കവിത (Page 29)

വിയർപ്പിന്റെ നീണ്ട കൈകൾഞെരുക്കിയ ഒരുച്ചയിൽവേനലിന്റെ തനിരൂപംകണ്ടു പകച്ചു ഞാൻ കാറ്റിന്റെ ചെറിയ മാളങ്ങൾപോലും പണ്ടേയടച്ച്‌ചിതൽ വന്നു മൂടിനിമിഷങ്ങളെണ്ണിത്തുടങ്ങിയ ജീവനുംഒരിടവേള കിട്ടികാഴ്ചകളിൽ ഇരുട്ട്കോട്ടയൊരുക്കികാതിൽ വന്നതെല്ലാംചുടുകാറ്റിൻ അപസ്വരങ്ങൾ നെറികെട്ട സ്വപ്‌നങ്ങൾ ഒടുങ്ങുന്ന നേരത്ത്വിരൽതുമ്പത്ത് മഴയുടെ സ്പർശംമഴനൂലുകൾ നെയ്ത കുളിരുടുപ്പ്കുന്നിറങ്ങിയ സാന്ത്വനത്തുള്ളികൾപ്രളയരാഗം വരെ പാടട്ടെപ്രാണന്റെ കടലിൽ ചേർന്നിടട്ടെ എനിക്കിത് ആശ്വാസ വചനംആയുസ്സിനോട് ചേർത്തുകിട്ടിയആതുര ലേപനം. വര: പ്രസാദ് കാനത്തുങ്കൽ കവർ : ജ്യോതിസ് പരവൂർContinue Reading

ഓർമ്മകൾ പെയ്യുന്ന രാവിൻ തൊടിയിൽനിൻ സ്വരം തേടുന്ന രാപ്പക്ഷി ഞാൻകൈതപൂക്കുന്ന രാത്രിസുഗന്ധമെൻകരളു കൊത്തിപ്പിളർത്തുന്നു കഴുകനായ്. പേടിയാണിന്നുമീ രാവിനെ, മമപ്രാണനെ കൊത്തിപ്പറന്നു പോയെവിടെയോമൗനവാല്മീകത്തിലേകാന്ത തപമിരുന്നു-രുകുകയാണെന്‍റെ ദുഃഖമോക്ഷത്തിനായ്. കാലം വിടർത്തിയ, കൗമാര പുഷ്പത്തിൻകനവിതൾ നുള്ളിക്കളിച്ച കാലത്തെന്നോകല്പനാജാലകം മെല്ലെ തുറന്നെന്‍റെകരളിൽ പറന്നെത്തി പ്രേമചകോരം. പൂനിലാവൊഴുകുന്ന പുഴയോരനനവിലുംഇരുൾവീണ മൺപാതയരികിലും പിന്നെ,കാവിലും, കടവിലും അമ്പലക്കോണിലുംതൂവൽ കൊഴിച്ചിട്ട ചിത്രപതംഗങ്ങൾ. ഒരുപാട് സ്വപ്നങ്ങളുളളിൽ നിറച്ചിട്ട്പിരിയാതിരിക്കുവാൻ മോഹിച്ച നാളുകൾഅറിയാതെ പിൻതുടർന്നുയിരിനായ് ദാഹിച്ചുക്രൂരമതാന്ധക്കോമരക്കോലങ്ങൾ.,ജാതിവേതാളങ്ങളമ്പെയ്തുവീഴ്ത്തിയപ്രണയകപോതം കുറുകുന്ന നെഞ്ചിൽഒരു നിത്യസ്മാരകം തീർത്തതിൽ തിരിവച്ചുപ്രാർത്ഥിക്കയാണു ഞാൻ നിന്നിലേക്കെത്താൻ.Continue Reading

പ്രഭാതംനിവർന്നു നിരക്കവേഎന്റെ ജാലകത്തുറസുകളിൽകതിർക്കൈകൾ നീട്ടികാലഹരണപ്പെട്ട മനസ്സിൽഒന്നെത്തിനോക്കാൻവെമ്പുന്ന പകലോൻ! മനസ്സ്പ്രകാശവേഗവും കടന്ന്ഓരോ രാത്രിയിലുംആകാശത്തിനുമീതെസൂര്യനുമുമ്പേഎത്രയോ പ്രകാശവർഷമകലെകുതിച്ചിരിക്കും. വിഭജിക്കപ്പെട്ട നിറങ്ങളിൽമഴവില്ലുകൾ കണ്ടുകൊണ്ടേയിരിക്കും. മഴവിൽക്കാഴ്ച്ചകൾസ്വപ്നങ്ങളിൽവസന്തമൊരുക്കുകയായിരിക്കും. സൗന്ദര്യത്തെവർണ്ണിച്ചുവർണ്ണിച്ച്വസന്തത്തിൽ ഗ്രീഷ്മത്തെആഗിരണംചെയ്തുകൊണ്ടേയിരിക്കും. അപ്പോൾസ്പഷ്ടമായ സൗന്ദര്യത്തെവിചിത്രമായക്രമീകരണങ്ങളിൽപരിഷ്കരിച്ചുപരിഷ്കരിച്ച്സങ്കീർണമായൊരുകാലഹരണപ്പെടലിൽനിന്ന്വലിച്ചു താഴെയിടാൻഎത്തുന്നത്ഉദിക്കുന്ന സൂര്യനായിരിക്കും. കവർ : സി പി ജോൺസൺContinue Reading

മണിപ്പൂരില്‍എന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനിങ്ങ് സമതലത്തിലാണ്.യു പി യില്‍എന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനിങ്ങ് ദക്ഷിണേന്ത്യയിലാണ്.ഗുജറാത്തിലോ മഹാരാഷ്ട്രയിലോഎന്ത് നടക്കുന്നുവെന്നെനിക്കറിയേണ്ട,ഞാനിങ്ങ് കേരളത്തിലാണ്.കേരളത്തിലെന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനിങ്ങ് കണ്ണൂരിലാണ്.കണ്ണൂരിലെന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനിങ്ങ് കൂത്തുപറമ്പിലാണ്.കൂത്തുപറമ്പിലെന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനെന്‍റെ വീട്ടിലാണ്.വീട്ടിലെന്തു നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനെന്‍റെ മുറിയിലാണ്.വാതിലിലാരോ മുട്ടുന്നു.കതക് ഞാന്‍ തുറക്കില്ല.എനിക്ക് തീര്‍ച്ചയുണ്ട് മണിപ്പൂരാവും പുറത്ത്. കവർ : ജ്യോതിസ് പരവൂർContinue Reading

ഞാനല്ലേ ആദ്യമായറിയേണ്ടതെന്നനിന്റെ പരിഭവം. കൈയനങ്ങിയാൽകൺതടം നനഞ്ഞാൽചെവി ചൂളം വിളിച്ചാൽ…മൂക്കു വിയർത്തുവെന്നാൽ…വഴിവക്കിലൊരിടത്തിരിക്കാൻ പരസ്പരംഒരു കൈത്താങ്ങ്. ആരിലായാലെന്ത്…നെറ്റിമേൽ നനഞ്ഞ തുണി ചുറ്റിവെക്കാൻ..നെഞ്ചൊന്നുഴിഞ്ഞു കിട്ടാൻ..ഒന്നു പുളിച്ചു തികട്ടിയതാണെന്നു കരുതിസമാധാനിക്കാൻഒരാൾ സാന്നിധ്യമെങ്കിലും മതി.. പരിഭവിക്കേണ്ട..തർക്കമില്ല..പൊരുത്ത ദോഷങ്ങളില്ല..അതിനായൊരു കരാറു വേണ്ട..അതിനായൊരു ചരടിലൊരുപാധി ലോഹവുംവേണ്ട. ഇനിയാത്ര തുടരാം..ചുറ്റിത്തിരിഞ്ഞു കണ്ടുമുട്ടിയാൽ..കൺതടം തുടിക്കുവാൻ ഓർമ്മകൾനിറച്ചുണ്ട് .പറഞ്ഞാൽ മതിയെന്ന വാക്കേ ധാരാളം.. ഇതു നിനക്കുള്ള പ്രേമോപഹാരം. കവർ : ജ്യോതിസ് പരവൂർContinue Reading