മുസ്തഫ പെരുമ്പറമ്പത്ത്

തൃശ്ശൂർ ജില്ലയിലെ കൊച്ചനൂർ സ്വദേശിയാണ്. അബുദാബിയിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നു. സൈബർ മീഡിയകളിലും ആനുകാലികങ്ങളിലും ചെറുകഥകൾ എഴുതുന്നു. ഒറ്റക്കാള (പെൻഡുലം ബുക്സ്) , നാലോറപുരാണം (ബാഷോ ബുക്സ് ) എന്നീ കഥാ സമാഹരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്നാമത്തെ കഥാസമാഹാരം ഒപ്പാരി സാഹിതീപബ്ലിക്കേഷൻ താമസിയാതെ പുറത്തിറക്കുന്നു. സാഹിതി റൈറ്റേഴ്സ് പുരസ്കാരം, പാറ്റ് ടാഗോർ പുരസ്കാരം, യു.എഫ്.കെ അസ്മോ പുത്തൻച്ചിറ പുരസ്കാരം, ദോഹ കോറസ് സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്..

മലയോരഗ്രാമത്തിൽ കൊക്കയോട് ചേർന്നുള്ള ഏറുമാടം കെട്ടിയ ആൽമരത്തിൽനിന്ന് അധികം ദൂരയല്ലാതെയുള്ള ബെന്നിച്ചൻ്റെ വീട്ടിൽ അയാളെ, സുഹൃത്ത് ഫസൽ കൊണ്ടുവന്നു തള്ളി കടന്നു കളഞ്ഞിട്ട് ഇന്നേയ്ക്ക് മൂന്ന് ദിവസം കഴിഞ്ഞിരിക്കുന്നു. വീട്ടുവളപ്പിലെ തെങ്ങുകൾക്ക് തടമെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ഷോർട്ട് ഫിലിമിന് വേണ്ടിമാത്രം ജീവിക്കുന്ന പത്രാസ്സുകാരനായ അയാളുടെ സുഹൃത്ത് ഫസൽ പുതിയതായി സ്വന്തമാക്കിയ മഹീന്ദ്ര ഥാറിൽ വീട്ടുമുറ്റത്ത് വന്നിറങ്ങിയത്. വന്ന ഉടനെ “വേഗം റെഡിയാക്, നമുക്ക് ഒരു സ്ഥലം വരെ പോണം” എന്ന് നിർബന്ധം പിടിച്ചു.Continue Reading

യാത്രാരേഖകൾ ഉറപ്പുവരുത്തി വിമാനത്താവളത്തിനുള്ളിലേക്ക് കടക്കുമ്പോൾ പരിചയം ഭാവിച്ചുകൊണ്ട് ഒരു പ്രായമായ അപരിചിതമുഖം അടുത്തെത്തി. “കോഴിക്കോട്ടേക്കാണോ?” വ്യക്തമായ ഒരുത്തരം നല്കുന്നതിനു മുന്നെത്തന്നെ കയ്യിലെ അമിതഭാരമൊതുക്കിവെച്ച ബാഗുകളെ വലിച്ചൊതുക്കാൻ ശ്രമിച്ച് പരവശനായി അടുത്ത ചോദ്യം: “നിങ്ങൾടെ കയ്യിൽ ലഗേജൊന്നുമില്ലേ?” നീരസം പുറത്ത് കാണിക്കാതെ ഉത്തരം “ഇല്ല” എന്ന വാക്കിലൊതുക്കി. “ദീർഘകാലത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് പോവാ.. ഉപേക്ഷിച്ച് പോവാൻ കഴിയാത്ത ചിലത് അടുക്കിപ്പെറുക്കിവെച്ചപ്പോൾ തൂക്കം, അനുവദിച്ചതിലും അധികായി. ഒന്ന് സഹായിച്ചിരുന്നെങ്കിൽ.. “ ഭവ്യതയോട് കൂടിയContinue Reading

“ൻ്റെ ലീവ് ശരിയായി, ഉമ്മാക്കെന്താ കൊണ്ടുവരേണ്ടത്?”പ്രായാധിക്യത്തിന്റെ അസ്ക്യതകളെ പേറിക്കഴിയുന്ന മാതൃത്വത്തിൻ്റെ, ചെവിയോട് ചേർത്തുവെച്ച ഫോണിൽ തൻ്റെ മകൻ, വിദൂരതയിൽനിന്ന് ഏറെ കേൾക്കാൻ കൊതിച്ച സന്തോഷവാർത്തയറിയിച്ചപ്പോൾ ആ മാതൃഹൃദയത്തിന് ആഹ്ലാദിക്കാതിരിക്കാനായില്ല. “ഇക്കൊന്നും വേണ്ട! കണ്ണടയുന്നതിന് മുന്നെ ൻ്റെ മോനെയൊന്നു കണ്ടാൽ മതി” എന്ന സ്നേഹഭാഷണത്തിലൊതുക്കുകയും “ഹോജ രാജാവായ തമ്പുരാനേ, ൻ്റെ മോനെ ഒരെടങ്ങേറും കൂടാണ്ട് ഇങ്ങെത്തിക്കണേ” എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നതിനിടയിൽ കയറൂരി വന്ന ആരുടെയോ പശു പറമ്പിലെ തെങ്ങിൻതൈ കടിച്ചു തിന്നുന്നത്Continue Reading

”എട്ടടീ വീടിരുക്ക്…ഇരുക്ക് മെത്തെയ് ഇങ്കെരുക്ക്…ഇന്തടഞ്ചൈ സുടുകാട്…നീങ്ക ഇരുക്ക മണം തേടിട്ടിങ്കെ…പത്തടി വീടിരുക്കെ…പടുക്ക മെത്തെയ് ഇങ്കിറുക്കെ…പാടടച്ച സുടുകാട്…പടുക്ക മണം തേടിട്ടിങ്കെ…” തൻ്റെ ആക്രിക്കടയിലെ ജീവനക്കാരായ തമിഴന്മാർ താമസിക്കുന്നിടത്തുനിന്ന് പതിവിനു വിപരീതമായി ഈണത്തിൽ അലമുറയിട്ട് പതംപറഞ്ഞുള്ള പാട്ട് കേട്ടതുകൊണ്ടാണ് ഗിരി അങ്ങോട്ട് തിരിച്ചത്. അച്ഛൻ രംഗസ്വാമിയോടൊപ്പം കഴിയുന്ന തേൻമൊഴി, പിണങ്ങിക്കഴിയുന്ന ഭർത്താവിന്റെ മരണവാർത്ത ഏറെ വൈകിയാണെങ്കിലും അറിയാൻ കഴിഞ്ഞതിനെത്തുടർന്ന് കെട്ടുതാലി അറുത്തുമാറ്റുവാനും കാല്‍ വിരലുകളിലെ മോതിരം ഊരുവാനും വേണ്ടി അപദാനങ്ങൾ വാഴ്ത്തിപ്പാടുന്നതാണെന്ന് അറിഞ്ഞപ്പോൾContinue Reading

ആഴ്ചച്ചന്തയിലേക്ക് അണിഞ്ഞൊരുങ്ങി പുറപ്പെടുന്നതിന് മുന്നെ പതിവുപോലെ വേലായുധൻ, വിൽക്കാനുള്ള തൻ്റെ ഉരുവിനെ തൊഴുത്തിൽ നിന്നഴിച്ച് കയറുംപിടിച്ച് മുറ്റത്ത് നിന്നുകൊണ്ട്, പ്രായം എഴുപതായതിൻ്റെ യാതൊരു ക്ഷീണവുമേൽക്കാത്ത നെഞ്ചും വിരിച്ച് അകത്തേക്കെത്തിനോക്കി കൽപ്പിച്ചു. ‘ങ്ങ്ഹാ! വേഗം ചോയ്ച്ചാട്ടെ!” ആജ്ഞാനുവർത്തിയായ ഭാര്യ ശാന്ത, പതിവ് ചര്യക്ക് മുടക്കം വരാതിരിക്കാൻ അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന തിരിക്കിനിടയിൽ വിളികേട്ടമാത്രയിൽ കയ്യിലെ സോപ്പും വെള്ളവുമെല്ലാം പഴകി നരച്ച ഉടുവസ്ത്രത്തിൽ തുടച്ച് ഉമ്മറപ്പടിയിൽ വന്നുനിന്ന് ഉരുവിനെ അടിമുടിയൊന്ന് നോക്കി, തന്നെContinue Reading