ലേഖനം (Page 30)

പിന്നീടു പാർട്ടി പ്രോപ്പഗാൻഡ കൂടുതൽ രൂക്ഷമായി. വീട്ടിനകത്തേക്ക് പാർട്ടിയംഗങ്ങൾ നേരവും കാലവുമില്ലാതെ കയറിയിറങ്ങി. പൊതുജനങ്ങളെപ്പങ്കെടുപ്പിച്ചു നടത്തുന്ന പാർട്ടി മീറ്റിംഗുകൾ നിർബ്ബന്ധിതവും കൂടുതൽക്കൂടുതൽ പ്രയാസകരവുമായി മാറി. ലോകത്ത് കൃഷിക്കാർക്ക് ഏറ്റവും മെച്ചപ്പെട്ട സാഹചര്യങ്ങളുള്ള രാജ്യം സോവിയറ്റ് യൂണിയനാണെന്ന് ട്രാക്റ്റർ എന്ന പുതിയ യന്ത്രം കാണിച്ചും പല പ്രസംഗങ്ങളിലൂടെയും ജനങ്ങളോടു പാർട്ടി പറഞ്ഞുകൊണ്ടിരുന്നു. “ഇതു പോലൊരു കർഷകസമ്മേളനം ഒരു ക്യാപിറ്റലിസ്റ്റ് രാജ്യത്തു സാദ്ധ്യമാവും എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?” ഒരു മീറ്റിംഗിൽ വെച്ച് കമ്മിസാർContinue Reading

“ഞങ്ങൾക്കുണ്ടായിരുന്നത് സ്റ്റാലിനിസമായിരുന്നു; കമ്യൂണിസമായിരുന്നില്ല. അത് സോഷ്യലിസമോ ക്യാപിറ്റലിസമോ അല്ല. പാശ്ചാത്യമോ പൗരസ്ത്യമോ അല്ല. സാമ്രാജ്യത്വമോ ജനായത്തമോ അല്ല. ഞങ്ങൾ ഞാന്നു കിടന്നിരുന്നത്.. എങ്ങനെയതു പറയും..? സ്റ്റാലിൻ! സ്റ്റാലിൻ!” – എലേന യുറീവ്ന (സ്വെറ്റ്ലാന അലക്സ്യേവിച്ചിന്റെ ‘സെക്കൻഹാൻഡ് ടൈം’ എന്ന പുസ്തകത്തിൽ) “സ്റ്റാലിനു ശേഷം ഞങ്ങൾ കൊലപാതകത്തെ കാണുന്നതു മറ്റൊരു മട്ടിലാണ്. സ്വന്തമാളുകളെ കൊല്ലേണ്ടിവന്നതിനെക്കുറിച്ച് ഞങ്ങൾക്കോർമ്മയുണ്ട്. എന്തിനാണു കൊല്ലപ്പെടുന്നതെന്നു മനസ്സിലാവാത്ത ജനങ്ങളെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ച്. ആ ഓർമ്മ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിContinue Reading

കേരളത്തിലെ സീറോ മലബാർ കാതോലിക് സഭ നാസിക്കാലത്തെ കത്തോലിക്കരെ ഓർമപ്പെടുത്തുന്നു? ഈ കുറിപ്പ് എഴുതുവാൻ കാരണം , ലേഖകൻ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്നു എന്നതാണ് . യേശുവിന്റെ ത്യാഗ പൂർണമായ സ്നേഹത്തിന്റെ , കരുതലിന്റെ പാഠങ്ങൾ ആദ്യമേ പഠിച്ചു പോയതു കൊണ്ടാണ്. ഭാഗ്യവശാൽ രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ഹിറ്റ്ലറോടൊപ്പം നിന്ന കത്തോലിക്കാ സഭയുടെ അംഗമായിട്ടല്ല . ജനിച്ച മാർത്തോമാ സഭ യുടെ ചരിത്രം അടിയന്തരാവസ്ഥയെ എതിർക്കുവാൻContinue Reading

മലബാർ കലാപത്തെക്കുറിച്ചും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചും പല എഴുത്തും വായിക്കുകയുണ്ടായി. അനുബന്ധമായി ചില ആലോചനകളും വിശകലനങ്ങളും പങ്കുവെക്കുകയാണ് 1. 1921 ലെ പ്രക്ഷോഭം ഒരു കാർഷിക കലാപം ആയിരുന്നോ? ടിപ്പുവിന്റെ പടയോട്ടത്തിനു മുൻപ് മലബാറിൽ നിലനിന്നിരുന്ന ഭൂമിയുടെ ബഹുതല ഉടമസ്ഥത പ്രത്യേകതയുള്ളതായിരുന്നു. നാടുവാഴികൾ ആഭിജാത്യത്തിന്റെ പേരിൽ നമ്പൂതിരിമാർക്കും നായർപ്രമാണികൾക്കും ജന്മാവകാശം കല്പിച്ചു ഭൂമി ഏൽപ്പിച്ചു കൊടുക്കുകയും അത് അവർ നടത്തിപ്പിനായി കാണം വ്യവസ്ഥയിൽ ഇടനിലക്കാർക്ക് നൽകുകയും അവർ ഒരുContinue Reading

പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ തിന്നാൽ പോരെ എന്ന് ആധുനിക ചൈനയുടെ ശില്പിയായായി അറിയപ്പെടുന്ന ഡെങ് സിയാഒപിങ് പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. പ്രായോഗികതയായിരുന്നു ഡെങ്ങിന്റെ മുഖമുദ്ര. 1970-കളുടെ ഒടുവിൽ ചൈനയുടെ ആസൂത്രിത സമ്പദ്‌വ്യവസ്ഥയിൽ നിന്ന് “സോഷ്യലിസ്റ്റ് മാർക്കറ്റ്” സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിന് തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. കടുത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന 850 ദശലക്ഷം മനുഷ്യരാണ് അന്ന് ചൈനയിലുണ്ടായിരുന്നത്. അവരെ വറുതിയിൽനിന്ന് പുറത്തുകൊണ്ടുവരാൻ വലിയ സാമ്പത്തികമുന്നേറ്റം ഉണ്ടായാലേ പറ്റുമായിരുന്നുള്ളൂ. അതിനുള്ള എളുപ്പ മാർഗ്ഗം ചൈനയുടെContinue Reading