LITERATURE (Page 170)

  രാത്രിയെയോ പകലിനെയോ സഹിക്കാം എന്നാൽ സന്ധ്യയെ വയ്യ. തിരസ്ക്കരിക്കപ്പെട്ടതാണത് പാതി തുറന്ന ഇരുട്ടിന് പിറകിൽ അത് നിൽക്കുന്നൊരു നിൽപ്പുണ്ട്.. ഇരുട്ടോ വെളിച്ചമോ ആകാതെ ആണോ പെണ്ണേ ആകാതെ ദളിതനോ സവർണ്ണനോ ആകാതെ വാതിൽപ്പടിക്കപ്പുറത്തേയ്ക്കോ ഇപ്പുറത്തേയ്ക്കോ എന്നറിയാത്ത ഒരു വ്യഥിതന്റെ നിൽപ്പ്.. !! അരുംകൊലയ്ക്കേ കൊള്ളാവൂ അതിനെ മാറ് പിളർന്ന് കുടൽമാല വലിച്ചിടാൻ, മുന്നിൽ നിർത്തി പിതാമഹൻമാരെയരിഞ്ഞു വീഴ്ത്താൻ.. മുഴുവൻ ഇരുട്ടുമായി ഒരു രാത്രി വന്നു വിളിച്ചാലും ഇറങ്ങിപ്പോകില്ല ഇനിയുംContinue Reading

(42 കൊല്ലം ലോകസിനിമകൾ കാണുകയും, അവയെപ്പറ്റി എഴുതുകയും. ചെയ്തതിന്‍റേയും ഇന്ത്യൻ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്‍റെ ചരിത്രം പുസ്തക രൂപത്തിൽ ആക്കിയതിന്‍റേയും ബലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. ) ഈ. മ. യൗ. എന്ന സിനിമ കണ്ടു കഴിഞ്ഞ്, സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയോട് ഞാന്‍ ചോദിച്ചു. ഇതിൽ എവിടെയാണ് ലത്തീൻ കത്തോലിക്കരുടെ ജീവിതത്തെപ്പറ്റിയുള്ള ഡോക്യുമെന്‍ററി അവസാനിക്കുന്നതും, നിങ്ങളുടെ സിനിമ തുടങ്ങുന്നതും? ആദ്ദേഹം എന്നെ നോക്കി- ചോദ്യം ആവർത്തിക്കാൻ പറഞ്ഞു. ഞാൻContinue Reading

  ഏറ്റവും കുറഞ്ഞ നിറത്തിൽ അയാൾ അവളെ വരച്ചെടുത്തു. ഒറ്റനിറം , കറുപ്പ്‌. അതു വളരെ എളുപ്പവുമായിരുന്നു ഉടൽ അളവുകളുടെ വളവുകൾ, മുകളിലേക്കുയർന്നു നിൽക്കുന്ന കൈകളിലെ വളകൾ പോലെ , വേഷം ചെറുപ്പക്കാരിയുടേത്‌ തന്നെയാവണം; കുടുംബത്തിൽ ഏതു സ്ത്രീക്കാണു പ്രായമാവുന്നത്‌? അവൾക്കെപ്പോഴാണു വയ്യായ്മകൾ ആരംഭിക്കുന്നത്‌? തല വരയ്ക്കാൻ അയാൾ ശ്രമിച്ചതേയില്ല, ഏതു സ്ത്രീക്കാണു ചിന്തകൾ ആവശ്യമുള്ളത്‌? വിറകുകെട്ടുകളോ വെള്ളത്തിന്റെ ഒരു കുടമോ ആ സ്ഥാനത്തു ചേരും. വഴികൾ വരയ്ക്കപ്പെടാനുള്ളതല്ല, അതവളുടെContinue Reading

  ആറ്റുവെള്ളത്തില് മൂന്നാംവട്ടം മുടിയുലുമ്പി നിവര്‍ന്നപ്പോഴാണ് വേദനയുടെ ഒരു മുടിക്കീറ് അവശേഷിപ്പിച്ച് പതിന്നാലാമത്തെ പ്രേമവും ഒഴുകിയകന്നത്.. തൊണ്ടിപ്പഴം പോലെ ചുമന്ന് ഒരു പ്രേമം, നിലാവിലുതിര്‍ന്ന മറ്റൊന്ന്, വഴിവക്കില്‍ നിന്നത്, അയല്‍വക്കത്തെ തൊടിയില്‍ കിളിര്‍ത്തത്, ആകാശക്കാഴ്ച തന്നത്, ഇനിയും പേരിടാതെ,നീലച്ചും ചോന്നും പോടായും ഓര്‍മക്കളങ്ങളില്‍ സ്ഥലം പിടിച്ചവയുടെ കൂട്ടായി ഇന്നീ പതിന്നാലാമത്തേതിനേയും അക്കമിട്ടിരുത്തി, സ്വസ്ഥമാക്കി.. എല്ലാ പ്രേമവഴികള്‍ക്കും കഞ്ചാവിന്‍റെ മണമാണ്, ഞൊടിയിലവിടെ കാടുകള്‍ പൂക്കും. വടിവൊത്ത നീളന്‍ കാല്‍പാടുകളുടെപുറകെ പോയാല്‍ മതി,Continue Reading

താതാമസിക്കാൻ സൗകര്യപ്രദമായ ഒരു സ്ഥലം നോക്കി നടക്കുന്നതിനിടയിൽ ഒരു ദിവസം നഗരത്തിനു തൊട്ടുപുറത്ത്, ട്രാം വേയ്ക്കു വളരെ അടുത്തുമായി കൗതുകം തോന്നിക്കുന്ന ഒരു വീടു കണ്ട് ഞാൻ കയറിച്ചെന്നു; പ്രൗഢവും പഴക്കമുള്ളതും ആരും നോക്കാനില്ലെന്നു തോന്നിച്ചതുമായ ആ കെട്ടിടത്തിന്റെ പുറംകാഴ്ച ഒറ്റനോട്ടത്തിൽ എന്നെ വശീകരിച്ചുകളഞ്ഞു. നല്ല വീതിയും വെളിച്ചവുമുള്ള കോണിപ്പടി സാവധാനം കയറുമ്പോൾ പൊയ്പോയൊരു ചാരുതയുടെ ശബ്ദങ്ങളും ഗന്ധങ്ങളും എനിക്കു ചുറ്റുമുണ്ടായിരുന്നു. ഗതകാലസൗന്ദര്യം എന്നു വിളിക്കപ്പെടുന്ന സംഗതി ചിലരെ വല്ലാതങ്ങാകർഷിച്ചുകളയും.Continue Reading