LITERATURE (Page 130)

‘തേരാളിയായ സത്യസേനന്റെ സഹോദരി വൃഷാലിയെ അംഗരാജാവായ കർണ്ണൻ പാണിഗ്രഹണം ചെയ്യുന്നു.യുവരാജാവിന്റെ താത്പര്യപ്രകാരം രാജകീയപ്രൗഡിയിലാണ് വിവാഹ ചടങ്ങുകൾ നടത്തപ്പെടുന്നത്.’ ശുഭകർമ്മങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യം കാണിക്കാത്ത ഗാന്ധാരനരേശൻ വിവാഹവേദിയിൽ പ്രത്യക്ഷപ്പെട്ടതിന്റെ ആശ്ചര്യത്താൽ സ്വീകരിച്ചിരുത്തുവാനായി സുയോധനൻ തന്നെ നേരിട്ടെത്തി. അഗ്നിയെ പ്രദക്ഷിണം ചെയ്ത വധുവരന്മാർ പ്രാർത്ഥനയോടെ എല്ലാപേരുടെയും അനുഗ്രഹം തേടി. ഇതിനിടയിൽ അപ്രതീക്ഷിതമായാണ് വൃഷാലി ഗാന്ധാരപതിയുടെ പാദങ്ങളിൽ നമസ്കരിക്കാനെത്തിയത്. ആദ്യമുണ്ടായ പതർച്ചക്കിടയിൽ വധുവിനെ നെറുകയിൽ കൈകൾ ചേർത്തനുഗ്രഹിക്കവേ വിരലുകൾക്കിടയിൽ നിന്നും പകിടകൾ മാറ്റുവാൻ മറന്നുപോയി.Continue Reading

കാളനുണ്ടാക്കുന്ന വൈകുന്നേരത്താണ്അവൾ കാല്പനികതയെ കുറിച്ച്സംസാരിച്ചു തുടങ്ങിയത്. കരിയിലക്കാറ്റുപോലെ പത്മരാജന്‍വന്നുപോകാറുള്ള തിങ്കളാഴ്ച്ചകളെ കുറിച്ചുംകടല്‍, പുഴ , സന്ധ്യാനേരങ്ങള്‍മഞ്ഞ് മഴഎന്നതൊക്കെ പ്രണയത്തിന്‍റെപശ്ചാത്തലങ്ങള്‍ മാത്രമെന്നുംഅവയൊക്കെ കാണുമ്പോള്‍ഗന്ധർവ്വന്‍ പോലെ പത്മരാജന്‍ഇറങ്ങിവരാറുണ്ടെന്നും അവൾ പറഞ്ഞത്. കാബേജ് തോരന്‍ അരിയുമ്പോഴാണ്സുഖമോ ദേവിയിലെ സണ്ണിയെ കുറിച്ച്സംസാരിക്കുന്നത് .അതിഭാവുകത്വം ഏതുമില്ലാതെആയാസപ്പെടാതെഅയാളില്‍ നിറയുന്ന കുസൃതിച്ചിരിനൊമ്പരമായി ചിതറിയപ്പോള്‍കരഞ്ഞു കലങ്ങിയ കണ്ണുമായിഅച്ഛനോട് പറയുന്നു,കെട്ടുന്നയാളുടെ പേര് സണ്ണിയാവണമെന്ന്.അച്ഛൻ അവളുടെ കൗമാരമുഖത്തെകണ്ണീര് തുടച്ചു കളഞ്ഞു. അവിയലിനുള്ള മുരിങ്ങ അളന്ന്മുറിക്കുമ്പോഴാണ്ആനന്ദധാരയിലെ അസാന്നിധ്യം പകരുന്നവേദനകളെ കുറിച്ചുംകവി ഇപ്പോള്‍ അനുഭവിക്കുന്നആത്മപീഡകളെ കുറിച്ചും സംസാരിച്ചത്Continue Reading

“നിങ്ങളിതെന്ത് ഭാവിച്ചാണ് കുട്ടികളെ, അതൊക്കെ പഴംകഥയല്ലേ!!! നേരംപോക്കിനാരോ പടച്ചുണ്ടാക്കിയ കഥ…” അമ്മമാരുടെ വാക്കുകൾ ചെറുമുയലുകൾക്കത്ര പിടിച്ചില്ല. ” കഥയായാലും കാര്യമായാലും, ആമകളോട് ഓടിത്തോറ്റ മിത്തും പേറിയെത്രനാളിങ്ങനെ ജീവിക്കും?! ” അവർ കൂട്ടത്തോടെ ബഹളംവെച്ചു. ” നിങ്ങളിതേത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. യുക്തിയുള്ള ആരെങ്കിലും ഈ കെട്ടുകഥയൊക്കെ വിശ്വസിക്കുമോ..!!” മുതിർന്നവർ വീണ്ടും പറഞ്ഞുനോക്കി. ” ആ കടുവയും പുലിയും കുരുനരിയും ഒക്കെ കളിയാക്കുന്നു. ഞങ്ങൾക്കിനിയീ നാണക്കേട് സഹിക്കാൻ വയ്യ…” യുവാക്കളുടെ പരിദേവനം.” വീണ്ടുമൊരോട്ടContinue Reading

നീളം കുറഞ്ഞ കറുത്ത് തടിച്ച മനുഷ്യന്‍. വയസ്സ് എഴുപതിനോടടുത്തായി. കുപ്പായമിടാറില്ല. പണിമുണ്ടുടുത്ത് ചെറിയ തോര്‍ത്ത് ചുമലിലിടും. കവുങ്ങിന്‍ പാള കൊണ്ടുണ്ടാക്കിയ വള്ളി പണി മുണ്ടിന് മേലെയായി അരക്കു ചുറ്റും കെട്ടും . ഇരുമ്പില്‍ തീര്‍ത്ത ഒരു കൊളുത്ത് പിറക് വശത്തായി വള്ളിയില്‍ ഉറപ്പിച്ചു വെക്കും. നല്ല മൂര്‍ച്ചയുള്ള വാക്കത്തി കൊളുത്തില്‍ തൂക്കിയിടും. വീട്ടിലെത്തിയാല്‍ മാത്രമെ കൊളുത്തില്‍ നിന്നും കത്തി എടുത്തു മാറ്റാറുള്ളു! മന്ത്രവാദം, കൂടോത്രം, ഒടി വെക്കല്‍, മാരണം തുടങ്ങിയവയില്‍Continue Reading

രാഷ്ട്രീയക്കാരും മത മേലാളന്മാരും എന്ത് പറഞ്ഞാലും അതത്ര നിഷ്ക്കളങ്കമായിരിക്കില്ല. അതിന്റെ പുറകിൽ ഒരു അജണ്ടയുണ്ടായിരിക്കും, ലക്ഷ്യമുണ്ടായിരിക്കും. പലപ്പോഴും അത് ഭാവിയിലേക്കുള്ള നീട്ടിയേറുകളായിരിക്കും. പലതരം അധികാരത്തിന്റെയും വില പേശലിന്റെയും രാഷ്ട്രീയമാണത്. ഏറ്റവുമധികം കൊടുക്കൽ വാങ്ങലുകൾ നടത്തുന്നതും ഇവർ രണ്ടു കൂട്ടരും തമ്മിലാണ്. ശബരിമല പോലെ കത്തിക്കയറുമോ എന്ന് ഭയപ്പെട്ട പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ജിഹാദ് കാഹളം പല ഭാഗത്ത് നിന്നും പ്രതിധ്വനികളുണ്ടായിട്ടും ( ചീറ്റിപ്പോയി എന്ന് പറയാൻ പറ്റില്ലെങ്കിലും) വേണ്ടത്ര വേരോടിയില്ല. വെള്ളാപ്പള്ളിയുംContinue Reading