LITERATURE (Page 146)

കോവിഡ് കാലത്തെ ദേബ്ജീത്തിന്‍റെ (ദേബ്ജീത് സാരംഗി) അപ്രതീക്ഷിതമായ വേർ‍പാട്‌ ഒഡീഷയിലെ ആദിവാസി സമൂഹത്തിനൊരു വലിയ നഷ്ടമാണ്. ഒഡീഷയിലെ ആദിവാസി സമൂഹത്തോടൊപ്പം പ്രവർ‍ത്തിച്ച് അവരോടൊപ്പം ജീവിച്ച് അവരുടെ ജീവിതരീതിക്ക് സ്വാശ്രയത്വത്തിന്റെ വിവരണങ്ങൾ നിർമ്മിക്കുന്നതിൽ സജീവ പങ്കാളിയായിരുന്നു ദേബ്ജിത്. ലിവിങ് ഫാംസ് എന്ന സർക്കാരിതര സംഘടനയുടെ തേരാളിയായിരുന്ന ദേബ്‌ജിത്‌ ഈ ലേഖനം എഴുതിയത് 2019 ല്‍ ആണെങ്കിലും ഇതിലുന്നയിക്കുന്ന വിവിധ പ്രശ്നങ്ങളും അതിനുള്ള പരിഹാര നിർദ്ദേശങ്ങളും ഇന്നും വളരെ പ്രസക്തമാണ്‌. ഇത് ഒഡീഷയുടെContinue Reading

ഞാൻ ഈ കുറിപ്പ് എഴുതുമ്പോൾ ചെല്ലാനം-കൊച്ചി തീരത്തെ ജനങ്ങൾ നിലനിൽപ്പിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. ചെല്ലാനം തീരം കണ്ട ഏറ്റവും വലിയ കടൽകയറ്റങ്ങളിൽ ഒന്നാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടൊരിക്കുന്നത്. ചെല്ലാനം പഞ്ചായത്തിലെ ഡിവൈൻ ചാപ്പലിനു പടിഞ്ഞാറ് രണ്ടു വീടുകൾ കടൽ കയറ്റത്തിൽ തകർന്നു എന്ന സ്ഥിരീകരിക്കാത്ത വാട്സ് ആപ്പ് സന്ദേശങ്ങൾ വന്നിട്ട് അൽപ നേരം ആയിട്ടേ ഉള്ളു. എങ്ങും കടൽ കലികൊണ്ട് സംഹാര താണ്ഡവമാടുന്ന വിഡിയോ ക്ലിപ്പുകൾ കൊണ്ട് വാട്സ് ആപ്പ്Continue Reading

അന്തവും കുന്തവുമില്ലാത്ത ഒരവസ്ഥയിലേക്ക് രാജ്യം പതിച്ചു കൊണ്ടിരിക്കുകയാണ്. അല്ലെന്നു നടിച്ചാലും എത്രനാൾ എന്ന ചോദ്യം മുന്നിൽ വന്നു കണ്ണിലേക്കുറ്റു നോക്കുന്നു. സൗജന്യങ്ങൾ കൊണ്ടോ സാമൂഹ്യ സഹകരണം കൊണ്ടോ താൽക്കാലിക ശമനം സാധിച്ചേക്കാം . പക്ഷെ അതൊരു വിശ്വസിപ്പിക്കാൻ ശ്രമിക്കൽ മാത്രമാണ് . മഹാമാരി സംഹാരാത്മക വേഗതയിൽ ചലിക്കുകയും ജീവിതത്തിന്റെ സമസ്ത മേഖലകളും സ്തംഭനത്തിലാവുകയും ചെയ്യുന്ന വൈരുദ്ധ്യം. ഇത് മറിച്ചിടണം. മഹാമാരിയെ പിടിച്ചു കെട്ടുകയും മനുഷ്യന്റെ ജീവിതപരിതസ്ഥിതിയെ ചലനാത്മകമാക്കുകയും വേണം. അതാണ്Continue Reading

ഓർമ്മ വച്ചു തുടങ്ങുന്ന കാലത്ത് 1970 കളിൽ ഗൗരിയമ്മയാണ് തിരുവിതാംകൂറിൽ ഏറ്റവും അറിയപ്പെടുന്ന സിപിഎം നേതാവ്. 1964ലെ ഭിന്നിപ്പിനു ശേഷം തിരുവിതാംകൂറിൽ സിപിഎം ഉയർത്തിക്കാട്ടിയ നേതാവ് ഗൗരിയമ്മയാണ്. ’67ൽ സിപിഎമ്മിൽ നിന്ന് മന്ത്രിമാരായ 4 പേരിൽ തെക്കൻ കേരളത്തിൽ നിന്നുള്ളത് ഗൗരിയമ്മ മാത്രമായിരുന്നു. ’70-’77 ൽ ഇഎംഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഗൗരിയമ്മയായിരുന്നു ഉപനേതാവ്. ബാലാനന്ദനും അച്ചുതാനന്ദനും അന്ന് നിയമസഭാംഗങ്ങളാണ്. ഇഎംഎസ് – എകെജി – കെആർ ഗൗരി സിന്ദാബാദ് എന്നായിരുന്നുContinue Reading

രണ്ടോ മൂന്നോ പേജിലൊതുങ്ങുന്ന ചെറുകഥകളായി ജീവിതത്തിൽ വന്ന്, മറഞ്ഞവർ – അവരിൽ ചിലരെങ്കിലും മുന്നിൽ വന്നുനിന്ന്, ഓരോ ഓർമ്മക്കുറിപ്പ് അവകാശമായി ചോദിക്കാറുണ്ട് . ആരും വലിയ ജീവിതങ്ങൾ ജീവിച്ചവരല്ല. പലരും സമൂഹത്തിലെ കരടുകളായിരുന്നു എന്നും പറയേണ്ടിവരും. ജീവിച്ച കുഞ്ഞിയിടങ്ങളിൽ തങ്ങളുടെ വെളുത്തതോ കറുത്തതോ ആയ മുദ്രകൾ പതിപ്പിച്ച ശേഷം മറ്റു സ്ഥലങ്ങളിലേയ്ക്കും ജീവിതങ്ങളിലേയ്ക്കും ചേക്കേറിയവർ. ഓർമ്മകൾ ഒരുപക്ഷേ പിണങ്ങി, ഇറങ്ങിപ്പോകുന്നതിനു മുൻപ് അഥവാ കളി തീർന്ന് രംഗം വിടുന്നതിന് മുൻപ്,Continue Reading