റാസിയുടെ പഴക്കൂടകൾ
ഞാൻ കാണുമ്പോൾ ഉപേക്ഷിക്കപ്പെട്ട പഴങ്ങളുടെ കൂടകൾക്കു നടുവിൽ കിടന്നുറങ്ങുകയായിരുന്നു റാസി. നഗരത്തിൻറെ ഒത്തനടുക്കുള്ള ക്ഷേത്രത്തിൽനിന്നു നിർമാല്യം തൊഴുതിറങ്ങിയ കാറ്റ് അവനെ ഉയർത്തുവാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു. അന്നു വനിതാദിനമായിരുന്നു. കൈകാലുകൾ കുടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ച് നഗരം ഞെളിപിരികൊണ്ടു. മാതളപ്പഴങ്ങൾ വാങ്ങിക്കാൻ പെൺകുട്ടികൾക്കന്നേദിവസം പ്രത്യേക വിലക്കിഴിവ് ഉണ്ടായിരിക്കും എന്നയാൾ പരസ്യം ചെയ്തിരുന്നു നേരത്തെ മുഖാവരണമണിഞ്ഞുകൊണ്ട് കുതിരപ്പുറത്ത് ആ ദിവസത്തെ ആദ്യപെൺകുട്ടി വന്നപ്പോഴും അവൻ കിടന്നുറക്കം തന്നെ. ഞാൻ കുലുക്കിയുണർത്താൻ ശ്രമിക്കുന്നതിനിടയിൽ അവൾ കുതിരയുടെ വലതുContinue Reading





















