LITERATURE (Page 88)

എഴുത്തു ഭാഷയും സംസാരഭാഷയും വിഭിന്നങ്ങളാണ്. ഒരു വലിയ ജനവിഭാഗത്തെ ഭാഷ കൊണ്ട് മനസ്സിലാക്കാമെങ്കിലും, അതിലെ ഓരോ ചെറിയ ചെറിയ സമൂഹത്തിനും അവരുടേത് മാത്രമായ വ്യത്യസ്തങ്ങളായ വാമൊഴികളുണ്ട്. ഫിക്ഷനിൽ കഥാപാത്രത്തിന്റെ ഏറെക്കുറെ പൂർണ്ണമായ സ്വഭാവം പ്രകടിപ്പിക്കുവാൻ ആ വാമൊഴി സഹായിക്കുകയും ചെയ്യുന്നു. പലർക്കും ഉള്ള തെറ്റിദ്ധാരണയാണ് മലയാളത്തിൽ മാത്രമേ വാമൊഴി വ്യത്യസ്തമായി കിടക്കുന്നുള്ളൂ എന്ന്. ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന മാനക ഭാഷകളിൽ പോലും ഈയൊരു വ്യത്യാസം കാണാവുന്നതാണ്. ഭൂമിശാസ്ത്രപരമായി വളരെ ചെറിയContinue Reading

നിലാവിന്റെ രണ്ടാം നിലയിൽ,തുറന്ന ജാലകത്തിലൂടെഓടിവന്നതണുത്ത കാറ്റേറ്റു കുളിർന്ന്,ചന്ദന ഗന്ധത്തിലമർന്ന്,കവിതയെ സ്നേഹിച്ചു പ്രാപിച്ച്കവിതയിലേക്ക് മുങ്ങിപ്പോകാനൊരുങ്ങുകയായിരുന്നു,ഒരുവൾ. കവിതയവളെ, ചിരപുരാതനകാമിനിയെയെന്ന പോലെ,തെരുതെരെ ചുംബിച്ചു കൊണ്ട്,ഉടൽ വടിവുകളിലേക്ക്സ്വർഗത്തെ ആവാഹിച്ച്,അവളുടെ ശ്വാസവിതാനത്തിന്റെ ആഴത്തിലേക്ക്പതിയെഒഴുകിയിറങ്ങിത്തുടങ്ങി.. പല്ലി ചിലക്കും പോലെയൊരുടെലിപ്പതിക് സന്ദേശം,പെട്ടെന്നവളിലേക്കാരോവലിച്ചെറിഞ്ഞു… “രാവിലെ ഉണർന്നിരുന്ന് സ്വപ്നംകാണുകയാണോടീ ബ്ലഡി ബിച്ച്?”..എന്നോ മറ്റോ ആയിരുന്നുഅതെന്ന് തോന്നിക്കും വിധം,അവളൊരു റൈഡിലൂടെന്നപോൽഇരിക്കക്കുത്തെ ഭൂമിയിലേക്ക്വഴുതിവീണു.. ഭൂമിയിൽ നിന്ന് അവളുടെലായത്തിലേക്ക് ഒരു ഇരുപുറനിരത്തായിരുന്നുനീണ്ടു കിടന്നിരുന്നത്.അതിനിരുവശത്തുംകച്ചവടക്കൂട്ടങ്ങൾ,അന്നത്തേക്കുളളഇരതേടിക്കൊണ്ടിരുന്നു.അവരവളെ ശൈശവസഹജ കൗതുകത്തോടെയെന്നവണ്ണംവെറുതെയൊന്ന് തെന്നി നോക്കി. രാവിലത്തെ അടുക്കള,വരാന്തയിലേക്കുള്ളചായക്കോപ്പകൾ,തീൻമേശയിലെപലഹാരപ്പാത്രങ്ങൾ,ഒമ്പത് മണിക്കലത്തെ സ്കൂൾ ബസ്,ചേട്ടനുള്ള ലഞ്ച്Continue Reading

ഓഫീസ് വിട്ടു വീട്ടിലേയ്ക്ക് വരുമ്പോൾ ബീച്ച്റോഡിൽ ആൾക്കൂട്ടം.” എൻ്റെ സാറെ…. ഒരാണും പെണ്ണും. മറ്റേ പരിപാടിയാന്നേ… ഞങ്ങള് പൊക്കിയങ്ങ് പൊലീസിലേൽപ്പിച്ചു ” അശ്ലീല ചേഷ്ടകളോടെ കാണികളിലൊരുവൻ.“ഛേ… ” നല്ലൊരു കാഴ്ച നഷടമായല്ലോയെന്ന നിരാശ മറച്ചുവെയ്ക്കാതെ ചോദിച്ചു – “പിള്ളാരാണോ!! “” ഒന്നൊരു പയ്യനാ… കൂടെയൊള്ളവളിച്ചിരി മൂപ്പാ “രഹസ്യഭാവത്തിലുള്ള മറുപടി എനിക്കും രസിച്ചു.” അല്ലേലും ഇക്കാലത്ത് ഇമ്മാതിരി എടപാടുകളല്ലേ കൂടുതൽ… ” എന്ന് മറ്റൊരാൾ. ഫോൺ ശബ്ദിച്ചതിനാൽ ഞാനതിന് യെസ് മൂളാൻContinue Reading

ഒ വി വിജയനോ ആനന്ദോ എന്ന വായനക്കാരന്റെ ചോദ്യത്തിന് കൃഷ്ണൻ നായർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. “വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന് വൈകാരികമായ സത്യസന്ധതയുണ്ട്. ആനന്ദിന്റെ ആൾക്കൂട്ടത്തിന് ധൈഷണികമായ സത്യസന്ധതയേ ഉള്ളൂ. വൈകാരികമായ സത്യസന്ധതയുള്ളതാണ് സാഹിത്യം. മറ്റേത് സാഹിത്യമല്ല.” ഈ ഒരു അഭിപ്രായത്തെ മുന്നിൽ വച്ചുകൊണ്ട് സൃഷ്ടികളെ അപഗ്രഥനം ചെയ്യുമ്പോൾ ചില കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ പതിയുന്നു. സാഹിത്യം അനുഭൂതി ദായകമായിരിക്കണം. ആ അനുഭൂതി നൽകണമെങ്കിൽ എഴുത്ത് വികാരങ്ങളെ സംക്രമിപ്പിക്കുന്നതായേ തീരൂ.Continue Reading

‘ഏക് പൈസാ ദേ ദോ ബാബു ‘ 1955 ൽ പുറത്തിറങ്ങിയ “വചൻ” എന്ന ചിത്രത്തിലെ ഈ ഗാനം ഭാരത ത്തിലുടനീളം ഒരു തേങ്ങലായി മാറി. അലഞ്ഞു തിരിഞ്ഞ്‌ നടന്നിരുന്ന യാചകർ ഈ ഗാനം അവരുടെ ആത്മ നൊമ്പരമായി ഏറ്റെടുത്ത് തെരുവീഥികളിൽ വയറ്റത്തടിച്ച് പാടി. മുഹമ്മദ് റഫി ആദ്യമായി രവി ശങ്കർ ശർമ്മക്ക്( രവി ) വേണ്ടി പാടിയ പാട്ടാണിത്. റഫിയുടെ ഓരോ ഗാനങ്ങളും കാലത്താടൊപ്പം ചേർത്തുവെക്കപ്പെട്ടതാണ്. സംഗീതത്തിൽ അടിസ്ഥാനContinue Reading