ടാക്കിയിരുന്നു. പഠനം കഴിഞ്ഞുContinue Reading

രാജകൊട്ടാരവും അന്തപ്പുരവും ശേലാക്കുളവും അസ്മേദേവൂസിന് ഏറെ മധുരിച്ചു.ഉപദേശിക്കാൻ ചുറ്റിനും മന്ത്രിമാർ …ഊഴം കാത്തു നിൽക്കുന്ന റാണിമാർ ….നേരം പോക്കിന് കന്യകമാർ …. .പക്ഷേ , ന്യായാസനം ഏറെ കയ്ച്ചിരുന്നു. സഹായകരും ഇല്ല. പരാതികൾ തീർപ്പാക്കാൻ രാജാവ് ഏറെ വിയർത്തു. ഉദ്യോഗസ്ഥർ അമ്പരന്നു.ശലമോന്റെ തീർപ്പുകൾ കേൾക്കാൻ സഞ്ചാരികൾ കൊട്ടാരത്തിൽ വരിക പതിവായിരുന്നു. അവർ രാജാവിനെ തുറിച്ചു നോക്കി. ശലമോൻ്റെ പ്രേതമാണോ ന്യായാസനത്തിൽ ഇരിക്കുന്നത്?രാജാവിൻ്റെ ജ്ഞാനം മന്ദിഭവിച്ചതിൽ പണ്ഡിതനായ ഹേമാൻ ഖിന്നനായി. വർഷങ്ങൾക്ക്Continue Reading

2011 ഫെബ്രുവരിയിൽ ദേവകി നിലയങ്ങോട് “മലയാളനാടു”മായി തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി. അന്നത്തെ അഭിമുഖം വായനക്കാർക്കായി പുനപ്രസിദ്ധീകരിക്കുന്നു ശ്രീമതി ദേവകി നിലയങ്ങോടിനെ തൃശൂരിനടുത്തുള്ള തിരൂരില്‍, എഴുത്തുകാരിയായ എന്‍. ചന്ദ്രികയോടും, മരുമകന്‍ രവീന്ദ്രനോടുമൊപ്പം, ‘കപിലവസ്തു’ എന്ന വീട്ടില്‍ വച്ചാണ് ഞാന്‍ കണ്ടത്. വെയിൽ തെളിഞ്ഞ പകല്‍ പോലെ, പ്രസാദാത്മകമായ ചന്ദനക്കുറി പോലെ ഒരു സ്ത്രീ. അവർ എഴുതിയ “കാലപ്പകർച്ചകൾ” എന്ന പുസ്തകമാണ് എന്നെ അവിടെ എത്തിച്ചത്. സാമൂഹ്യ പരിവർത്തനത്തിന്റെ അതിപ്രധാനമായ ഒരു കാലഘട്ടത്തെContinue Reading

മരം തനിച്ച് ദൂരെനിന്നുനോക്കുമ്പോൾ ആ മരം വലിയൊരു പൂവാണെന്നേ തോന്നൂ. നദിക്കുമുകളിൽ ചുവന്ന പൂക്കുലകളുമായി മരം കാറ്റത്തുനിന്നാടി. ഇളംകാറ്റ് പൂക്കളെ സമൃദ്ധമായി തല്ലിക്കൊഴിച്ചു. വെള്ളത്തിനുമുകളിൽ അവ അലസമായി ഒഴുകി. രാത്രിയിൽ എല്ലാ നിറങ്ങളും മായുമ്പോൾ മരം നദിയോട് പറയുന്നത് എന്തായിരിക്കാം? അകലെനിന്ന് അവസാനത്തെ ബസ്സ് വരുന്ന ശബ്ദം പാലത്തിനു മുകളിൽനിന്ന് അയാൾ കേട്ടു. പൂക്കൾ ഒന്നൊന്നായി കൊഴിയുന്ന ശബ്ദത്തിനായി അയാൾ കാതോർത്തു. തൂവലിനേക്കാൾ കനം കുറഞ്ഞതായിരുന്നു രാത്രി. അവളുമൊത്ത് ഇവിടെContinue Reading

വീടിന്റെ ബേസ്‌മെന്റിലെ ടു ബെഡ്റൂംസ്യുട്ടിലേക്ക് വാടകക്കാരെ ക്ഷണിച്ചു പരസ്യം നൽകിയിരുന്നുവെങ്കിലും അന്വേഷിച്ചുവന്ന മുസ്ലിംകുടുംബത്തിനു കൊടുക്കേണ്ട എന്നായിരുന്നു ആ ഇന്ത്യൻ കുടിയേറ്റ ദമ്പതികളുടെ തീരുമാനം. സിറിയയിൽ നിന്ന് വന്ന അഭയാർത്ഥികളാണ് അന്വേഷകർ. സ്ത്രീ ക്രിസ്ത്യാനി. വിവാഹത്തിനെ തുടർന്ന് മതം മാറിയവൾ. അവരുടെ ഭാഷയോ മതമോ വേഷമോ എന്താണ് തങ്ങളെ വിഷമിപ്പിക്കുന്നത് എന്ന് വീട്ടുടമക്കറിയില്ല. ഒരുവർഷം കഴിഞ്ഞു വീണ്ടും അവർ വന്നുവെങ്കിലും പഴയ നിലപാട് തുടരുകയാണ് മലയാളിയായ വീട്ടുടമ. അവരും സ്വദേശം വിട്ടുContinue Reading