LITERATURE (Page 147)

ആവർത്തിച്ച് വരുന്ന ബിംബങ്ങളുടെ സമൃദ്ധിയും നൂതനത്വവും കൊണ്ട് വേറിട്ട് നിൽക്കുന്ന ചെറുകഥയാണ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ടി അരുൺകുമാറിൻ്റെ “ലാ ടൊമാറ്റിനാ.” ടി അരുൺ കുമാർ രണ്ട് രാജ്യങ്ങളിൽ അകപ്പെട്ട് പോയ വ്യക്തികളുടെ പൗരത്യ പ്രശ്നങ്ങൾ രുചികരമായ ഒരു മീൻകറിയിലൂടെ തുറന്നിട്ട കഥയായിരുന്നു അരുൺ കുമാറിൻ്റെ മാച്ചേർ കാലിയ. ലാ ടൊമാറ്റിനായിൽ കോവിഡാനന്തര ഇന്ത്യയിൽ സത്യാന്വേഷകനായ, “വോയ്‌സ് ഓഫ് സോക്രട്ടീസ്‌ ” എന്ന വ്ലോഗിലെ ശബ്ദത്തിന് ഉടമയായ അറുപത്കാരൻ്റെ നരക തുല്യമായContinue Reading

മകന്റെ ലാപ്പിലാണ്ജിഗ്സോ കളിക്കാൻ പഠിച്ചത്ചത്തുമലർന്നപക്ഷി പോലെയുംഅരിഞ്ഞിട്ട മൂക്കും കാതും പോലെയും കിടക്കുന്നകഷണങ്ങളെവിരുതൻ ചുണ്ടെലിചൂണ്ടിച്ചേർക്കുമ്പോൾക്ലിം ക്ലിം ഓശയോടെ ചേർന്ന്സർവ്വം ശുഭപര്യവസായിയാകുന്നആ പുളകംചില്ലറയൊന്നുമായിരുന്നില്ല പിന്നെപ്പിന്നെവിർച്വൽ ജിഗ്സോ വെറുത്തു .അവയവപ്പൊരുത്തത്തോടെചിരിച്ചു പൂത്തു നിന്ന പടങ്ങൾമാസികക്കടലാസുകളിൽ നിന്ന്കത്രികയുടെ ക്രൂരക്ലിതമോടെ മുറിച്ചുമാറ്റിപശവച്ച് ഒട്ടിച്ചുചേർക്കലായിവിനോദം.എത്ര ഒട്ടിച്ചു ചേർത്തിട്ടുംപറ്റിപ്പ് മറയ്ക്കാനായില്ല എന്നത് ദുര്യോഗം. പടത്തുണ്ടുകളുടെവക്കും മൂലയും എറിച്ചുംഅങ്ങോട്ടുമിങ്ങോട്ടുംകയറിയുമിറങ്ങിയുംവല്ലാതെ നീരസപ്പെട്ടുംഎന്നാലും‘ഞങ്ങളൊക്കെ ഒരുപടാർന്ന് ‘എന്നു വീരസ്യമടിച്ചുംഅങ്ങനെയങ്ങനെ….. ഏച്ചുകെട്ടിയാൽമൊഴച്ചിരിക്കും അച്ചായാഎന്ന് പിണങ്ങിപ്പോയവളും പറഞ്ഞു.അമേരിക്കേലെ അവന്റെയോഅവണൂരെ അവളുടെയോകാര്യമാണെങ്കിൽമിണ്ടുകയും വേണ്ടാ.ആണ്ടേറെയായിഒട്ടാതെയുംഒട്ടും വിളിക്കാതെയും.Continue Reading

ദൈവജ്ഞൻ കാലത്തുണർന്ന് , പരദേവതകളെ ധ്യാനിച്ച് , ദേഹശുദ്ധി വരുത്തി, വിധിപ്രകാരമുള്ള മന്ത്ര ജപാദികൾക്ക് ശേഷം പഞ്ചാംഗം വീക്ഷിച്ചു ദിവസഫലങ്ങൾ ഗണിച്ചു സ്വസ്ഥാത്മാവായി ഭവിച്ചു . ശേഷം, അന്ന് തന്നെ സന്ദർശിക്കുവാനുള്ള ഇരയെ ജ്ഞാന ദൃഷ്ടിയാൽ കണ്ട്, പ്രതീക്ഷയോടെ, പെരുമ്പാമ്പായി ചാര് കസേരയിൽ ചുരുണ്ടു കിടന്നു. തത്സമയം, മുപ്പതു കിലോമീറ്റർ കാക്ക പറക്കുന്ന ദൂരത്തിൽ സ്വവസതിയിൽ , ഭാഗവതോത്തമൻ അന്നത്തെ ഭാഗവത പാരായണം മുഴുമിക്കുകയായിരുന്നു .വേനലിൻറെ ദുർഭരണത്തിൽ ദുഃഖിതയായ ഭൂമിContinue Reading

ഞാൻ കാണുമ്പോൾ ഉപേക്ഷിക്കപ്പെട്ട പഴങ്ങളുടെ കൂടകൾക്കു നടുവിൽ കിടന്നുറങ്ങുകയായിരുന്നു റാസി. നഗരത്തിൻറെ ഒത്തനടുക്കുള്ള ക്ഷേത്രത്തിൽനിന്നു നിർമാല്യം തൊഴുതിറങ്ങിയ കാറ്റ് അവനെ ഉയർത്തുവാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു. അന്നു വനിതാദിനമായിരുന്നു. കൈകാലുകൾ കുടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ച് നഗരം ഞെളിപിരികൊണ്ടു. മാതളപ്പഴങ്ങൾ വാങ്ങിക്കാൻ പെൺകുട്ടികൾക്കന്നേദിവസം പ്രത്യേക വിലക്കിഴിവ് ഉണ്ടായിരിക്കും എന്നയാൾ പരസ്യം ചെയ്തിരുന്നു നേരത്തെ മുഖാവരണമണിഞ്ഞുകൊണ്ട് കുതിരപ്പുറത്ത് ആ ദിവസത്തെ ആദ്യപെൺകുട്ടി വന്നപ്പോഴും അവൻ കിടന്നുറക്കം തന്നെ. ഞാൻ കുലുക്കിയുണർത്താൻ ശ്രമിക്കുന്നതിനിടയിൽ അവൾ കുതിരയുടെ വലതുContinue Reading

ജാതക കഥകളിലെ ഒരു കഥ പറഞ്ഞു കൊണ്ടാണ് എഴുത്തുകാരൻ ഈ പുസ്തകം തുടങ്ങുന്നത്. അതിങ്ങനെയാണ്. അക്കാലത്തെ ഒരു രാജാവിന് ഒരു ഖജനാവു സൂക്ഷിപ്പുകാരനുണ്ടായിരുന്നു. അതിവിശേഷമായിരുന്നു അദ്ദേഹത്തിന്റെ ഊണ്. അതിന്റെ മണം പോലും ആളുകളെ അതിയായി കൊതിപ്പിക്കും. ഒരു ദിവസം ആ മണത്തിൽ ആകൃഷ്ടനായി ഒരു വഴിയാത്രക്കാരൻ ചുറ്റുമതിലിനപ്പുറമുള്ള മരത്തിൽ കയറി നോക്കി. അതിവിശിഷ്ടമായ ആ ഭോജ്യം കണ്ടതും അദ്ദേഹത്തിനു ആഗ്രഹം അടക്കാനായില്ല. വഴിയാത്രക്കാരൻ ഖജനാവു സൂക്ഷിപ്പുകാരനെ സമീപിച്ചു. “എന്റെ ഒരുContinue Reading