കഥ (Page 15)

എന്റെ പ്രിയ ഭർത്താവ് ദിവാകരൻ ചേട്ടൻ ഇഹലോകവാസം വെടിഞ്ഞ വിവരം വ്യസന സമേതം എന്റെ കൂട്ടുകാരെ അറിയിക്കുന്നു…. അറുപത്തിയൊൻപത് വയസ്സുള്ള ദിവാകരന്റെ , നാല്പ്പത്തിയഞ്ചു പ്രായത്തിലെ കളർ ഫോട്ടോ ചേർത്ത്പദ്മിനിയെന്ന ഐഡിയിൽ ഒരു പോസ്റ്റ് . താപ്പോട്ട്,കമന്റ് ബോക്സിൽ നോക്കിയപ്പോൾനിമിഷങ്ങൾക്കകം ഒരു വാചകം വന്നിരിക്കുന്നു. ‘അഭിനന്ദനങ്ങൾ’(ഒരു വാക്കുപോലും പോസ്റ്റിയത് നോക്കാതെ, കമന്റ് ഹിസ്റ്ററി കൂട്ടുന്ന ഒരു വിരുതന്റെ പണി….) ” ആശംസകൾ”(മറ്റൊരു വിരുതൻ. സമാന ചിന്തകൻ.) വേറൊന്നിങ്ങനെ:“പിള്ളച്ചേട്ടൻ മരിച്ചു പോയിരുന്നെന്നാണ്Continue Reading

ശൈവമഠത്തിലെ ചെമ്പട്ടുടുത്ത സ്വാമിമാർ അഞ്ജനമണി സ്തോത്രങ്ങൾ പാടി വരുന്ന വഴിയാണിത്.തീർച്ചയായും ഈ ദേശത്തുകാരല്ല.ആടിപൂജയ്ക്ക് വരുന്ന, സുജാതപുരത്തെ കൗണ്ടന്മാരെപ്പോലെയുണ്ട് കണ്ടാൽ..സന്ദർഭവശാൽ ഞങ്ങളുടെ ഈവ്നിങ്ങ് വാക്കും ഇന്ന് ഈ വഴിക്കു തന്നെ.. ആദ്യമായിട്ടാണ് ഞാൻ ഇതിലെ വരുന്നത്.കാലവർഷം കനക്കുമ്പോൾ പതിവു പോലെ പുഴ അമ്പലത്തെ വിഴുങ്ങും. ഏറ്റവും ഒടുവിൽ വെള്ളത്തിനടിയിലാവുക ദേവീവിഗ്രഹമാണ്.. ഗ്രാമവാസികൾക്ക് സ്ഥലം വിടാനുള്ള അവസാനത്തെ സിഗ്നൽ ആണത്.തൊട്ടടുത്ത ബനാന റിപ്പബ്ലിക്കിലാണ് ഈ പ്രദേശവും! ഫെറി ഡാൻ പ്രയോഗിച്ച് ഞണ്ടുകളെല്ലാം ചത്തു.Continue Reading

ഗൾഫിൽ അറിയപ്പെടുന്ന വ്യവസായ പ്രമുഖരിൽ ഒരാളാണ് എസ്. കെ. മേനോൻ എന്ന സുകുമാരൻ . അയാളുടെ അനുജൻ കൃഷ്ണൻ നായർ ഇന്നും നാട്ടിലൊരു കൃഷിക്കാരൻ ആണ്. രണ്ടുപേരുടെയും അച്ഛനും അമ്മയും ഒന്നു തന്നെയാണ്..ഈ മേനോനും നായരും തമ്മിലുള്ള വ്യത്യാസമിതാണ്. ആർക്കും എന്തു സഹായം വേണമെങ്കിലും മേനോൻ ചെയ്തു കൊടുക്കും ആളെ ഒന്നു വലുതാക്കി വെച്ചാൽ മാത്രം മതി.വെളുത്തു തടിച്ചു ഉയരത്തിൽ കാണാൻ സുമുഖനായ അയാളുടെ ചിരിച്ചുള്ള ഫോട്ടോ അമ്പലങ്ങളിലും വായനശാലയിലുംContinue Reading

മകന്റെ കല്ല്യാണക്കുറി വാട്സാപ്പിലും, മെസ്സഞ്ചറിലും തൊടുത്തു വിടുമ്പോഴായിരുന്നു, പ്രൊഫസറുടെ ഇടിവെട്ട് പോലുള്ള ചിരി.ഇത്തരം ചിരിയുടെ അകമ്പടിയായി ഒരു സരസകഥ ഉണ്ടാകുമെന്ന് പ്രൊഫസറുടെ ഭാര്യക്ക് ഉറപ്പായിരുന്നു.ഭാഷാദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ സാഹിത്യ കിറുക്കുകളെല്ലാം അവരും ആസ്വദിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു.അടുക്കളയിൽ നിന്നും ഓടി ഒരു കഥാപ്രസംഗം കേൾക്കാനെന്ന പോലെ അവർ അദ്ദേഹത്തിന്റെ മുന്നിലെത്തി.അദ്ദേഹം ചിരി ഒതുക്കാനായി ആയാസപ്പെട്ടുകൊണ്ടു പറഞ്ഞു, “ഇപ്പോൾ ഞാൻ വാട്‌സ്ആപ്പിൽ തൊടുത്തുവിട്ട ക്ഷണക്കത്ത് നാൽപതോളം വർഷങ്ങൾക്ക് മുമ്പ് എന്റെ ജൂനിയറായി പഠിച്ചിരുന്ന ഒരുContinue Reading

അയാൾ : എന്നാണ് നീ ഏറ്റവുമധികം സന്തോഷത്താൽ അട്ടഹസിച്ചു ചിരിച്ചത്? ചാരനിറത്തിലുള്ള ഷർട്ടിട്ട അയാൾ കണ്ണാടി ശരിയാക്കിക്കൊണ്ട് അവനെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടാണ് അത് ചോദിച്ചത്. അവൻ : എൻ്റെ അമ്മ മരിച്ച ദിവസം. ഒരു നൂറ് ഇടവപ്പാതി മഴ ഒരുമിച്ചു നനഞ്ഞ നിറവിൽ ഞാനുറക്കെ ചിരിച്ചു കൊണ്ടേയിരുന്നു. ഇനിയും അവർക്ക് തീവ്രവാദിയുടെ ഭാര്യയായും, അമ്മയായും ജീവിക്കേണ്ടതില്ലല്ലോ. ഒരു പുഴുവിൻ്റെ ജീവിതം പോലും അവൻ്റെ അമ്മയുടേതിനേക്കാൾ ഭേദമായിരിക്കും. മിക്ക പുഴുക്കളും ഒന്നല്ലെങ്കിൽContinue Reading