രാജഗോപാലൻ കെ.

(ഇതൊരു ദിവാസ്വപ്നത്തിന്റെ വിവരണമാണ് . ദിവാസ്വപ്നം എപ്പോഴും ഫലിക്കുമെന്നു എഴുത്തച്ഛൻ പറഞ്ഞിട്ടില്ല . ഫലിക്കില്ല എന്നും പറഞ്ഞിട്ടില്ല .ഞാനും പറയുന്നില്ല ) തൃശ്ശൂരിലേക്ക് പോകാൻ വേണ്ടി 12082 നമ്പർ ജനശതാബ്ധി കാത്തു പ്ലാറ്റ് ഫോമിൽ ഒരു ബെഞ്ചിൽ ഇരിക്കുകയാണ് . തലയ്ക്കു മുകളിൽ ഒരു പഴഞ്ചൻ ഫാൻ ശബ്ദത്തോട് കൂടി കറങ്ങുന്നുണ്ടായിരുന്നു .നല്ല ചൂട് .കണ്ണുകൾ എപ്പോഴാണ് അടഞ്ഞത് എന്നറിയില്ല. ദിവാസ്വപ്നത്തിൽ അലഞ്ഞ മനസ്സ് ഏതോ ഒരു നിമിഷം TheContinue Reading

ദൈവജ്ഞൻ കാലത്തുണർന്ന് , പരദേവതകളെ ധ്യാനിച്ച് , ദേഹശുദ്ധി വരുത്തി, വിധിപ്രകാരമുള്ള മന്ത്ര ജപാദികൾക്ക് ശേഷം പഞ്ചാംഗം വീക്ഷിച്ചു ദിവസഫലങ്ങൾ ഗണിച്ചു സ്വസ്ഥാത്മാവായി ഭവിച്ചു . ശേഷം, അന്ന് തന്നെ സന്ദർശിക്കുവാനുള്ള ഇരയെ ജ്ഞാന ദൃഷ്ടിയാൽ കണ്ട്, പ്രതീക്ഷയോടെ, പെരുമ്പാമ്പായി ചാര് കസേരയിൽ ചുരുണ്ടു കിടന്നു. തത്സമയം, മുപ്പതു കിലോമീറ്റർ കാക്ക പറക്കുന്ന ദൂരത്തിൽ സ്വവസതിയിൽ , ഭാഗവതോത്തമൻ അന്നത്തെ ഭാഗവത പാരായണം മുഴുമിക്കുകയായിരുന്നു .വേനലിൻറെ ദുർഭരണത്തിൽ ദുഃഖിതയായ ഭൂമിContinue Reading

  ഒരു പരുക്കൻ ശബ്ദം കേട്ടാണ് ഉണർന്നത് , ശബ്ദം തുടർച്ചയായി ആവർത്തിച്ചപ്പോൾ എഴുനേറ്റ് , വാതിൽ തുറന്നു നോക്കി . മുറ്റത്തെ അരമതിലിൽ ഇരിക്കുകയായിരുന്നു അയാൾ, നീല ബനിയന്നു മീതെ ഒരു ചാരനിറത്തിലുള്ള കോട്ട് ധരിച്ചിട്ടുണ്ട് . നിറയെ നീലക്കണ്ണുകളുള്ള സിലോൺ ലുങ്കിയാണ് അടിവസ്ത്രം. കഥകളി വേഷം പോലെ കണ്ണെഴുതിയിട്ടുമുണ്ട് . ഞാൻ ചോദിച്ചു :  ” ആരാ ?” സന്ദർശകൻ തല ഉയർത്തി നോക്കി മുരണ്ടു :Continue Reading

  ഉദയാൽപ്പരം കൃത്യം പതിനഞ്ചു നാഴിക ചെന്നപ്പോൾ രാജധാനിയിൽ,  ക്രീഡാമണ്ഡപത്തിൽ, നിരത്തിയിട്ടിരുന്ന മൂന്നു ഇരിപ്പിടങ്ങളിൽ നടുവിലുള്ള ഇരിപ്പിടത്തിൽ  സൌബാലി ആസനസ്ഥയായി . അടുത്തു നിന്നിരുന്ന  കൃപിയോടും, മിസ്സിസ് ജയദ്രഥനോടും ഇരു വശത്തുമുള്ള ഇരിപ്പിടങ്ങളിൽ ഇരിക്കാൻ ആഗ്യം കാണിച്ചു. കമ്മിറ്റിയിലെ നാലാം മെമ്പർ   വിദുരൻ ചവിട്ടു  പടിയിൽ ഇരുന്നതായി ഭാവിച്ചു   .അക്കാലത്ത് ശൂദ്രന്മാർക്കുള്ള റിസർവഡ് സീറ്റ് അതായിരുന്നു. . ഹസ്തിനപുരം അരമനയിലെ ‘ ഇന്റെർണൽ കംപ്ലൈന്റ്സ് കമ്മിറ്റീ കൂടിയതായി അറിയിച്ചു കൊണ്ട് സൌബാലി മേശമേൽ മൂന്നുContinue Reading

ആത്മാവ് മരവിച്ച മഴത്തുള്ളികൾ കൽമഴയായ് പെയ്തിറങ്ങുന്നു   വൃദ്ധൻ നോക്കിനിന്നു വർണശബളമായ സൂര്യ മരണം വൃശ്ചിക ക്കാറ്റിനെന്തൊരു തണുപ്പ്   മഴ വെള്ളത്തിൽ ചവിട്ടാതെ ചെളി വെള്ളത്തിൽ കളിക്കുന്നു നിറം മങ്ങിയ ഓർമ്മകൾ   ഇന്നലെയാണോ ഈ മലഞ്ചെരുവിൽ നാം ആദ്യം വന്നത് ? നീല കുറിഞ്ഞി വീണ്ടും പൂത്തു .   ദീപ നാളങ്ങളിൽ ഇരുട്ടിലും തെളിയുന്ന മുഖങ്ങൾ എവിടെയോ അണയുന്ന ഒരു നാളം   You leftContinue Reading