LITERATURE (Page 71)

ഓർമ്മകൾ പെയ്യുന്ന രാവിൻ തൊടിയിൽനിൻ സ്വരം തേടുന്ന രാപ്പക്ഷി ഞാൻകൈതപൂക്കുന്ന രാത്രിസുഗന്ധമെൻകരളു കൊത്തിപ്പിളർത്തുന്നു കഴുകനായ്. പേടിയാണിന്നുമീ രാവിനെ, മമപ്രാണനെ കൊത്തിപ്പറന്നു പോയെവിടെയോമൗനവാല്മീകത്തിലേകാന്ത തപമിരുന്നു-രുകുകയാണെന്‍റെ ദുഃഖമോക്ഷത്തിനായ്. കാലം വിടർത്തിയ, കൗമാര പുഷ്പത്തിൻകനവിതൾ നുള്ളിക്കളിച്ച കാലത്തെന്നോകല്പനാജാലകം മെല്ലെ തുറന്നെന്‍റെകരളിൽ പറന്നെത്തി പ്രേമചകോരം. പൂനിലാവൊഴുകുന്ന പുഴയോരനനവിലുംഇരുൾവീണ മൺപാതയരികിലും പിന്നെ,കാവിലും, കടവിലും അമ്പലക്കോണിലുംതൂവൽ കൊഴിച്ചിട്ട ചിത്രപതംഗങ്ങൾ. ഒരുപാട് സ്വപ്നങ്ങളുളളിൽ നിറച്ചിട്ട്പിരിയാതിരിക്കുവാൻ മോഹിച്ച നാളുകൾഅറിയാതെ പിൻതുടർന്നുയിരിനായ് ദാഹിച്ചുക്രൂരമതാന്ധക്കോമരക്കോലങ്ങൾ.,ജാതിവേതാളങ്ങളമ്പെയ്തുവീഴ്ത്തിയപ്രണയകപോതം കുറുകുന്ന നെഞ്ചിൽഒരു നിത്യസ്മാരകം തീർത്തതിൽ തിരിവച്ചുപ്രാർത്ഥിക്കയാണു ഞാൻ നിന്നിലേക്കെത്താൻ.Continue Reading

[ഹസ്തിനപുരിയിൽ ഭരണഘടാ പ്രതിസന്ധി ധൃതരാഷ്ട്രർ സ്ഥാനം ഒഴിയാൻ വയ്ക്കുന്ന ഉപാധികൾ!] “കൺകെട്ടഴിച്ചു പെറ്റതള്ള സ്വയം, മക്കളുടെ ഭൗതികാവശിഷ്ടങ്ങൾ ഒന്നൊന്നായി നുള്ളിപ്പെറുക്കി, പരിശോധിച്ച് തിരിച്ചറിഞ്ഞല്ലോ നൂറു കൗരവജഡങ്ങളും?”ഗാന്ധാരീ വിലാപവും കണ്ടുനിന്നവരുടെ കണ്ണുനിറയ്ച്ചു.”, അരമന വക്താവിനോട് കൊട്ടാരം ലേഖിക ചോദിച്ചു, ”എന്നിട്ടും മാറിയില്ലേ ധൃതരാഷ്ട്രരുടെ മുറുമുറുപ്പ്? യുദ്ധക്കെടുതിയിൽ വലയുന്ന കുരുക്ഷേത്രവിധവകൾക്കും സൈനിക പുത്രന്മാർ കൊല്ലപ്പെട്ടതോടെ അനാഥരായ വയോജനങ്ങൾക്കും പുതുപാണ്ഡവ ഭരണകൂടം പ്രശ്നപരിഹാരം കണ്ടെത്താനുള്ളപ്പോൾ, അധികാരചിഹ്നമായ ചെങ്കോൽ മുതിർന്ന പാണ്ഡവനു ആശംസകളോടെ കൈമാറാതെ എന്തിനാണ്Continue Reading

എന്റെ പ്രിയ ഭർത്താവ് ദിവാകരൻ ചേട്ടൻ ഇഹലോകവാസം വെടിഞ്ഞ വിവരം വ്യസന സമേതം എന്റെ കൂട്ടുകാരെ അറിയിക്കുന്നു…. അറുപത്തിയൊൻപത് വയസ്സുള്ള ദിവാകരന്റെ , നാല്പ്പത്തിയഞ്ചു പ്രായത്തിലെ കളർ ഫോട്ടോ ചേർത്ത്പദ്മിനിയെന്ന ഐഡിയിൽ ഒരു പോസ്റ്റ് . താപ്പോട്ട്,കമന്റ് ബോക്സിൽ നോക്കിയപ്പോൾനിമിഷങ്ങൾക്കകം ഒരു വാചകം വന്നിരിക്കുന്നു. ‘അഭിനന്ദനങ്ങൾ’(ഒരു വാക്കുപോലും പോസ്റ്റിയത് നോക്കാതെ, കമന്റ് ഹിസ്റ്ററി കൂട്ടുന്ന ഒരു വിരുതന്റെ പണി….) ” ആശംസകൾ”(മറ്റൊരു വിരുതൻ. സമാന ചിന്തകൻ.) വേറൊന്നിങ്ങനെ:“പിള്ളച്ചേട്ടൻ മരിച്ചു പോയിരുന്നെന്നാണ്Continue Reading

പ്രഭാതംനിവർന്നു നിരക്കവേഎന്റെ ജാലകത്തുറസുകളിൽകതിർക്കൈകൾ നീട്ടികാലഹരണപ്പെട്ട മനസ്സിൽഒന്നെത്തിനോക്കാൻവെമ്പുന്ന പകലോൻ! മനസ്സ്പ്രകാശവേഗവും കടന്ന്ഓരോ രാത്രിയിലുംആകാശത്തിനുമീതെസൂര്യനുമുമ്പേഎത്രയോ പ്രകാശവർഷമകലെകുതിച്ചിരിക്കും. വിഭജിക്കപ്പെട്ട നിറങ്ങളിൽമഴവില്ലുകൾ കണ്ടുകൊണ്ടേയിരിക്കും. മഴവിൽക്കാഴ്ച്ചകൾസ്വപ്നങ്ങളിൽവസന്തമൊരുക്കുകയായിരിക്കും. സൗന്ദര്യത്തെവർണ്ണിച്ചുവർണ്ണിച്ച്വസന്തത്തിൽ ഗ്രീഷ്മത്തെആഗിരണംചെയ്തുകൊണ്ടേയിരിക്കും. അപ്പോൾസ്പഷ്ടമായ സൗന്ദര്യത്തെവിചിത്രമായക്രമീകരണങ്ങളിൽപരിഷ്കരിച്ചുപരിഷ്കരിച്ച്സങ്കീർണമായൊരുകാലഹരണപ്പെടലിൽനിന്ന്വലിച്ചു താഴെയിടാൻഎത്തുന്നത്ഉദിക്കുന്ന സൂര്യനായിരിക്കും. കവർ : സി പി ജോൺസൺContinue Reading

വിപി ശിവകുമാർ എന്ന എഴുത്തുകാരനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? ദേശത്തിന്‍റെയും കാലത്തിന്‍റെയും പുരാവൃത്തങ്ങൾ കറുത്ത ഹാസ്യത്തിൽ കുറുക്കി മലയാളിയുടെ ഭാവനയുടെ ലോകത്തേക്ക് വിതറി വളരെ പെട്ടെന്നു തന്നെ അരങ്ങൊഴിഞ്ഞ പ്രതിഭയായിരുന്നു മലയാളത്തെ അതിശയിപ്പിച്ച വിപി ശിവകുമാർ. ആധുനിക മലയാള ചെറുകഥാലോകത്തെ ഒറ്റപ്പെട്ട ശബ്ദം, അദ്ദേഹത്തിൻ്റെ കഥകൾ മലയാളത്തിൽ വ്യത്യസ്തമായി അന്നും ഇന്നും നിലനിൽക്കുന്നു. വി പി ശിവകുമാർ “നമുക്കറിയാവുന്ന യാഥാര്‍ത്ഥ്യങ്ങളെ ഭാവനയാക്കി മാറ്റുകയും അതിലെല്ലാം വക്രിച്ച ചിരി ചേര്‍ക്കുകയും ആധുനികതയുടെ ഗൃഹാതുരവായനയെContinue Reading