LITERATURE (Page 129)

ഒരാൾക്കടുത്തിരിയ്ക്കുമ്പോൾനിങ്ങൾഒരു പർവ്വതത്തിന്റെനീലനിഴലിലാണെന്ന്തോന്നിയിട്ടുണ്ടോ? തൊട്ടരികത്തായിമലമുകളിൽ നിന്ന്മഞ്ഞുകീറിയൊരുവെള്ളിവെളിച്ചംകണ്ണിൽക്കുത്തി,ഇമതാഴ്ത്തിയിരുന്നിട്ടുണ്ടോ? പെട്ടന്ന് ഉയിരിൽ നിന്ന്ഒരരുവിപൊട്ടിയുയിർത്ത്,കാലടി മുതൽ നെറുകവരെത്തണുപ്പിച്ച്കളകളത്തോടെചുഴിക്കുത്തിയിട്ടുണ്ടോ? ആ പുഴയൊഴുകുന്ന വഴിയ്ക്കിരുപുറവുംഒരു കാട് തഴയ്ക്കുന്നതറിഞ്ഞിട്ടുണ്ടോ?! മഞ്ഞിന്റെ പടലങ്ങളിൽ നിന്ന്,അതിന്റെചില്ലകളിലേയ്ക്ക്നൂറുനൂറായിരംപേരറിയാക്കിളികൾചിലച്ചു ചേക്കേറുന്നത്അനുഭവിച്ചിട്ടുണ്ടോ? സ്വയമൊരുനീലത്താഴ് വരതന്നെയാവുന്ന പുതുമയറിഞ്ഞിട്ടുണ്ടോനിങ്ങൾ?! ഇലകളും പൂക്കളുംപുൽത്തകിടികളും,അതുവരെ മണക്കാത്തവാസനകളുടെപച്ചത്തഴപ്പുകളുമായിനിങ്ങളങ്ങനെപടർന്നു പരക്കുന്നതായിതോന്നിയിട്ടുണ്ടോ? ഉള്ളിലെഓരോ പ്യൂപ്പകളുമുപേക്ഷിക്കപ്പെടുന്നതായും,അതുവരെ പുഴുവായി ധ്യാനിച്ചശലഭങ്ങളെല്ലാമൊന്നിച്ച്ചുറ്റും ചിറകടിച്ച് പറക്കുന്നതായുമുള്ളജൈവികതയറിഞ്ഞിട്ടുണ്ടോ?ചിത്രത്തോടുള്ളഒരൊച്ചിനെപ്പോലെനിമിഷങ്ങൾനിങ്ങളുടെ കാൽച്ചുവട്ടിൽഏറ്റം നിഷ്കളങ്കമായിഇഴയുന്നതറിഞ്ഞിട്ടുണ്ടോ? ജീവകോടികളുടെപ്രാണസ്പന്ദങ്ങളൊന്നിച്ചാവാഹിച്ച്,കൈപ്പത്തിയോളം പോന്ന നിങ്ങളുടെ കുഞ്ഞുഹൃദയംമിടിച്ചു തളരുന്നതായിതോന്നിയിട്ടുണ്ടോ?! ഒരു വിരൽത്തുമ്പത്തെകനൽച്ചുണങ്ങിൽ തൊട്ട് ,ഒരു കാട്ടുതീയായിനിങ്ങൾപടർന്നാളിയേക്കുമെന്ന്ഭയന്നിട്ടുണ്ടോ?.. എങ്കിൽ…, മറ്റാരുമല്ലത്പ്രണയമാണ്.. പ്രണയത്തെതൊട്ടിരിയ്ക്കുമ്പോൾമാത്രമാണ് നിങ്ങൾപ്രകൃതിയോളം സ്വാഭാവികമാകുന്നത്; അപ്പോഴാണ്നിങ്ങൾക്ക്ജീവനോളംഭാരമില്ലാതാവുന്നത്; അപ്പോൾContinue Reading

ഈയിടെയായി പതിവുള്ളതാണ് സായാഹ്‌ന നടത്തം. വീട്ടിൽ നിന്ന് കല്ലേക്കുളങ്ങര ദേവീക്ഷേത്രത്തിന്റെ പിന്നിലുള്ള കുളം വരെ, പിന്നെ തിരിച്ച്‌ വീട്ടിലേക്കും. എല്ലാം കൂടി ഒരു രണ്ടര കിലോ മീറ്റർ ദൂരം. കയ്യിൽ നടത്തത്തിന്റെ ദൂരവും സമയവും വേഗതയും കാണിക്കുന്ന വാച്ചും കെട്ടും .വാച്ചിന്റെ പുതുമയിൽ തുടങ്ങിയ നടത്തം ഒഴിച്ച് കൂടാനാവാത്ത ദിനചര്യയായി മാറിയിരിക്കുന്നു അന്നു മേഘാവൃതമായിരുന്നു. അങ്ങു ദൂരെ അറബിക്കടലിൽ ഗുലാബിന്റെ വിളയാട്ടങ്ങൾ ഇവിടെ മഴ മേഘങ്ങളായി. നല്ല തണുത്ത കാറ്റിൽContinue Reading

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ആർക്കായിരിക്കും എന്നത് രസകരമായി ചർച്ച ചെയ്യുന്ന ഒരു ലേഖനം, സമ്മാനം പ്രഖ്യാപിച്ച ശേഷമാണെങ്കിലും, എങ്ങനെയാണ് ഒടുവിൽ കലാശിച്ചത് എന്നറിയാനുള്ള താല്പര്യത്തോടെ വായിക്കുകയുണ്ടായി. (അലക്സ് ഷെപ്പേഡ്, ദി ന്യൂ റിപ്പബ്ലിക്ക് – ദിസീസ് യുവർ ലാസ്റ്റ് ഫ്രീ ആർടിക്കിൾ ! എന്ന മുന്നറിയിപ്പോടെ) കിട്ടാൻ സാധ്യതയുള്ളവരുടേത് എന്നതു പോലെ സാധ്യതയില്ലാത്തവരുടെയും, ഏതാണ്ട് 70 പേരുകൾ ആ ലേഖനത്തിൽ പരാമർശിക്കുന്നു എന്നതാണ് കൗതുകകരം. ഇത്രയധികം പേരെ പരാമർശിച്ചിട്ടു പോലുംContinue Reading

കാറ്റ്..നിന്നെ ഞാനെന്റെ കൈക്കുമ്പിളിലേക്ക് കോരിയെടുത്തോട്ടെ?ഇടനെഞ്ചിലാളുന്ന,നീരടർത്തുന്നചെമ്പൂവിനെപോറ്റുവാൻ.. നിറം..നിന്നെ ഞാനൊന്ന്പിഴിഞ്ഞെടുത്തോട്ടെ?കുറുക്കിയെടുത്ത്ജീവിതമെന്നെഴുതിഈവെയിൽ തിളക്കുന്ന,വിയർപ്പ് ചുവയ്ക്കുന്നആലക്ക് പുറത്തൊരുബോർഡ് വെക്കാൻ… തിര..നിന്നെ ഞാനൊന്ന്അഞ്ചര മീറ്ററിൽചേലക്കണക്കിന്മുറിച്ചെടുത്തോട്ടെ?പുഴുങ്ങിയെടുത്ത്വെയിലത്ത് ചുട്ടെടുക്കാനായ്പുറത്തെ അയയിൽനീർത്തി വിരിച്ചിടാൻ.. വെറുതെ!!നിങ്ങളൊക്കെ എന്റെ യാത്രകളാണെന്ന്ലോകമൊട്ടാകെ കരുതിക്കൊള്ളട്ടെ.. ഞാനിവിടെ അവന് മാത്രമായിഅവശേഷിക്കുകയാണെന്ന്അവനെങ്ങനെയോഅറിഞ്ഞ് പോയല്ലോ… ന്റെ ഞാനേ…നിന്നെ ഞാനെന്റെ കൈക്കുടന്നയിൽ കോരിയെടുത്തോട്ടെ?പ്രണയ മാളികയിലെ ബോധിച്ചുവട്ടിൽ എനിക്കെന്നെയും പ്രതിഷ്ഠിക്കുവാൻ.. കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

യാത്രക്കാർ ഒഴിഞ്ഞു പോയസ്വർഗ്ഗ നഗരത്തിൽ ടൂർ ഗൈഡ്മഖ്ബൂൽ മെഹ്‌മൂദ് ഇപ്പോൾ എന്ത് ചെയ്യുകയാവും! യാസീനിന്റെ കുതിരകൾക്ക്വയറു നിറയുന്നുണ്ടാവുമോതെന്നുന്ന കുതിരച്ചാലുകളിലെ ചാണക ഗന്ധംഇപ്പഴുമതുപോലെത്തന്നെയാവുമോ! ചുട്ട് നീറുന്ന ഒരു പകലിലേയ്ക്ക് തന്റെ തൂവലുകൾഈരിഅടുക്കിയൊതുക്കിത്തുടങ്ങിയ തണുത്ത് ചീർത്ത കാറ്റിന്റെ പിടി വിട്ടു പറന്നു നടക്കുന്ന ഇളം തൂവലുകളെ എന്തൊരു തണുപ്പെന്ന് ശകാരിച്ച് കൊണ്ട്മുഹമ്മദ് റാഷീദെന്ന അയാൾ പറഞ്ഞു തുടങ്ങുന്നുണ്ടാവുമോ ‘എൺപതുകളിൽഞങ്ങൾ കുട്ടികളായിരുന്നപ്പോൾ ‘അയാൾ, പക്ഷെഒരുപാട് നടന്നു തളർന്ന ഒരച്ഛനെപ്പോലെനരച്ചു മുഷിഞ്ഞിരുന്നവൻ! ‘ഞങ്ങൾ കുട്ടികളായിരുന്നപ്പോൾവീട്ടിലെത്താൻ ഇത്തിരിവൈകിയിരുന്നെങ്കിൽContinue Reading