September 2016 (Page 2)

[dropcap]പ[/dropcap]ണ്ടുപണ്ട് ഞാനും നീയുമുണ്ടാവുന്നതിന് മുമ്പ് കാട്ടുമനുഷ്യനോട് ഗോത്രജീവിതത്തെക്കുറിച്ച് പറഞ്ഞയാൾക്ക് എന്ത് സംഭവിച്ചിട്ടുണ്ടാകും? ഗോത്രജീവിയോട് കൂട്ടുകുടുംബത്തെപ്പറ്റി, കൂട്ടുകുടുംബത്തിൽ വെച്ച് അണുകുടുംബത്തെപ്പറ്റി, അറിയില്ല. അണുകുടുംബത്തിൽ വെച്ച് സഹയാത്രികരുടെ സഹശയനത്തെക്കുറിച്ച് സംസാരിക്കുന്നയാൾക്ക് എന്ത് സംഭവിക്കാനിടയുണ്ടോ അതൊക്കെത്തന്നെ അവർക്കും സംഭവിച്ചുകാണും എന്നൂഹിച്ചതല്ലാതെ വായിച്ച ചരിത്രപുസ്തകത്താളുകളിലൊന്നും അത്തരം വിപ്ലവകാരികളുടെ പേരുകൾ രേഖപ്പെടുത്തിക്കണ്ടില്ല. അനീതിക്കെതിരെ ഉയർന്ന കലാപങ്ങളുടെ ചരിത്രപാഠങ്ങളും പുതിയ കാലം പുതിയ നീതിയുണ്ടാക്കിയതിന്റെ ചരിത്രം വിട്ടുകളഞ്ഞു. വഴിനടക്കാനുള്ള അവകാശത്തിന് പൊരുതിയവരുടെ ചരിത്രരേഖകളാകട്ടെ വഴിയുണ്ടാക്കിയവനെക്കുറിച്ച് ഒരക്ഷരം മിണ്ടിയതുമില്ല. എത്രContinue Reading

പലചരക്ക് കടയിലെ ചില്ലലമാറയ്ക്കും പകുതിതുറന്ന പണച്ചാക്കുകള്‍ക്കുമിടയില്‍ ഒളിവില്‍ കഴിയുന്നവനെ പോലെ ഒതുങ്ങിയിരിക്കുകയായിരുന്നു മാധവന്‍. എന്നെ കണ്ട പാടെ ഉല തുപ്പുന്ന കാറ്റിനെ ഓര്‍മ്മിപ്പിച്ച് അവന്‍ കിതച്ചു. വായ്പയുടേയും വിളിച്ചെടുത്ത ചിട്ടിയുടേയും തവണകള്‍ മുടങ്ങിയെന്നും കൈവായ്പ്പക്കാര്‍ ഇരിക്കപ്പൊറുതി തരുന്നില്ലെന്നും അവന്‍ പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ നിനക്കിതങ്ങു നിറുത്തിക്കൂടേ എന്ന ചോദ്യത്തിനു മുന്നിലേയ്ക്ക് മേശവലിപ്പില്‍ നിന്നും ഒരു പ്രമാണം അവന്‍ എടുത്തിട്ടു. പ്രമാണത്തിലെ നീല മഷിയില്‍ നിന്ന് ഒരു പഴങ്കഥ പൊടി തട്ടിയെടുത്ത് അവന്‍Continue Reading

മലയാളത്തിന്‍റെ പ്രിയപ്പെട്ട കവി എന്‍.എന്‍. കക്കാടിനെക്കുറിച്ച് പത്‌നി ശ്രീദേവി കക്കാടിന്‍റെ സ്മരണകളുടെ തുടർച്ചകൾ [dropcap]വി[/dropcap]ശ്രാന്തി എന്നാല്‍ എന്താണ്? വെറുതെ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നതാണ് വിശ്രമം എന്നാണ് പൊതു ധാരണ. എന്നാല്‍ ഒരു പ്രവൃത്തി ചെയ്ത് കുറേ കഴിയുമ്പോള്‍ തികച്ചും വ്യത്യസ്തമായ മറ്റൊന്നിലേക്ക് മാറുന്നതും വിശ്രമമാണെന്ന് പഠിച്ചത് എന്‍. എന്‍. കക്കാടിന്‍റെ കൂടെ ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ്. അദ്ദേഹം വെറുതെ ഇരിക്കുന്നത് കണ്ടിട്ടില്ല. ഗൗരവമായ വായനയില്‍ മുഴുകി കുറേനേരം കഴിഞ്ഞാല്‍ വായനയ്ക്കവധികൊടുത്ത് തോട്ടപ്പണിക്കിറങ്ങും.Continue Reading

ഖസാക്കിന്റെ ഇതിഹാസം വെങ്കടേശ് മാട്ഗൂഴ്ക്കറുടെ ബെന്‍ഗര്‍വാടി എന്ന കൃതിയുടെ അനുകരണമാണെന്ന 39 വർഷം പഴകിയ ആരോപണം വെയ്സ്റ്റ് ബിന്നിൽ നിന്ന് പുറത്തെടുത്ത് വി. സി ശ്രീജനും സമകാലികമലയാളവും ലക്ഷ്യമാക്കുന്നതെന്താണെന്ന് മുസാഫർ ചോദിക്കുന്നു. [dropcap]മ[/dropcap]ലയാളി ഭാവുകത്വത്തിന്റെ പരികല്‍പനകളില്‍ അന്നോളം നിലനിന്നിരുന്ന രീതിശാസ്ത്രത്തിന്റെ അടയാളങ്ങളെ അസാധാരണ രചനാരീതി കൊണ്ട് മിനുക്കിയെടുക്കുകയും ആസ്വാദനത്തിന്റെ അതിശയ ലോകത്തേക്ക് അപൂര്‍വമായ അഴകോടെ വായനക്കാരന്റെ സംവേദനത്തെ ഉയര്‍ത്തുകയും ചെയ്ത ഖസാക്കിന്റെ ഇതിഹാസം, വെങ്കടേശ് മാട്ഗൂഴ്ക്കറുടെ ബെന്‍ഗര്‍വാടി എന്ന കൃതിയുമായിContinue Reading

  നനഞ്ഞതെന്തും ഉണങ്ങിപ്പോകുന്നു വിരൽ തൊടുമ്പോൾ. നനവും ആഴവുമുള്ള നദികളെ ഉണക്കി ശില്പങ്ങളാക്കുന്നു വെയിൽ. ഒരുനാൾ യാത്രയാകണം പർവ്വതം തിരഞ്ഞ്; വിയർത്തും കിതച്ചും മുകളിലെത്തുമ്പോൾ നദിയോ ജലമോ കാണരുതവിടെ . പർവ്വതമുകളിൽ ഇല്ലാത്ത നദിയിൽ വീണു മരിക്കണം കുത്തനെ ഒഴുകി കടലിലേക്കെത്തണം.Continue Reading