കവിത (Page 30)

1 ഇരുകൈകളും ചിറകുകളായ്വിടർത്തികാൽ നഖങ്ങളിൽ നിവർന്നുനിന്ന്ദേഹമല്പം ചെരിച്ച്നിൽക്കുമ്പോൾ അവൾപറക്കാനൊരുങ്ങുന്ന ഒരുപേരില്ലാപ്പക്ഷിയെ ഓർമ്മിപ്പിച്ചു! ഷോപ്പിംഗ് മാളിലെതിരക്കുകൾക്കിടയിൽമറ്റാരെയും ശ്രദ്ധിക്കാതെസ്വപ്നലോകത്തെന്ന പോലെനൃത്തച്ചുവട്പരിശീലിക്കുകയാണ് ആറേഴ്വയസ്സുള്ളൊരു പെൺകുഞ്ഞ് 2 എല്ലാപെണ്ണിലുംഒളിഞ്ഞിരിപ്പുണ്ട് ഒരുപേരറിയാപ്പക്ഷിഅവൾ കൈകളെന്നുവീശിനടക്കുന്നത് പറക്കാൻവെമ്പുന്നചിറകുകളാണോ ! എത്രയോ കരുതലോടെ സ്വന്തംകുഞ്ഞുങ്ങളെപക്ഷത്തിലൊതുക്കിസംരക്ഷിക്കുന്ന വിദ്യപക്ഷികളിൽ നിന്നായിരിക്കുംഅവൾക്കു പകർന്നു കിട്ടിയത് കണ്ണുകളിലനുരാഗംകത്തുമ്പോൾ പെണ്ണുങ്ങൾകുറുകുന്നത് പക്ഷികളായത്കൊണ്ട് തന്നെയാകാം ! എപ്പോഴുമിളകുന്ന പ്രകൃതംതന്നെ അവൾപക്ഷിയാണെന്നതിന് തെളിവ്നൽകുന്നു ശബ്ദം ശ്രവിച്ചാലറിയാംകളകൂജനങ്ങളിലെ സംഗീതംപെണ്ണൊച്ചകളിൽഒളിഞ്ഞിരിപ്പുണ്ട് ലജ്ജമൂടിയ അവളുടെമിഴികളിൽനോട്ടത്തിൻ കൂർത്തമുനകൊണ്ട് തൊട്ടുനോക്കൂഅപ്പോൾ കാണാംവർണ്ണത്തൂവലുകൾ പൊഴിച്ചുചിറകടിച്ചു പറക്കാൻ വെമ്പുന്നപൈങ്കിളികളെ ! എല്ലാപെണ്ണിലുംContinue Reading

പടിഞ്ഞാറു പടരുന്നഅന്തിച്ചുവപ്പിന്റെവർണ്ണപ്പുടവയവളുടേതല്ലേ…? മന്ദമാരുതൻ മൂളി മൂളിഉറക്കമുണർത്തുന്നപൂവിതളിന്നധരങ്ങൾഅവളുടേതല്ലേ…? നീലിമ മെഴുകുംകടൽനിറം തെളിയുംമേഘകാന്തി വിരിഞ്ഞ —തവളുടെ കണ്ണിലല്ലേ? കടൽശംഖു മൂളിയഗാന പ്രവാഹമവളുടെമാനസമുരളി നിറഞ്ഞതല്ലേ? കരിമേഘക്കാടുകൾകെട്ടഴിച്ചിട്ടൊരുകാർകൂന്തൽ നിര–കളവളുടേതല്ലേ …? ഭംഗിയിൽ മുക്കി വരച്ചൊരുചന്ദനഗാത്രംഅവളുടേതല്ലേ..? ചിരിക്കുമ്പോൾപുലരിയുടെശോഭ വിരിയുന്നു…ഉറങ്ങുമ്പോൾ നിശയുടെകാന്തി പടരുന്നു…..! കാതരേ, മനോഹരീ,പ്രണയ പ്രകൃതീ ,പ്രേമ വിലാസിനീഞാൻ നിൻ പുഴയിലെ അമ്പിളിത്തോണിയിൽസത്ചിന്തയാംതുഴയെറിഞ്ഞു വരുന്നുപ്രണയസൗഗന്ധികപ്പൂവ് ചൂടാൻContinue Reading

വിരലറിയാതൊന്നമർന്നു പോയ് നീറിൻ ഇലത്തഴപ്പിലെക്കൂട്ടിൽനിമിഷനേരത്തിൽ പടപ്പുറപ്പാടായ് പുളിയുറുമ്പിൻ്റെ കോട്ട… തരിക്കയാണതിന്നുമിനീരിറ്റുന്ന കടിത്തിണർപ്പുകൾ മേലിൽ..തുളച്ചു കേറുന്നൂ പക തുളുമ്പുന്ന വിഷസൂചിക്കൊമ്പു കണ്ണിൽ…! ഞെരിച്ചു ഞാനെൻ്റെ കരത്തിനുള്ളിൽ വച്ചരച്ചു തീർക്കട്ടെ രോഷംമതിയാകാതെ തകർത്തുടച്ചതിൻ കുലംമുടിക്കട്ടെ ദ്വേഷം.. പറന്നു രണ്ടു പാഴിലയതിന്നൊപ്പം പടുത്ത മോഹസാമ്രാജ്യം..ഇലകളെത്തുന്നി അകത്തളങ്ങളിൽതണലൊരുക്കിയ ഗേഹം ഇളം കുരുന്നുകൾ മിഴിവിരിക്കുന്നൊരറകൾ, ദാസീഗൃഹങ്ങൾ…പടകുടീരങ്ങ,ളധിപയാം രാജ്ഞിയിരുന്നരുളും പുരങ്ങൾ.. കടുത്ത ശിക്ഷണം മറന്നു പ്രാണൻ്റെ പിടച്ചിലാർക്കുന്നു കൂട്ടിൽപുറത്തുചാടുന്നൂ പെരുമഴ പോലെ കടിയുറുമ്പിൻ്റെ കൂട്ടം നിശ്ശബ്ദ ഭാഷയിൽ നിലവിളിക്കുന്നൂContinue Reading

കവിത – ചന്ദ്രിക.പി. (കന്നഡ)മൊഴിമാറ്റം – രാമൻ മുണ്ടനാട് ഞാൻ കളിമണ്ണ് കുഴയ്ക്കുകയായിരുന്നു.അതൊടുവിൽ ഒരു കിളിയുടെ രൂപമായി.ഞാനതിന് വർണ്ണം പകർന്നു.കളിമണ്ണുറച്ചു. ശില്പം പൂർണ്ണമായി.പിന്നെ ഞാൻ സൂക്ഷ്മതയോടെഅതിന് നേത്രോന്മീലനം നടത്തി.അപ്പോളതിന്റെ ഇമയിളകാൻ തുടങ്ങി.അത്ഭുതത്തോടെ ഞാനെന്റെ ആത്മാവ്അതിന്റെ ഹൃദയത്തിലേയ്ക്ക് ചേർത്തു.ആ കിളി ചിറകടിച്ചു പറന്നുയർന്നു.എന്നെങ്കിലും അത് തിരിച്ചു വരുമോ ?ആയുസ്സിലെ വിലയേറിയ ദിനങ്ങൾവെറുതെ വ്യര്ഥമാക്കിയതോർത്ത്നിരാശയോടെ വീട്ടിലേയ്ക്കു നടന്നു.ആശ്ചര്യം, പിറ്റേന്ന് പ്രഭാതത്തിൽകലപിലാ ചിലച്ചുകൊണ്ട് ആ കിളിതിരിച്ചെത്തിയിരിയ്ക്കുന്നു.സന്തോഷത്താൽ മനസ്സു നിറഞ്ഞു.സ്‌നേഹത്തോടെ ഞാൻ കൊടുത്തധാന്യമണികൾ കൊത്തിത്തിന്നുകൊണ്ട്ആ കിളിContinue Reading

ഓർമയുടെ ഇതൾ ഓർമയുടെ ഇതളുകൾപൊഴിയുമെന്ന്ഓരോ പൂവിനുമറിയാം. കരയുന്ന തീരം തീരം കരയുന്നത്വിധിയെന്ന്പാവം തിര വെറുതെ കരുതി. സുഖം മരണത്തെപ്പോലെസുഖമുള്ളതൊന്നുമില്ലെന്ന്‌ ചിലരേലും കരുതുന്നു. ഓർമ്മ ഏതോ കടലിന്റെതീരമിന്നും കടന്നു വരാത്തതെന്നലിനെ ഓർക്കുന്നു. നിമിഷം നിമിഷങ്ങൾവെറുതെയങ്ങുപോകുന്നതോരോനിമിഷവും ഞാൻ കണ്ടു. മരുഭൂമി പെയ്യട്ടെ മരുഭൂമി പെയ്യുന്നതുംകൊതിച്ചൊരു മണൽത്തരികാത്തിരുന്നു.Continue Reading