October 2022 (Page 3)

ആഴമേറിയൊരു വാക്കാണ് നീഓട്ടോഗ്രാഫിൽ മറഞ്ഞിരിക്കുന്നഅർത്ഥവും മധുരവുമുള്ള തണുപ്പ് പൂക്കളിൽ ഗുൽമോഹർ ആണു നീസ്നേഹത്താൽ തുടുക്കുന്നതാപത്താൽ ജ്വലിക്കുന്നചുവപ്പിന്റെ വകഭേദം യാമങ്ങളിൽ പാതിരാത്രിയുംവെളിച്ചത്തിൽ വെണ്ണിലാവുംനീയല്ലാതെ മറ്റാര്..? ചേർന്നിരിക്കാമെന്ന വാഗ്ദാനവുംഅകന്നു പോകുന്ന കാലൊച്ചകളുംനാണയത്തിന്റെ ഇരുവശങ്ങളിൽകാലം കൊത്തി വെച്ച അടയാളം തമ്മിൽ പറയാതെ പോയവാക്കുകൾ ഇടനാഴിയിൽഎവിടെയോ വിങ്ങുന്ന നിഴലായ്‌നിന്നെ കാത്തു നിൽപ്പുണ്ട് കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

അവധി ദിവസമാണ്. ചില ലേഖനങ്ങൾ വായിച്ചു തീർക്കാനുണ്ട്. കുറിപ്പുകൾ തയ്യാറാക്കിയവ ഒന്നു കൂടെ ശരിപ്പെടുത്താനുമുണ്ട്. നിർബന്ധമായി ചെയ്യേണ്ടവയൊന്നുമല്ല. മറ്റ് പണിയൊന്നുമില്ലാത്ത സ്ഥിതിക്ക് ഇതൊക്കെ തീർക്കണോ അതോ ചുമ്മാ കോലായിലങ്ങനെ ഇരിക്കണോ എന്നായി ആലോചന.മുറ്റത്തെ ചെണ്ടുമല്ലിയിലും നന്ത്യാർവട്ടത്തിലും വന്നു ചുറ്റിത്തിരിയുന്ന പൂമ്പാറ്റകളെയും നോക്കി ഇരുന്നപ്പോൾ ദിവാസ്വപ്നത്തിൽ അങ്ങനെ ലയിച്ചിരിക്കണമോ എന്നോർത്തു.തീരുമാനമെടുക്കാനാകാതെ രണ്ടുവീടപ്പുറം വരെ കേൾക്കുന്ന ശബ്ദത്തിൽ ‘ഹൂയ്’ എന്നുറക്കെ കോട്ടുവായയുമിട്ട് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി.കഴിഞ്ഞ രണ്ടാഴ്ചയായി നല്ല തിരക്കാണ്. ഔദ്യോഗികമായ മീറ്റിംങ്ങുകൾ,Continue Reading

എയർഇന്ത്യയുടെ ലോഹപ്പക്ഷി ആൻഡമാൻ ദ്വീപുകൾക്ക്‌ മീതെ ചിറകൊതുക്കാൻ തുടങ്ങുമ്പോൾ ഇത്തിരി ജാലകത്തിലൂടെ കൈക്കുടന്നയിലെ മരതകത്താലം പോലെ ദ്വീപസമൂഹം ഒന്നൊന്നായി തെളിഞ്ഞുവരും ഇന്ദ്രനീലം പീലിനീർത്തിയപോലെ നിത്യഹരിതയായ വനസസ്യങ്ങൾ ദ്വീപുകൾക്ക്‌ കസവു ചാർത്തിനിൽക്കുന്നു . സൂര്യൻ പുലർച്ചെ അഞ്ചുമണിക്കുതന്നെ ആൻഡമാനിലെത്തും. ചാറ്റൽമഴ ഇടയ്ക്കിടെ ഒളിച്ചുകളിച്ച്‌ അന്തരീക്ഷത്തിന് വ്യത്യസ്തഭാവം പകരും.തിരക്കും ബഹളവുമൊഴിഞ്ഞ അതീവശാന്തമായ ഭൂപ്രകൃതി. വിമാനത്താവളത്തിലും ബോട്ടുജട്ടിയിലും നഗരമധ്യത്തിലും റോഡിലും പാർക്കിലും തികഞ്ഞ നിശബ്ദത \ സീസണിൽ ടൂറിസ്റ്റുകൾ സൃഷ്ടിക്കുന്ന ചില്ലറ ആരവമല്ലാതെ ആൻഡമാനിലെContinue Reading

നാലാം ക്ലാസ് സാമൂഹ്യ പാഠപുസ്തകത്തിൽ കണ്ട ചുറ്റും നാട്ടിയ മുളയുടെ കാലുകൾക്കുമുകളിൽ നിർമ്മിച്ച പുല്ലുമേഞ്ഞ ചെറിയ വീട്. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന, ഇന്ന് മേഘാലയയിലുള്ള ചിറാപ്പുഞ്ചി. ബ്രഹ്മപുത്രയിലൂടെ ഒഴുകിയെത്തുന്ന കണക്കറ്റ ജലം ജൂൺ – ജൂലായ് മാസങ്ങളിലും മറ്റും തീർക്കുന്ന വെള്ള പ്പൊക്കത്തെക്കുറിച്ചുള്ള പത്ര വാർത്തകൾ. ഇത് അസം എന്നു കേൾക്കുമ്പോൾ ഉള്ളിൽ തെളിയാറുള്ള ചിത്രം…അതിജീവനത്തിനായി കുടുംബത്തെയുപേക്ഷിച്ച് ഉള്ളിൽ ദുരിത പർവ്വങ്ങളുടെ മാറാപ്പും തോളിൽ തുണി സഞ്ചിയുംContinue Reading

ചെറുകഥകളുടെ ദൈർഘ്യത്തെക്കുറിച്ച് കൂടെക്കൂടെ ചർച്ചകൾ ഉണ്ടാകാറുണ്ട്. തീരെച്ചെറുതോ അമിത വലിപ്പമുള്ളവയോ ആകരുത് ചെറുകഥ എന്ന് മാത്രമേ ഇക്കാര്യത്തിൽ പറയാൻ പറ്റൂ. രണ്ടോ മൂന്നോ പേജുകളിൽ ഒരു ജീവിതത്തെ മുഴുവനായി പറയാൻ പ്രാഗത്ഭ്യം ഉള്ള കഥാകൃത്തുക്കൾ ഉണ്ടായിരുന്നു നമുക്ക്. ഇന്നുമുണ്ട്. പക്ഷേ, ഈയടുത്തായി സുദീർഘങ്ങളായ കഥകളുടെ എണ്ണം കൂടി വരുന്നു. രണ്ടോ മൂന്നോ എന്നത് പോയി അഞ്ചും ആറും പേജുകളിലേക്ക് അവ പരന്നു. ഇന്നിപ്പോൾ മുഖ്യധാരാ വാരികകളുടെ പേജ് ലേ ഔട്ട്,Continue Reading