എസ്‌. ശാരദക്കുട്ടി

  അന്താരാഷ്ട്ര വനിതാ ദിനങ്ങൾ ഓരോന്നും വരുമ്പോൾ സ്ത്രീകളുടെ അധികാര പ്രവേശത്തെ കുറിച്ച് കൂടുതൽ ഗൗരവത്തോടെ നാം ആലോചിക്കാറുണ്ട്. 1938 ൽ അടുക്കളയിൽ നിന്ന് അരങ്ങത്തേക്കിറങ്ങുവാനും 1948ൽ തൊഴിൽ കേന്ദ്രത്തിലേക്ക് പ്രവേശിച്ച് സ്വാശ്രയത്വവും സ്വാഭിമാനവും ഉറപ്പിക്കുവാനും പ്രചോദനമേകിയ ചരിത്ര സംഭവങ്ങൾ ഏറെ ചർച്ച ചെയ്ത വർഷം കൂടിയാണ് കഴിഞ്ഞു പോയത്. പക്ഷേ, തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ സ്ത്രീ വീണ്ടും പെട്ടെന്ന് അദൃശ്യയാക്കപ്പെടുകയാണ്. സ്ഥാനാർഥി നിർണയ ഘട്ടമാകുമ്പോഴാണ് പൊതുരംഗത്തെ പുരുഷനിൽ നിന്ന് പൊതുരംഗത്തെContinue Reading

  തന്നെ നോക്കാനായി പള്ളിപ്പുറത്തുകാവിലമ്മ അയച്ചതാണ് ബീനയെ എന്നാണ് എന്‍റെ അമ്മ അവസാനനിമിഷം വരെയും പറഞ്ഞുകൊണ്ടിരുന്നത്. കോട്ടയം റെഡ്ക്രോസ് ഓഫീസില്‍ നിന്നും വന്ന ഹോംനേഴ്സ് ആണ് ബീന. അമ്മ ബീനയെ ധന്യ എന്നാണു വിളിച്ചത്. എങ്ങനെയാണ് അമ്മക്ക് ബീന ‘ധന്യ’ ആയതെന്നു വാക്കുകളില്‍ പകര്‍ത്തുവാന്‍ പ്രയാസമാണ്. ഒരിക്കലും അധികമാകാത്ത ഒരു പ്രത്യേകതാളത്തില്‍ ബീന അമ്മയെ സ്നേഹപൂര്‍വ്വം പരിചരിച്ചു. പുലര്‍കാലങ്ങളില്‍ അമ്മയുടെ മുഖം തലോടി. ഒരു മുടിയിഴ പോലും ജട കെട്ടാതെContinue Reading