LITERATURE (Page 80)

കഴിഞ്ഞ വേനൽക്കാലത്തിന്റെ അവസാനത്തിലാണ് താക്കോൽക്കാരൻ യോഹന്നാൻ മരിച്ചത്. ഒരു കറുത്ത വാവ് ദിവസം രാത്രി കൃത്യം പത്തു മണിക്കാണ് സംഭവം. അത്താഴം കഴിച്ചു ഉറങ്ങാൻ കിടന്നതാണ്. പിടച്ചിൽ ശബ്ദം കേട്ടു, അടുക്കളയിൽ പാത്രങ്ങളുമായി മല്ലിട്ടു കൊണ്ടിരുന്ന ഭാര്യ സലോമി ഓടിയെത്തിയപ്പോൾ കണ്ടത് തൊണ്ടയിൽ ആരോ കുത്തിപ്പിടിച്ചത് പോലെ, മേലോട്ടും കീഴോട്ടും ശ്വാസം പോവാതെ, കണ്ണു തുറിച്ച് കിടന്നു പിടയുന്ന യോഹന്നാനെയാണ്. ആ പിടച്ചിലിൽ അയാൾ തീരുകയും ചെയ്തു. ന്യൂസിലൻഡിൽ നേഴ്സായContinue Reading

പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പ് ഇങ്ങനെയാണ് മാലിന്യം സംസ്കരിച്ചിരുന്നത് എന്ന് തുടങ്ങി കഥ പറയാനുള്ള നേരം തീരെയില്ല തന്നെ. കാരണം, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഏറ്റവും പ്രാകൃതമായി തന്നെ മാലിന്യം ഒരു ഉത്തരവും കിട്ടാതെ പുകയാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.പുക എന്ന് പറയുമ്പോൾ സാധാരണ മനുഷ്യർ ധരിക്കുക ‘അടുക്കള പുക പോലെ ഒരു പുക, അത് നമ്മൾ എന്നും വലിച്ച് കയറ്റുന്നതല്ലേ ‘എന്നാവും. വളരെ ചുരുക്കം പേർ ആയിരിക്കും ഈ പുകയുടെ പാർശ്വഫലങ്ങളെ കുറിച്ച്Continue Reading

ദൃശ്യചാരുതയാർന്നലാൻഡ്‌സ്‌കേപ്പുകൾക്കുപകരംസ്‌ക്രീനുകളിൽചടുലവേഗമാർന്ന പോർട്രേറ്റുകൾ.വർണ വിന്യാസങ്ങൾ…‘മാറിയ സോഫ്റ്റ്‌വെയർ പ്രഭാവം!’ കീബോർഡുകൾക്കുമുന്നിൽആനന്ദധാരപകരുന്നപുതുമുഖട്രെയിനികൾ…‘ആവേശഭരിത പ്രചാരകർ!’ മായികവലയങ്ങളിൽവിസ്മയസ്വപ്നങ്ങളുമായ്വർണനകളിലേക്കു നീളുന്നവിരൽത്തുമ്പുകൾ…‘കാണാച്ചരടിലെ പരീക്ഷണങ്ങൾ!’ മോണിറ്ററിൽവേദലിഖിത വർണ്ണസൂക്തങ്ങൾ…‘ബ്രഹ്മസ്വരൂപമണിഞ്ഞപ്രപഞ്ചരസതന്ത്രങ്ങൾ!’ പരിഷ്കരിച്ച ‘സേർച്ചെഞ്ചിനു’കൾദിനോസറുകൾക്കുമുൻപുള്ള വൻകരകളോഗോത്രസംസ്കൃതികളുടെ കൗതുകങ്ങളോകണ്ടെത്തിയതേയില്ല..! ബുദ്ധന്റെ അഷ്ടാംഗമാർഗ്ഗങ്ങൾദേവനാഗരിയിലേക്ക്മൊഴിമാറ്റപ്പെട്ടിരിക്കുന്നു..! മുഗളന്മാരുടെവിദ്വേഷകഥകൾക്കിടയിൽ‘സേർച്ച് റേറ്റ്’ കുറഞ്ഞ,കൊളോണിയലിസത്തിന്റെസംശയാസ്പദ ‘ഡാറ്റാബേസു’കൾ..! മീററ്റിനുംഗ്വാളിയാറിനുമിടയിലെവിടെയോനാട്ടുരാജാക്കന്മാരുടെ,ത്രിമാനകല്പിത പടയോട്ടങ്ങൾക്കിടയിൽവിറങ്ങലിച്ച്, ഒരു‘ജാലിയൻവാലാബാഗ്’ചിത്രം..! ‘രാഷ്ട്രപിതാവെ’ന്ന് ടൈപ്പുചെയ്തപ്പോൾ,സ്വച്ഛഭാരത് മുദ്രകൾ —‘ചൂലിനുകീഴേയൊരു പഴഞ്ചൻകണ്ണട!’ വർഗ്ഗീയകലാപങ്ങളുടേയുംകൂട്ടക്കുരുതികളുടേയുംമിഴിവില്ലാത്ത ചിത്രങ്ങൾക്ക്‘മാപ്പിളലഹളയുടെതുടർച്ച’യെന്ന്, അടിക്കുറിപ്പ്! വികസനമെന്നാൽ ‘മൂലധന’മെന്നുംഅവശിഷ്ടമായത് ‘അധ്വാന’മെന്നുംദാരിദ്ര്യം ‘ദൈവവിധി’യെന്നുംസ്വാതന്ത്ര്യം ‘സ്തുതി’യെന്നും‘റിസൾട്ട്’ നൽകിക്കൊണ്ടേയിരിക്കുന്നു..! ചരിത്രമെന്ന് ‘സേർച്ച്’ ചെയ്തപ്പോൾകെട്ടുകഥകളുടെ‘ഗ്രാഫിക് വേർഷനുകൾ..!’മതത്തിൽനിന്നും കലാപത്തിലേക്ക്…കൃഷിയിൽനിന്നും ആത്മഹൂതിയിലേക്ക്…‘വിരൽചൂണ്ടുന്ന ഹൈപ്പർലിങ്കുകൾ!’ ‘ഗോ’ വിശേഷങ്ങളടങ്ങിയസചിത്ര ഡി-ലിറ്റു സംഹിതകൾക്കിടയിൽപേരില്ലാഫയലുകളുടെContinue Reading

പ്രണയികളെപ്പോലെഅവരും അനാഥരായിരുന്നു,പ്രണയത്തിന്‍റെ നാട്ടിൽനിന്നുംഒളിച്ചോടിവന്നഒരാണും ഒരു പെണ്ണും.“എനിക്കുവേണ്ടത്ഒരു പെണ്ണിനെയല്ല”അവൻ പറഞ്ഞു;“ഏതുപാതിരാവിലുംഇറങ്ങിവന്നെന്‍റെതോളിൽ കൈയിട്ടുതട്ടുകടയിൽ പോയൊരുചായകുടിക്കാൻ,നാടുചുറ്റാൻ,നിലയില്ലാപ്പുഴനീന്തിക്കടക്കാൻ,വേദനിക്കുന്ന കൈകൾഒന്നമർത്തിപ്പിടിക്കാൻ,നിനക്കു ഞാനുണ്ടെന്നുചാരിയിരിക്കാൻ,പാത്തും പതുങ്ങിയുംപാതയോരത്തു കാത്തുനിൽക്കാതെ കാണാനൊരുകൂട്ടുകാരനെ….” “എനിക്കു വേണ്ടതുംഒരാണിനെയല്ല”അവൾ പറഞ്ഞു,“എന്നെ പ്രണയിക്കാൻമാത്രമല്ലാതെ,എന്റേതാണ് നീയെന്നുപറയാതെ,നിനക്കു ഞാനുണ്ടെന്ന്സ്വപ്നങ്ങൾക്കൊപ്പംനടക്കാൻ,ഈ കാടും പുഴയും കാറ്റുംനമ്മുടേതെന്നു ചൊല്ലിവെറുതെ വെറുതെപൊട്ടിച്ചിരിച്ചുപാട്ടുകൾ പാടാൻ,കഥകൾ പറയാൻ,ഒരു കൂട്ടുകാരിയെ…” സൗഹൃദത്തിൽഅവർ സനാഥരായിരുന്നു,ഒരാണും ഒരു പെണ്ണും. കവര്‍ ഡിസൈന്‍: ജ്യോൽസ്ന വിൽസൺContinue Reading

മാതൃഭൂമി വാരിക( ലക്കം 48 )യിൽ വി ഷിനിലാൽ എഴുതിയ ചോല എന്ന കഥയുണ്ട്. കുറെ കാലങ്ങൾക്ക് ശേഷമാണ് കഥാകൃത്തിൽ നിന്നും വ്യത്യസ്തമായ ഒരു സൃഷ്ടി ലഭിക്കുന്നത്. നന്മയുടെ സങ്കേതം ഉപയോഗിച്ചുകൊണ്ടാണ് മനുഷ്യരിലെ തിന്മയെ കുറിച്ച് പറയുന്നത്. കാടിനെയും ആദിവാസികളെയും കാട്ടുജീവികളെയും പരിപാലിക്കേണ്ടുന്ന ഫോറസ്റ്റ് റേഞ്ചർ ആണ് ആഖ്യാതാവിന്റെ പിതാവ്. നിഷേധ സ്വഭാവമുള്ള ( Negative) കഥാപാത്രങ്ങളെ സ്വാഭാവികമെന്ന പോൽ നന്മ നിറഞ്ഞവരാക്കുന്ന പ്രാഗത്ഭ്യം ഉണ്ട് കഥയിൽ. ചിലപ്പോൾ അത്Continue Reading