വ്യവസ്ഥിതിയാണ് ഉത്തരവാദിയെന്ന് അയാൾ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു.
പൊലീസ് ഈ വ്യവസ്ഥിതിയെപ്പറ്റി ജനത്തോട് തിരക്കി.
ഞങ്ങളല്ല, നിങ്ങളല്ലേ അതെന്നായി ഒന്നാമൻ.
വെളുക്കെ ചിരിക്കുന്ന നേതാവെന്നോർത്തു രണ്ടാമൻ.
ഏതോ കൈക്കൂലിക്കാരനെ ചൂണ്ടി മൂന്നാമൻ.
മൂന്നുമല്ല, ആള് പത്രക്കാരനെന്നുറപ്പിച്ച് നാലാമൻ.
വഴിമുട്ടിയ അന്വേഷണം;
വഴികാട്ടാൻ ലുക്കൗട്ട് നോട്ടീസ്.
വ്യവസ്ഥിതിയെ തേടുന്ന നോട്ടീസ് കണ്ടവർ ഞെട്ടി.
നോട്ടീസിൽ ഫോട്ടോയ്ക്ക് പകരം കണ്ണാടി;
നിലക്കണ്ണാടി.
ജനം അത് എറിഞ്ഞുടച്ചു.
വ്യവസ്ഥിതി തകർന്നു.
കവർ : മനു