ഉമാ രാജീവ്‌

  വരിക വേനലേ വന്നിരുന്നീ ചെറിയകൊമ്പിലെ  തളിരിലയിലും നിറയെ വിളമ്പുക കഴിഞ്ഞുപോയൊരു പ്രളയം കൊതിച്ച ഇളവെയിലിന്നു പകരമായ് പതയും പാലുപോൽ നുരയും വേവിന്റെ അടിയിളക്കി തടയുന്ന പങ്കിലെ നടുമുറിക്കഷ്ണം. ഉടലിൽനിന്നൂർന്നു പോകുമവസാന കച്ച കണ്ണു ചോപ്പിച്ച് കൂർപ്പിച്ച് ഊരിവാങ്ങുക, ഊർത്തിനോക്കുക അതിന്നടിയിലെ നാണവും പൊള്ളലും അവളൊളിപ്പിക്കും വറുതികൾ വെന്തു വിണ്ട വിടവുകൾ പൊത്തുകൾ അടിയിളകി വിരലുകൾ പൊള്ളച്ച് തൊലിപൊളിഞ്ഞ് തെളിഞ്ഞ കാൽപ്പത്തിയിൽ നിറയെ ഇറ്റിക്ക വേനലിന്റെ തിളവെളിച്ചം, കാണട്ടെ കൂട്ടുകാർContinue Reading

  തീർന്നുപോകുന്ന  ഒരു കടലായി കണ്ടു നോക്കിയിട്ടുണ്ടോ പുഴകളെ ? തിരയും താളവും ഒഴുക്കിന്റെ തിരിച്ചുപോക്കാവുന്നതും കൈവഴികൾ ഒന്നൊന്നായി പിരിഞ്ഞകലുന്നതും നിറവും ആഴവും എക്കലായി ചുഴികൾ തീർക്കുന്നതും അടിവയറ്റിലൊളിപ്പിച്ച അത്ഭുതങ്ങൾ വെള്ളാരം കല്ലായി പഞ്ചാരമണലായി അലസിത്തൂവുന്നതും ഉറവ എന്നൊരിടത്ത് ഉപ്പും ഊറ്റവും നഷ്ടപ്പെട്ട് ഒളിവുകളുടെ മണ്ണടരുകളിൽ എവിടെയോ ഞാൻ ഞാൻ എന്ന് ഒറ്റത്തുള്ളിയായി ഒടുങ്ങുന്ന ഒരു കടലിനെ അതിന്റെ വേലിയേറ്റങ്ങളെ സങ്കല്പിച്ചു നോക്കിയിട്ടുണ്ടോ ? മൂന്നിലൊന്നു മാത്രമുള്ള കരയിലിരുന്ന് അതോർത്താൽContinue Reading

മുളപൊട്ടിയ തോന്നലുകള്‍ പങ്കു വെക്കാനാവാതെ ഏകാന്തത നൂറുമേനി വിളഞ്ഞ മനസ്സുമായി മാതുവമ്മ പ്രാഞ്ചി പ്രാഞ്ചി നടന്നു. ഒരു രാത്രി- തുറന്നിട്ട ജനലിലൂടെ മാനമിറങ്ങി വന്ന ചന്ദ്രന്‍ ഉറക്കമറ്റു കിടന്ന മാതുവമ്മയുടെ ചെവിയില്‍ അടക്കം പറഞ്ഞതും അവര്‍ പായ വിട്ടെഴുന്നേറ്റു വാതില്‍ തുറന്നു പുറത്തിറങ്ങി, തിളങ്ങുന്ന ചന്ദന മുറ്റത്തൊരു കുഴി കുഴിച്ചു. നിലത്തു കാലുംനീട്ടിയിരുന്നു പറയാനുള്ളത്ര പറഞ്ഞും കരയാനുള്ളത്ര കരഞ്ഞും ചിരിക്കാനുള്ളത്ര ചിരിച്ചും മനസ്സൊഴിച്ച് കുഴി മണ്ണിട്ട്‌ മൂടി. അന്ന് നിലാവില്‍Continue Reading