കവിത (Page 41)

“വണ്ടിയെടുത്തു മാറ്റ്.”പുകപിടിച്ച കണ്ണുകളുള്ള പോലീസുകാരൻ റാസിയോട് ആജ്ഞാപിച്ചു. മണിയടിച്ചു കൊണ്ടു കടന്നുപോയഒരു ഐസ്ക്രീം വണ്ടിക്കാരൻആ അലർച്ച കേട്ടു തിരിഞ്ഞു നോക്കി. തിരിച്ചു തെറി വിളിക്കാൻ തുടങ്ങിയ റാസിയുടെ നാവിനെതലച്ചോർ ഓർമ്മയുടെപാശത്താൽ വരിഞ്ഞുകെട്ടി. പുറകിൽ നിന്നു കടലും മുമ്പിൽ നിന്ന്വെട്ടുകാട് പള്ളിയുംമാടിവിളിച്ചു കൊണ്ടിരുന്നഒരു വൈകുന്നേരത്തിൽഎഴുതിയ ‘പ്രാർത്ഥന’ എന്ന കവിത. അൾത്താരയിൽ നിന്നിറങ്ങി വരുന്ന രൂപത്തോട് കൊച്ചുകുട്ടി നിഷ്കളങ്കമായ് പറയുന്നു: ‘നിക്ക് ഒരു കാവൽമാലാഖേനെ വേണം. ആരും കട്ടോണ്ടു പോവാത്തഒരു സൈക്കിളും’ റാസിContinue Reading

ചിലയോർമ്മകളിൽചിരി ചിമ്മുംചിലയോർമ്മകളിൽചിറി വിമ്മുംചിരിച്ചിമ്മിയോർമ്മകളെചിതൽ തിന്നുംചിറിവിമ്മിയോർമ്മകൾചിറകനക്കുംചിരിയടർന്ന ചിറിയുംചിറകൊടിഞ്ഞ ചിരിയുംചിതയായെരിയുംചിത ചിന്തയാവുംചാരം ചിരിയാവുംചിന്ത ചാരവും. ഇനി നോക്കു ചിതയെരിഞ്ഞാൽ ചിന്തചിന്തയെരിഞ്ഞാൽ ചാരംചാരം ചിരിയായിരിന്നു. ചിരിയുടെ നിർദ്ധാരണം പൂർണം കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

ഉള്ളിന്റെയുളളിൽ അയാൾഒരു ചുരം കയറുകയാണ്തന്റെ പതിനെട്ടാം വയസ്സിൽ ഏതോ പാതിരാവിൽ കാട്ടുനീതിയുടെ മൂർച്ചയേറ്റിയ ഇരുളിൻ വെട്ടേറ്റ്വീണുപോയ ഉപ്പയുടെ കണ്ണുനീര് പരന്നഒന്നാം ഹെയർപിൻ വളവ് പിന്നിടുമ്പോൾ ഓർത്തില്ലകയറ്റിറക്കങ്ങളുടെ ജീവിത ചുരം കാത്തുവെച്ചിരിക്കുന്നസൈൻ ബോർഡുകളില്ലാത്ത എത്രയെത്ര ഹെയർപിൻ വളവുകൾ താണ്ടണമെന്ന് ആകസ്‌മികങ്ങൾ പതിയിരിക്കുന്ന അതി സൂക്ഷ്മ സ്ഥലികളിൽമഞ്ഞു പാതകളെ തുളച്ചു പോകാൻഅജ്ഞാതമാം ഏതോ ദിക്കിലിരുന്ന് ഉപ്പ തെളിക്കുന്നു അയാൾക്ക് വേണ്ടിഒരു മിന്നൽ പിണർ .. നേരെ നേരെയോടുവാൻവലത്തോട്ടും ഇടത്തോട്ടുംവളയം തിരിച്ചുംവട്ടം വെക്കുന്ന പ്രതിബന്ധങ്ങളിൽContinue Reading

നിറങ്ങൾ വെട്ടിമുറിച്ച്നിങ്ങൾ പങ്കിട്ടെടുത്തപ്പോൾ,മറഞ്ഞത്, എന്റെസ്വപ്നങ്ങളിലെമഴവില്ലുകളായിരുന്നു. ഭാഷയും രൂപവും ഇഴകീറിയെടുത്ത്നിങ്ങളെന്റെ വർഗ്ഗവും ഉപവർഗ്ഗവുംമുദ്രണംചെയതു. ഭൂപടങ്ങൾ മാറ്റിവരച്ച നിരീക്ഷകർഏകശാസനത്തിൽജനിതകത്തെ പുനഃക്രമീകരിച്ചപ്പോൾഅകലങ്ങളിലേക്കെറിയപ്പെട്ടത്എന്റെ പൈതൃകങ്ങളായിരുന്നു. സ്വനിർവചനങ്ങളാൽനിങ്ങൾസ്വത്വമരുളിയപ്പോൾവർണ്ണച്ചിറകുകളറ്റ്മുഖമിടിച്ചുവീണ ഞാൻപിറന്ന മണ്ണിൽതിരിച്ചറിയാനാവാത്തവനുമായി. പരീക്ഷണശാലയിലന്ത്യത്തിൽഅഴുകിയലിയാനൊരുനിഴൽപോലുമില്ലാതെ,വിണ്ടുണങ്ങിയ കാലടികളിൽഞാൻ എന്നെത്തിരയുകയായിരുന്നു..! കവർ : ജ്യോതിസ് പരവൂർContinue Reading

ഒരു യാത്ര കഴിഞ്ഞു തിരിച്ചു വന്നാൽകൂടെ കൊണ്ടുപോകാത്തതിലുള്ളപരിഭവത്തോടെകുറച്ചു നേരം കൊച്ചു കുട്ടിയെപ്പോലെമിണ്ടാതെയിരിക്കുംക്ഷീണിച്ചുകിടക്കുമ്പോൾഅരികിൽ വന്നിരുന്ന്അമ്മയെപ്പോലെ മുതുകും നെറ്റിയുംതടവിത്തരുംവീട്ടിലുള്ളവരുടെ ആഹ്ളാദത്തിൽഒപ്പം ചേർന്ന് നൃത്തം വെക്കുംസങ്കടത്തിൽ മുഖം വാടി മിണ്ടാതിരിക്കുംവീട് ഒരു ജീവിയാണ് ആരുമില്ലാതെഒറ്റക്ക് നിൽക്കുന്ന വീട്ടിലേക്ക്ചെന്ന് നോക്കൂഉറക്കം തൂങ്ങിയിരിക്കുന്ന വീട്നമ്മെ കണ്ട്ഞെട്ടിയുണരുന്നത് കാണാം ഒരു പരിചയവുമില്ലാത്തവരുടെവീട്ടിൽ ചെന്നാൽവീട്ടുകാർ എത്തുന്നത് വരെകാവൽ നായുടെ ജാഗ്രതയോടെവീടു നമ്മെ അകറ്റി നിർത്തുംആളില്ലാത്ത വീട്ടിൽഅതിക്രമിച്ചു കയറിയവന്റെഎന്തെങ്കിലും ഒരു തെളിവ്വീട് തന്ത്രപൂർവ്വം എടുത്തു വെക്കുംപല കേസുകളിലുംഅത്തരം തെളിവുകളാണ്നിർണ്ണായകമായത് പ്രിയപ്പെട്ടവർ വീടുംContinue Reading