പുസ്തകപരിചയം (Page 7)

(ഡോ. പി പി പ്രകാശൻ എഴുതിയ മറുവായന എന്ന പുസ്തകം – ഒരാസ്വാദനം) പുസ്തകത്തിൻറെ തുടക്കത്തിലെ കുറിപ്പുകളിലൊന്നിൽ ഡോ.പ്രകാശൻ അദ്ധ്യാപകരെ ഇങ്ങനെ നിർവചിച്ചിരിക്കുന്നു ‘നിരന്തരം പുകയുന്ന വാക്കിൻ്റെ വെടിപ്പുരയിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരെയാണ് നമ്മൾ അധ്യാപകർ എന്നു വിളിക്കുന്നത്.’ സമൂഹം കാലാകാലങ്ങളായി ഒരുക്കിവെച്ചിരിക്കുന്ന സൂക്ഷ്മങ്ങളും സങ്കീർണ്ണങ്ങളുമായ ചതിക്കുഴികളെ കുറിച്ച്, അവർക്കുള്ള മുന്നറിയിപ്പായി ‘മറുവായന’യെ ഒറ്റ വാക്യത്തിൽ വിലയിരുത്താം. സാമൂഹ്യ പ്രശ്നങ്ങളെ ഗഹനമായ വിശ്വാസപ്രമാണങ്ങൾ ഉദ്ധരിച്ച് അപഗ്രഥിച്ചും പരിഹാര ക്രിയകൾ നിർദ്ദേശിച്ചും ഉള്ളContinue Reading

(വി.കെ. ചെറിയാന്‍റെ ‘ചലച്ചിത്രവിചാരം’ എന്ന കൃതിയെക്കുറിച്ചൊരു വായനാനുഭവം) 1970 കള്‍ വിവരസാങ്കേതികവിദ്യയിലും വാര്‍ത്താവിതരണമാധ്യമങ്ങളുടെ ലഭ്യതയിലും അചിന്ത്യമായ വിധത്തില്‍ പിന്നിലായിരുന്നല്ലോ! ഏതാനും വാരികകളും അപൂര്വ്വം മാസികകളും മാത്രമുള്‍പ്പെട്ടിരുന്ന പത്രലോകം. അടിയന്തിരവാര്‍ത്തകള്‍ക്കായി ആകാശവാണി പോലെയുള്ള റേഡിയോ നിലയങ്ങളും. അതിനൊക്കെ അപ്പുറത്തേയ്ക്ക് ഒന്നും ലഭ്യമല്ലാതിരുന്ന അക്കാലത്ത് ചലച്ചിത്രങ്ങളും അത് പ്രദര്‍ശിപ്പിക്കാനുള്ള കൊട്ടകകളും വളരെക്കുറവായിരുന്നു. താരതമ്യേന മികച്ച നാടകങ്ങളൊക്കെ കാണാന്‍ ചില ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റികളുണ്ടായിരുന്നെങ്കിലും അവയൊക്കെ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു. ആ ഒരു കാലത്തുനിന്നാണ്‌ വി.Continue Reading

ന്യൂസ് റൂം- ബി ർ പി ഭാസ്കർ-ആത്മകഥ : ഡി സി ബുക്ക്സ് -2021 പ്രൊഫഷണൽ ജീവിതത്തിൻറെ മിക്ക ഭാഗവും ഡൽഹിയിലെ പ്രധാനപ്പെട്ട പത്രങ്ങളിൽ ദേശീയ രാഷ്‌ടീയത്തെയും, വികസനങ്ങളെയും എൺപതു മുതൽ നോക്കിക്കണ്ട എനിക്ക് ബാബു ഭാസ്കർ എന്ന പേര് 1980 മുതലേ സുപരിചിതമായിരുന്നു. പക്ഷെ അദ്ദേഹത്തെ കണ്ടതോ ഒരു പത്തു വർഷം മുൻപ്! കാരണം എൺപതുകളിൽ ഞാൻ മുഖ്യധാരാ പത്രപ്രവർത്തനത്തിൽ എത്തുന്നതിനു മുൻപ് തന്നെ അദ്ദേഹം ഡൽഹി വിട്ടിരുന്നു.Continue Reading

പി.പി. പ്രകാശൻ്റെ ദൈവം എന്ന ദുരന്തനായകൻ എന്ന നോവൽ വായിക്കുകയാണ്. കാവുകളിലെ ഉത്സവങ്ങളുടെ ഓർമ്മകളിലൂടെയല്ലാതെ ഈ നോവൽ വായിക്കാനാവില്ല. തിറയും വെള്ളാട്ടും ദാരികവധവുമൊക്കെയാണ് കോഴിക്കോട് താലൂക്കിലെ കാവുകളിൽ കെട്ടിയാടി വരുന്നത്. ഓരോ കാവിലും ഉത്സവം കൊടിയേറുന്നത് നാനാജാതിമതസ്ഥരായ ദേശക്കാർ ഏതെങ്കിലും വഴിക്കറിയും. കാവിലെ ഊരായ്മക്കാരായോ ഉത്സവക്കമ്പക്കാരായോ കച്ചവടക്കാരായോ കിലുക്കിക്കുത്തുകാരായോ പൊടിയും വെളിച്ചവും ചെണ്ടമേളവും കൊഴുപ്പിക്കുന്ന ഉത്സവപ്പരപ്പിൽ ദേശക്കാരെല്ലാം ഒത്തുകൂടും. ഭക്തിയുടെ കേന്ദ്രസ്ഥാനത്തുനിന്ന് ഉത്സവപ്പറമ്പിൻ്റെ അരികുകളിലേക്കെത്തുമ്പോൾ അതിന് ചങ്ങാത്തത്തിൻ്റെയും പ്രണയത്തിൻ്റെയും കുപ്പിവളകളുടെയുംContinue Reading