നേർച്ച
മഞ്ഞ നിറമുള്ള ഞായറാഴ്ച്ച.മുറ്റം വിരിച്ചിട്ട ചിക്കുപായ.വെയിലിലലഞ്ഞു വിയർത്തൊലിച്ച്വിറയുള്ള കൈയ്യാൽ നര ചൊറിഞ്ഞ്,പലവട്ടം തയ്ച്ച ചെരുപ്പുമിട്ട്പതിവില്ലാതെത്തുന്നു ജോണിച്ചായൻ. വേളാങ്കണ്ണിക്കാണ്ടുതോറുമുള്ളപോക്കിന്ന്, നേർച്ചക്കുവേണ്ടിയോരോവീടും കയറിത്തളർന്നു,ദാഹംതീരാതിനിച്ചോടിനാവതില്ല.മൊന്തയിൽ നീട്ടിയ കഞ്ഞിവെള്ളംതൊണ്ടയും കൊന്തയും തൊട്ടിറങ്ങി,ചില്ലറ വാങ്ങി, മുഷിഞ്ഞ മുണ്ടിൻകോന്തല പൊക്കി മുഖം തുടച്ചു,ഒരുവേരൻ പൂത്ത പറമ്പിറങ്ങിപൊരിവെയ്ലിന്നറ്റം തിരഞ്ഞുനീങ്ങി.കിട്ടിയ നേർച്ചയെണ്ണാതൊരുങ്ങിപത്തനംതിട്ടയ്ക്കു വണ്ടി കേറി. സൂര്യൻ വേളാങ്കണ്ണിപ്പള്ളിക്കുമേൽചൂടിൻ്റെ പന്തൽ ചെരിച്ചുകെട്ടുംനേരം, എലിമുള്ളുംപ്ലാക്കൽ* ആന –ച്ചൂരുള്ള പാതയോരത്തിറങ്ങിഉരുളന്തടിപ്പടിക്കെട്ടു താണ്ടിഇരുളും മുമ്പവളുടെ വീട്ടിലെത്തി. പത്രക്കടലാസാൽ നോട്ടുബുക്കിൻചട്ട പൊതിയുന്നുണ്ടുണ്ണിയീശോകുറ്റിയടുപ്പിന്നടുത്തിരിപ്പൂകെട്ട്യോനുപേക്ഷിച്ചുപോയ മേരി.നേർച്ചപ്പണത്തിൻ പൊതി തുറന്ന്നേടിയതെല്ലാം നിലത്തു വച്ച്,പോക്കറ്റിലുച്ചയ്ക്കുContinue Reading

















