ലിജീഷ് കുമാര്‍

എഴുത്തുകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയന്‍. കോഴിക്കോട്, വടകര സ്വദേശി.

” ഇപ്പോൾ എവിടെയാണ്?” – എടോടീന്ന് റെയിൽവേ സ്റ്റേഷനിലേക്ക് തിരിയുന്ന ജംഗ്ഷനിൽ രവീന്ദ്രാ ഹോട്ടലിനപ്പുറത്ത് പുരുഷുവേട്ടന്‍റെ പീട്യേന്‍റെ മുമ്പില് ഒരു കെട്ടില്ലേ, ഞാനയിമലിരിക്ക്ന്ന്ണ്ട്. (എ.ഡി.15-ാം ശതകത്തിൽ കുരുമുളക് പെറുക്കാൻ വന്ന പോർച്ചുഗീസുകാർ പൊള്ള് പാറ്റി ചാക്കിൽക്കെട്ടിത്തിരിച്ചത് ഈ കെട്ടിന്‍റെ മുകളിലിരുന്നായിരുന്നു. വാസ്‌കോഡഗാമയുടെ ചന്തിയേക്കാൾ വീതി അതിനുണ്ടായിരുന്നു. അവന് ആ അടയാളം മനസ്സിലാവാതിരിക്കില്ല) ” ഇതൊരു ജീവിതമാണോ?” ഞാൻ മിണ്ടിയില്ല. ആണെന്നോ അല്ലെന്നോ ഒരുത്തരം അവൻ കണ്ടുവെച്ചിട്ടുണ്ടാവും. അവൻ എന്നേക്കാൾ ഭയങ്കരനാണ്.Continue Reading

പണ്ടുപണ്ട് ഞാനും നീയുമുണ്ടാവുന്നതിന് മുമ്പ് കാട്ടുമനുഷ്യനോട് ഗോത്രജീവിതത്തെക്കുറിച്ച് പറഞ്ഞയാൾക്ക് എന്ത് സംഭവിച്ചിട്ടുണ്ടാകും? ഗോത്രജീവിയോട് കൂട്ടുകുടുംബത്തെപ്പറ്റി, കൂട്ടുകുടുംബത്തിൽ വെച്ച് അണുകുടുംബത്തെപ്പറ്റി, അറിയില്ല. അണുകുടുംബത്തിൽ വെച്ച് സഹയാത്രികരുടെ സഹശയനത്തെക്കുറിച്ച് സംസാരിക്കുന്നയാൾക്ക് എന്ത് സംഭവിക്കാനിടയുണ്ടോ അതൊക്കെത്തന്നെ അവർക്കും സംഭവിച്ചുകാണും എന്നൂഹിച്ചതല്ലാതെ വായിച്ച ചരിത്രപുസ്തകത്താളുകളിലൊന്നും അത്തരം വിപ്ലവകാരികളുടെ പേരുകൾ രേഖപ്പെടുത്തിക്കണ്ടില്ല. അനീതിക്കെതിരെ ഉയർന്ന കലാപങ്ങളുടെ ചരിത്രപാഠങ്ങളും പുതിയ കാലം പുതിയ നീതിയുണ്ടാക്കിയതിന്റെ ചരിത്രം വിട്ടുകളഞ്ഞു. വഴിനടക്കാനുള്ള അവകാശത്തിന് പൊരുതിയവരുടെ ചരിത്രരേഖകളാകട്ടെ വഴിയുണ്ടാക്കിയവനെക്കുറിച്ച് ഒരക്ഷരം മിണ്ടിയതുമില്ല. എത്രContinue Reading

കുട്ടിക്കളി 2001 ൽ, അന്നെനിക്ക് 15 വയസ്സാണ്. ടോട്ടോചാനെയും ഷെർലക് ഹോംസിനെയും എന്തിന് അമർച്ചിത്ര കഥകൾ വരെ ഞാനന്ന് വായിച്ചിരുന്നു എന്നാണ് എന്റെ ഓർമ്മ. അന്ന് വായിച്ച കഥകളിൽ എനിക്കേറ്റവും പ്രിയം രക്ഷിതാക്കളുടെ ശ്രദ്ധക്കുറവ് കൊണ്ട് ഒരു പെൺകുട്ടിയെ കുറുക്കൻ തിന്ന ലിറ്റിൽ റെഡ് റൈഡിംഗ് ഹുഡിന്റെ കഥയാണ്. കുറുക്കനെ തിരിച്ചറിയാൻ കഴിയാത്ത മുത്തശ്ശിയെയും തിന്ന് വിശപ്പടക്കുന്ന കുറുക്കനിലാണ് ആ കഥ അവസാനിക്കുന്നത്. കുറുക്കന്മാരെ തിരിച്ചറിയാൻ കഴിയാത്ത രക്ഷിതാവ് ഒരുContinue Reading