LITERATURE (Page 171)

  നീട്ടിയടിച്ച പ്രണയം അവളുടെ ഹൃദയത്തിന്റെ ഉരുക്ക് ഭിത്തിയിൽ തട്ടി തെറിച്ചുപോയ് … നിരാശനായ് നിന്നപ്പോൾ പുഞ്ചിരിയോടെ അവളവന് നേരെ ഒരു മഞ്ഞ കാർഡ് നീട്ടി …. പ്രതീക്ഷയോടെ ചെന്ന് വാങ്ങാനൊരുങ്ങിയപ്പോൾ അവൾ പറഞ്ഞു ആദ്യത്തെ താക്കീതാണിതെന്ന് അടുത്ത നാൾ കോസ്റ്ററിക്കയുടെ കളി കണ്ട് മടങ്ങുമ്പോൾ ഇടവഴിയിൽ വെച്ച് അവളുടെ ഇക്ക അവന് ആദ്യത്തെ ഫ്രീ കിക്ക് സമ്മാനിച്ചു … അത്യുഗ്രൻ ഒരു ഇടംകാലൻകിക്ക് ആ കിക്കിലായിരുന്നു അവൻ മഴവില്ല്Continue Reading

  ചിലപ്പോള്‍… കാറ്റമ്മയുടെ കൈകളില്‍ തൂങ്ങിയാടി ഇളം പൈതലാകും മഴ. അല്ലെങ്കില്‍ … കുറുമ്പു കാട്ടുന്ന അനിയനായി മഴ മുമ്പേയും പിറകെ വടിയെടുത്തോടുന്ന ചേച്ചിയായ് കാറ്റും. ചിലപ്പോള്‍ …. അച്ഛനാകും മഴ മുഖം കറുപ്പിച്ച്, ഉറക്കെപ്പറഞ്ഞ് പിന്നെ ശാന്തമായ തലോടലോടെ. അല്ലെങ്കില്‍ … പറഞ്ഞാല്‍ കേള്‍ക്കാത്ത കുട്ടികളെ ശകാരിക്കുന്ന – മുത്തശ്ശിയെ പോലെ മഴ പിറുപിറുത്തുകൊണ്ടേയിരിക്കും. ചിലപ്പോള്‍ … വഴക്കിടുന്ന വീട്ടുകാരെപ്പോലെയാണ് മഴ മുട്ടിയും, മിന്നിയും കരഞ്ഞും, കലങ്ങിയും നിശബ്ദമാകും.Continue Reading

  ഇന്ദ്രജാലക്കാരൻ ശൂന്യമായ തൊപ്പിയിൽനിന്നു പ്രണയത്തെയെടുത്തു നിങ്ങൾക്കു നീട്ടുകയും എന്താശ്ചര്യം എന്തു ചേർച്ച എന്നു ആൾക്കൂട്ടം കയ്യടിക്കുകയുമായിരുന്നു . എന്റെ പ്രണയം എന്റെ മാത്രം പ്രണയമെന്നു നിങ്ങൾ ചേർത്തുപിടിക്കെ അതു വീണ്ടും വീണ്ടും നിങ്ങളുടേതാവുന്നു. മാന്ത്രികതയിലെപ്പോഴും ജീവിതമുണ്ടാവും ചിലപ്പോഴൊക്കെ തിരിച്ചും . സൂചിയിൽ നൂലുകോർക്കുന്ന ഏകാഗ്രതയോടെ അല്ലെങ്കിൽ വിളക്ക്‌ ഇമചിമ്മുന്നതു കണ്ടെത്തുന്ന കുട്ടിയെ പോലെ നോക്കിയിരിക്കെ ഇന്ദ്രജാലക്കാരൻ വീണ്ടും വടി വീശുന്നു . കയ്യിലിരിക്കുന്ന കരിമ്പൂച്ചയെ കുടഞ്ഞുകളയുന്ന നിങ്ങൾക്കൊപ്പം വീണ്ടുംContinue Reading

  രാത്രിയെയോ പകലിനെയോ സഹിക്കാം എന്നാൽ സന്ധ്യയെ വയ്യ. തിരസ്ക്കരിക്കപ്പെട്ടതാണത് പാതി തുറന്ന ഇരുട്ടിന് പിറകിൽ അത് നിൽക്കുന്നൊരു നിൽപ്പുണ്ട്.. ഇരുട്ടോ വെളിച്ചമോ ആകാതെ ആണോ പെണ്ണേ ആകാതെ ദളിതനോ സവർണ്ണനോ ആകാതെ വാതിൽപ്പടിക്കപ്പുറത്തേയ്ക്കോ ഇപ്പുറത്തേയ്ക്കോ എന്നറിയാത്ത ഒരു വ്യഥിതന്റെ നിൽപ്പ്.. !! അരുംകൊലയ്ക്കേ കൊള്ളാവൂ അതിനെ മാറ് പിളർന്ന് കുടൽമാല വലിച്ചിടാൻ, മുന്നിൽ നിർത്തി പിതാമഹൻമാരെയരിഞ്ഞു വീഴ്ത്താൻ.. മുഴുവൻ ഇരുട്ടുമായി ഒരു രാത്രി വന്നു വിളിച്ചാലും ഇറങ്ങിപ്പോകില്ല ഇനിയുംContinue Reading

(42 കൊല്ലം ലോകസിനിമകൾ കാണുകയും, അവയെപ്പറ്റി എഴുതുകയും. ചെയ്തതിന്‍റേയും ഇന്ത്യൻ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്‍റെ ചരിത്രം പുസ്തക രൂപത്തിൽ ആക്കിയതിന്‍റേയും ബലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. ) ഈ. മ. യൗ. എന്ന സിനിമ കണ്ടു കഴിഞ്ഞ്, സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയോട് ഞാന്‍ ചോദിച്ചു. ഇതിൽ എവിടെയാണ് ലത്തീൻ കത്തോലിക്കരുടെ ജീവിതത്തെപ്പറ്റിയുള്ള ഡോക്യുമെന്‍ററി അവസാനിക്കുന്നതും, നിങ്ങളുടെ സിനിമ തുടങ്ങുന്നതും? ആദ്ദേഹം എന്നെ നോക്കി- ചോദ്യം ആവർത്തിക്കാൻ പറഞ്ഞു. ഞാൻContinue Reading