സി പി വിജയകൃഷ്ണൻ

സ്വദേശം തൃക്കരിപ്പൂർ, മാതൃഭൂമിയിൽ ഡെപ്യൂട്ടി എഡിറ്റർ ആയിരുന്നു.

‘ആൾക്കൂട്ടത്തിൽ തനിയെ ‘ എന്ന തൻറെ അമേരിക്കൻ യാത്രാവിവരണത്തിൽ ഒരിടത്ത് മാത്രമേ മാർക്കേസിൻറെ ‘ ഏകാന്തതയുടെ നൂറു വർഷങ്ങളെ’ക്കുറിച്ച് എം ടി വാസുദേവൻ നായർ പറയുന്നുള്ളൂ. മാർക്കേസിൻറെ പേര് പറയുന്നില്ല താനും. മാർക്കേസ് പ്രശസ്തിയിലേക്ക് പതുക്കെ ഉയരുന്നതേയുണ്ടായിരുന്നുള്ളൂ. 1967 ൽ രചിച്ച ഈ സ്പാനിഷ് നോവലിൻറെ ഗ്രിഗറി റബാസയുടെ ഇംഗ്ലീഷ് പരിഭാഷ വരുന്നത് 1970 ലാണ്. യാത്രാവിവരണം രചിക്കപ്പെട്ടത് 1972 ൽ.ടൈംസ് ലിറ്റററി സപ്ലിമെൻറിൻറെ പുസ്താഭിപ്രായക്കാരൻറെ ശുപാർശയാണ് പുസ്തകത്തിലേക്ക് തന്നെContinue Reading

ഇക്കഴിഞ്ഞ ഏപ്രിലില്‍ മഴ പെയ്യുന്ന ഒരു ദിവസമായിരുന്നു ശ്രീനഗറിലെ നഗരപരിസരത്ത് ലാല്‍ മണ്ഡിയിലുള്ള ശ്രീ പ്രതാപ് സിങ് മ്യൂസിയത്തില്‍ ചെന്നു കയറിയത്.സ്വാഭാവികമായും കുതിരക്കാരുടെയും ഷിക്കാരയെന്ന തോണി തുഴയുന്നവരുടെയും ഫോട്ടോയെടുത്തു നല്‍കുന്നവരുടെയും മറ്റും വിലപേശലുകള്‍ അവിടെയില്ല.കാശ്മീരില്‍ വിനോദസഞ്ചാരത്തിനായി നീക്കിവെക്കപ്പെടാത്ത അപൂര്‍വം സ്ഥലങ്ങളിലൊന്ന് ഇതായിരിക്കണം.ഒരു പക്ഷെ തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ സന്ദര്‍ശകര്‍ക്ക് ഇങ്ങോട്ടൊന്നു വന്നു നോക്കാന്‍ സമയം കിട്ടിയെന്നും വരില്ല.മന്ദവേഗം ‘വിനോദ സഞ്ചാര’ത്തിന് ഇണങ്ങിയതുമല്ല. നൂറ്റാണ്ടുകള്‍പ്പുറത്തു നിന്ന് കാഴ്ചക്കാരോട് സംസാരിക്കുന്ന കല്ലിലും ലോഹത്തിലുമുള്ള മനോഹരമായContinue Reading

സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലാണ് മുഖ്യ വൈരുദ്ധ്യമെന്ന് സിപിഎം കരുതുന്നു.വളരെ വിശാലമായ അര്‍ത്ഥത്തില്‍ ഇത് ശരിയാവാമെങ്കിലും സമകാലിക അസ്ഥയില്‍ മുഖ്യ വൈരുദ്ധ്യം ജനാധിപത്യവും ചൈനയുടെത് പോലുള്ള ഒറ്റപ്പാര്‍ട്ടി സമഗ്രാധിപത്യ വ്യവസ്ഥയും തമ്മിലാണെന്ന് വാദിക്കുന്നു. സിപിഎം 2018 ല്‍ അവരുടെ ഇരുപത്തിരണ്ടാം കോണ്‍ഗ്രസ്സില്‍ പാസ്സാക്കിയ രാഷ്ട്രീയ പ്രമേയത്തെയും ഇരുപത്തി മൂന്നാം കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തെയും ആസ്പദമാക്കിയിട്ടുള്ള ഒരു നിരീക്ഷണമാണിത്. ഈ രേഖകള്‍ പ്രത്യയ ശാസ്ത്ര രേഖകളാണ്.വസ്തുതാന്വേഷണം മാത്രം ലക്ഷ്യംContinue Reading

‘ചുരുളി ‘ സിനിമയുടെ തുടക്കം അതൊരു ‘വെസ്‌റ്റേണ്‍’ ഗണത്തില്‍ പെടുത്താവുന്ന സിനിമയാണോ എന്ന സംശയം ഉയര്‍ത്തുകയുണ്ടായി. അമേരിക്കയുടെ പശ്ചിമ ഭാഗത്തെ, ഒരു കാലത്ത്, നിയമം അധികം കടന്നു ചെന്നിട്ടില്ലാത്ത പ്രദേശത്തെ കന്നുകാലിച്ചെറുക്കന്മാരും( cow boys), കുറ്റവാളികളും നിയമം നടത്താന്‍ ഉദ്യുക്തരായ ഷെരീഫുമാരും, കൊള്ളക്കാരും, തോക്കുകാരും ഉള്‍പ്പെടെയുള്ള ഒരു സംഘം വരണ്ട മരുപ്രദേശത്ത് നടത്തുന്ന ജീവിത സമരങ്ങളില്‍ സദാ അക്രമത്തിന്റെ സാന്നിധ്യമുണ്ട്. അവിടെ വെടിയൊച്ച സദാ മുഴങ്ങിക്കേള്‍ക്കുന്നു. കുതിരയുടെ ചിനക്കല്‍ കേള്‍ക്കുന്നു.Continue Reading

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ആർക്കായിരിക്കും എന്നത് രസകരമായി ചർച്ച ചെയ്യുന്ന ഒരു ലേഖനം, സമ്മാനം പ്രഖ്യാപിച്ച ശേഷമാണെങ്കിലും, എങ്ങനെയാണ് ഒടുവിൽ കലാശിച്ചത് എന്നറിയാനുള്ള താല്പര്യത്തോടെ വായിക്കുകയുണ്ടായി. (അലക്സ് ഷെപ്പേഡ്, ദി ന്യൂ റിപ്പബ്ലിക്ക് – ദിസീസ് യുവർ ലാസ്റ്റ് ഫ്രീ ആർടിക്കിൾ ! എന്ന മുന്നറിയിപ്പോടെ) കിട്ടാൻ സാധ്യതയുള്ളവരുടേത് എന്നതു പോലെ സാധ്യതയില്ലാത്തവരുടെയും, ഏതാണ്ട് 70 പേരുകൾ ആ ലേഖനത്തിൽ പരാമർശിക്കുന്നു എന്നതാണ് കൗതുകകരം. ഇത്രയധികം പേരെ പരാമർശിച്ചിട്ടു പോലുംContinue Reading