കഥ (Page 14)

മലയുടെ താഴ്‌ വാരത്തിലുള്ള ഒരു പാറക്കെട്ടിൽ രണ്ടു യുവാക്കൾ ജീവനെടുക്കാൻ പരസ്പരം പോരാടുകയായിരുന്നു. പുരാതനമായ ഒരു പ്രശ്നത്തിന്‍റെ തീർപ്പിനായിരുന്നു പോരാട്ടം. യുവാക്കളിൽഒരുവൻ ദയാലുവും നീതിനിഷ്ഠനും അപരൻ നീചനും നിഷ്ഠൂരനും ആയിരുന്നു. സമയം സന്ധ്യ. അന്തരീക്ഷം മറ്റു വിധത്തിൽ ശാന്തം. മനുഷ്യയുവാക്കളുടെ പോര് നേർമുകളിൽ നിന്ന മരത്തിലിരുന്ന് ഒരു പുലി നിരീക്ഷിക്കുകയായിരുന്നു. കുറച്ചു കാത്തിരുന്ന ശേഷം ഇനി ആഹരിച്ചേക്കാം എന്നു ചിന്തിച്ച് പുലി താഴേക്കു ചാടി. താഴേക്കു പോകുന്ന പോക്കിൽ ആരെContinue Reading

ആഴ്ചച്ചന്തയിലേക്ക് അണിഞ്ഞൊരുങ്ങി പുറപ്പെടുന്നതിന് മുന്നെ പതിവുപോലെ വേലായുധൻ, വിൽക്കാനുള്ള തൻ്റെ ഉരുവിനെ തൊഴുത്തിൽ നിന്നഴിച്ച് കയറുംപിടിച്ച് മുറ്റത്ത് നിന്നുകൊണ്ട്, പ്രായം എഴുപതായതിൻ്റെ യാതൊരു ക്ഷീണവുമേൽക്കാത്ത നെഞ്ചും വിരിച്ച് അകത്തേക്കെത്തിനോക്കി കൽപ്പിച്ചു. ‘ങ്ങ്ഹാ! വേഗം ചോയ്ച്ചാട്ടെ!” ആജ്ഞാനുവർത്തിയായ ഭാര്യ ശാന്ത, പതിവ് ചര്യക്ക് മുടക്കം വരാതിരിക്കാൻ അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന തിരിക്കിനിടയിൽ വിളികേട്ടമാത്രയിൽ കയ്യിലെ സോപ്പും വെള്ളവുമെല്ലാം പഴകി നരച്ച ഉടുവസ്ത്രത്തിൽ തുടച്ച് ഉമ്മറപ്പടിയിൽ വന്നുനിന്ന് ഉരുവിനെ അടിമുടിയൊന്ന് നോക്കി, തന്നെContinue Reading

“അല്ലാ, ഇതാരൊക്കെയാ വന്നിരിക്കുന്നത്. എത്ര നാളായി ചേച്ചിയേയും ചേട്ടനെയും കണ്ടിട്ട്. എന്തോ വിശേഷം കാര്യമായിട്ടുണ്ടല്ലോ?.” ദുർഗ്ഗ വിടർന്ന പുഞ്ചിരിയോടെ ഹരിയെയും ലക്ഷ്മിയെയും സ്വാഗതം ചെയ്തു. മറുപുഞ്ചിരി സമ്മാനിച്ചതല്ലാതെ ഹരി മറുപടിയൊന്നും പറഞ്ഞില്ല. മുഖത്തെ വിമ്മിട്ടം മറച്ചുപിടിക്കാൻ പാടുപെടുന്ന ഹരിയെ നോക്കി ദുർഗ്ഗ പറഞ്ഞു, “പാടത്തൊക്കെ കറങ്ങിനടന്ന് കുറെ സമയം കളയാനായി അച്ഛൻ, മോനേയും കൂട്ടിക്കൊണ്ടു പോയതാണ്. എന്നെ കണ്ടാലുടൻ അവൻ കൈ രണ്ടും മുകളിലേക്ക് ഉയർത്തി കരച്ചിലാണ്, ഈ അവസ്ഥയിൽContinue Reading

എന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ അച്ഛനും അമ്മയും ഈ സ്ത്രീയുടെ പേരിൽ വഴക്ക് കൂടിയത് കണ്ട് ഒറ്റക്ക് മാറി ഇരുന്നപ്പോഴാണ് ഞാൻ ആദ്യമായി കവിത എഴുതിയത്. ആ വിശ്വ സാഹിത്യകാരിയുടെ കൃതികൾ വായിക്കാറുണ്ടെങ്കിലും അമ്മ മരിച്ചു കഴിഞ്ഞ് വർഷത്തിലൊരിക്കൽ അവർ അച്ഛനെ കാണാൻ വരുന്നത് എനിക്കിഷ്ടമല്ലായിരുന്നു. കുട്ടിക്കാലത്ത് എന്‍റെ കവിളിൽ തരാറുള്ള ഇലഞ്ഞി പ്പൂമണമുള്ള ഉമ്മകളും വലുതായപ്പോൾ കിട്ടാറുള്ള ഈർപ്പമുള്ള തലോടലും എന്‍റെ എഴുത്തിനു പ്രചോദനമാകുന്ന കരടുകൾ എന്നതിൽ കവിഞ്ഞ് ഒരുContinue Reading

[ഹസ്തിനപുരിയിൽ ഭരണഘടാ പ്രതിസന്ധി ധൃതരാഷ്ട്രർ സ്ഥാനം ഒഴിയാൻ വയ്ക്കുന്ന ഉപാധികൾ!] “കൺകെട്ടഴിച്ചു പെറ്റതള്ള സ്വയം, മക്കളുടെ ഭൗതികാവശിഷ്ടങ്ങൾ ഒന്നൊന്നായി നുള്ളിപ്പെറുക്കി, പരിശോധിച്ച് തിരിച്ചറിഞ്ഞല്ലോ നൂറു കൗരവജഡങ്ങളും?”ഗാന്ധാരീ വിലാപവും കണ്ടുനിന്നവരുടെ കണ്ണുനിറയ്ച്ചു.”, അരമന വക്താവിനോട് കൊട്ടാരം ലേഖിക ചോദിച്ചു, ”എന്നിട്ടും മാറിയില്ലേ ധൃതരാഷ്ട്രരുടെ മുറുമുറുപ്പ്? യുദ്ധക്കെടുതിയിൽ വലയുന്ന കുരുക്ഷേത്രവിധവകൾക്കും സൈനിക പുത്രന്മാർ കൊല്ലപ്പെട്ടതോടെ അനാഥരായ വയോജനങ്ങൾക്കും പുതുപാണ്ഡവ ഭരണകൂടം പ്രശ്നപരിഹാരം കണ്ടെത്താനുള്ളപ്പോൾ, അധികാരചിഹ്നമായ ചെങ്കോൽ മുതിർന്ന പാണ്ഡവനു ആശംസകളോടെ കൈമാറാതെ എന്തിനാണ്Continue Reading