സ്മരണാഞ്ജലി (Page 3)

‘ആദ്യം സാക്ഷിയായ ഒരു മരണം അച്ഛമ്മയുടേതായിരുന്നു. കുട്ടിക്കാലത്ത് തറവാട്ടിൽ ഒരു മരണവും ഉണ്ടായിട്ടില്ല. എന്റെ അച്ഛമ്മ തൊണ്ണൂറ് കഴിഞ്ഞപ്പോഴാണ് മരിക്കുന്നത്. അപ്പോൾ ഞാൻ ഭർത്തൃഗൃഹത്തിലായിരുന്നു. അതിനെത്രയോ വർഷം മുമ്പ്, ഞങ്ങളുടെ തളരാത്ത കുട്ടിക്കാലത്ത്. മലനിരകളിലേക്ക് അക്കൊല്ലം മഹാമാരി കേറിവന്നത് അത്രയെളുപ്പം തിരിച്ചുപോകാത്ത വാശിക്കാരനായൊരു അതിഥിയെപ്പോലെ ആയിരുന്നു. അതിനിടയ്ക്ക് വിഷുവിന് മാമ്പഴം പെയ്തു. പറങ്കിക്കാട്ടിൽ പലവർണപ്പഴങ്ങൾ പൊഴിഞ്ഞു. മീനക്കാറ്റ് ദൂരെ ഗ്രാമങ്ങളിൽ വസൂരിവിത്തെറിഞ്ഞു. കൊയ്തെടുത്ത വിലപ്പെട്ട അനേകം മനുഷ്യജീവനുമായിക്കടന്നുപോയി. പത്രംവായിച്ച് ഞങ്ങൾContinue Reading

ഇരുട്ടിൽ പ്രകാശത്തിന്റെ ഇടപെടൽ എന്നതുപോലെയാണ് വത്സലടീച്ചറുടെ കൃതികളിലൂടെയുള്ള യാത്ര സാദ്ധ്യമാവുക എന്നുതോന്നുന്നു. ഈ ജീവിതങ്ങളെയൊക്കെ കഥപ്പെടുത്താമോ എന്ന ആശയലോകത്തേക്കുള്ള തുറപ്പാണത്. സവർണ്ണജീവിത സമ്പുഷടതകളേക്കുറിച്ചുള്ള എഴുത്തുകൾക്കിടയിൽ തകഴിയും കേശവദേവുമൊക്കെ വെട്ടിയിട്ട പാതയുടെ ഇങ്ങേക്കൈവഴിയിലൂടെ എസ് കെ പൊറ്റക്കാട്ടിനൊപ്പം വത്സലടീച്ചർ വയനാട്ടിലേക്ക് കയറി. കുടിയേറ്റജീവിതങ്ങളുടെ കഥയുമായാണ് എസ് കെ വയനാട്ടിലെത്തിയതെങ്കിൽ ടീച്ചർ വരച്ചെടുത്തത് തനത് വയനാടൻ ജീവിതാവസ്ഥകളായിരുന്നു. പലവ്യഥകളാൽ ഇരുളാഴ്ന്ന ജീവിതങ്ങളുടെ പച്ചക്കുപറച്ചിലുകളായിരുന്നു വത്സലടീച്ചറുടെ എഴുത്തുശൈലി. ആദിവാസിഗോത്രജീവിതങ്ങളുടെ ആചാരങ്ങളും അനാചാരങ്ങളും രീതികളും മറനീക്കിContinue Reading

പുഴയിലേക്കു ചാടാനൊരുങ്ങുന്ന നങ്ങേമയോട് അയാൾ ചോദിച്ചു :നീന്താനറിയ്യോ നങ്ങേ?അറിയും.ആഴമറിയ്യോ നങ്ങേ?അറിയില്ല.നങ്ങ ആഴമറിയാതെ നീന്തിക്കടന്ന പുഴകൾ, കയങ്ങൾ.മകനും കൂട്ടുകാരും കഴിച്ചിട്ടു പോയ എച്ചിലിലകൾ ഇരുട്ടത്ത് വാഴത്തൊടിയിൽ കുഴിച്ചിടുന്ന നങ്ങ.എഴുപതുകളിലെ കേരള രാഷ്ട്രീയത്തിൽ നങ്ങ എന്നൊരു സ്ത്രീയുടെ ഒച്ചപ്പാടില്ലാത്ത ഇടപെടലുകൾ.എത്ര നങ്ങമാരുടെ ആഴമറിയാത്ത നീന്തലുകളിൽ ഏറിയാണ് വസന്തത്തിന്റെ കാഹളമൂത്തുകാർ പുഴ താണ്ടാൻ തുനിഞ്ഞത്. എവിടേയും അടയാളപ്പെടാതെ പോയ നങ്ങമാരുടെ നീന്തലിനെക്കുറിച്ചെഴുതിയ ആഗ്നേയമാണ് എന്റെ വത്സല ടീച്ചർ. പിന്നീട് ഭാരതത്തിലെ ചുവന്ന ഇടനാഴിയായി ആഴത്തിൽContinue Reading

അന്നും ഇന്നും കോഴിക്കോട് മാപ്പിളമാർക്ക് മാപ്പിളപ്പാട്ടിന്റെ ഇശൽ ചുണ്ടിലില്ലാത്ത ഒരു ദിവസം പോലും കടന്നു പോവാറില്ല… വിളയിൽ ഫസീല എന്ന മാപ്പിളപ്പാട്ടിന്റെ രാജ്ഞി വിട പറയുമ്പോൾ പല തലമുറകളുടെ ഉള്ളിലെ പുളകങ്ങളാണ് മങ്ങിപ്പോകുന്നത്. മോയിൻ കുട്ടി വൈദ്യരുടേയും മറ്റും കാലഘട്ടത്തിന് ശേഷം മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ വരിൽ വലിയൊരു പങ്ക് വി എം കുട്ടിക്കും അവകാശപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ട്രൂപ്പിലെ പ്രധാന പാട്ടുകാരിയായിരുന്നു വിളയിൽ വത്സല എന്ന ഫസീല. അവർ അനശ്വരമാക്കിയ പാട്ടുകൾContinue Reading

ഗദ്ദർ ഒരു പോരാട്ട ഭൂമികയുടെ പേരാണെങ്കിൽ ആ പേരു സ്വീകരിച്ച ഗുമ്മഡി വിട്ടൽ റാവു കവിതയിലെ പോരാട്ടത്തിന്റെ പേരാണ്. എന്താണ് കവിത എന്നതിനു ഓരോ മനുഷ്യർക്കും ഓരോരോ ഉത്തരങ്ങളായിരിക്കും ഉണ്ടാവുക. എന്നാൽ ഗദ്ദർ എന്ന കവിയ്ക്ക് കവിതയെന്നാൽ സാധാരണ മനുഷ്യരുടെ ഉണർത്തു പാട്ടാണ്. നാടോടിപ്പാട്ടിന്റെ ഈണത്തിൽ അയാൾ നീതികേടിനെതിരെ ഗ്രാമങ്ങൾ തോറും പാടി നടന്നു. ആന്ധ്രയിലെയും തെലുങ്കാനയിലെയും ജനങ്ങൾ മാത്രമല്ല, മറ്റു ദക്ഷിണേന്ത്യയിലെ ഗ്രാമീണ ജനങ്ങൾ വരെ ആവേശപൂർവം അതേറ്റുപാടി.Continue Reading