പുസ്തകപരിചയം (Page 6)

വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ ബർദുബായിലും ദേയ്രയിലുമുള്ള പ്രവാസി സുഹൃത്തുക്കളോടൊപ്പം ക്രീക്കിലെ പുൽത്തകിടിൽ പലതും പറഞ്ഞിരിക്കുക എന്നതായിരുന്നു പ്രവാസകാലത്തെ വാരാന്ത്യ ശീലം. പൊതു ഇടങ്ങളിലോ മുഖ്യധാരാ ചർച്ചകളിലോ തീരെ മുഖം കൊടുക്കാത്തവരായിരുന്നു അവരിൽ പലരും. എന്നാലോ, നല്ല വായനയും സാഹിത്യത്തെക്കുറിച്ച് വ്യക്തമായ ധാരണയും ഉള്ളവർ. 2019 വർഷത്തിൽ, അത്തരമൊരു ചർച്ചക്കിടയിൽ, ഇപ്പോഴത്തെ നവീന കഥാകാരന്മാരിൽ, ഇനിയൊരഞ്ചു വർഷം കഴിഞ്ഞാലും ആരൊക്കെയുണ്ടാവും എന്നൊരു ചോദ്യം വന്നു. ഇതു പോലെയോ ഇതിനേക്കാൾ നന്നായോ ‘വെൽ എസ്റ്റാബ്ലിഷ്ഡ്Continue Reading

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് നാടകം എന്ന് വിലയിരുത്തപ്പെട്ട ‘ഗോദോയെ കാത്ത്’, അതിന്റെ ആദ്യ രംഗാവിഷ്കാരത്തിന്റെ എഴുപതാംവർഷത്തിലേക്ക് കടക്കുന്നു. ഒരിക്കലും വന്ന് ചേരാത്ത ഗോദോയെ കാത്തു നിൽക്കുന്ന എസ്ട്രഗണും വ്ലാഡിമിറും. മനുഷ്യ ജീവിതത്തിന്റെ നിരർത്ഥകത കാണിക്കുന്ന മഹത്തായ സൃഷ്ടിയാണത്. വി. കെ. എൻ ഭാഷയിൽ ‘ബക്കറ്റും പിടിച്ചു നിൽക്കുന്ന ശാമുവേലിന്റെ’ മാസ്റ്റർ പീസ്. 1950 കളിൽ ഉയർന്നു വന്ന അബ്സേഡ് ഫിക്ഷന്റെ ഏറ്റവും നല്ല ഉദാഹരണമായി കാണിക്കാവുന്ന കൃതിയാണ്Continue Reading

2011 ലാണ് മലയാളത്തിലെ ആദ്യത്തെ വെബ് മാഗസിനായ മലയാളനാടിൽ പ്രവാസികളുടെ സാമ്പത്തിക നിലയെക്കുറിച്ച് മെതിലാജിന്റെ ലേഖനം ആദ്യമായി വായിക്കുന്നത്. വളച്ചുകെട്ടലുകളോ അനാവശ്യ ചമൽക്കാരങ്ങളോ ഇല്ലാതെ, വേറിട്ടൊരു രീതിയിൽ വായനക്കാരനോട് നേരിട്ട് സംവേദിക്കുന്ന രീതി അന്ന് തൊട്ടേ ശ്രദ്ധിച്ചിരുന്നു. തുടർന്ന് സമകാലിക രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ച് മെതിലാജിന്റെ നിരീക്ഷണങ്ങൾ താല്പര്യത്തോടെ വായിച്ചിരുന്നു. മെതിലാജിന്റെ തിരഞ്ഞെടുത്ത 27 ലേഖനങ്ങളുടെ സമാഹാരമാണ് കഴിഞ്ഞ വർഷം ലോഗോസ് ബുക്സ് പുറത്തിറക്കിയ “തോറ്റ സമരങ്ങളുടെ തമ്പുരാക്കന്മാർ ” എന്നContinue Reading

എതൊരു കൃതിയുടെയും പാരായണം വായനക്കാരുടെ ലോകബോധത്തിന്റെയും ആഖ്യാനത്തോടും പ്രമേയത്തോടുമുള്ള സമീപനത്തിന്റെയും നിദര്‍ശനമാണ്. കാഴ്ച്ചയെ നിര്‍ണ്ണയിക്കുന്നതിലും കാണിയുടെ സമീപനത്തിന്റെയും കാഴ്ച്ചസ്ഥാനത്തിന്റെയും സ്വഭാവങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കാന്‍ സാധിക്കും. Ways of seeing എന്ന സങ്കല്പനത്തെ അവതരിപ്പിക്കുമ്പോള്‍ ജോണ്‍ ബര്‍ജര്‍ വിശദമായി ഈ കാര്യം സൂചിപ്പിക്കുന്നുണ്ട്.”The relation between what we see and what we know is never settled. Each evening we see the sun set.Continue Reading

2005 ലാണ് വ്യത്യസ്തമായ പ്രമേയവും ആഖ്യാന ശൈലിയുമായി ടി ഡി രാമകൃഷ്ണൻ മലയാള നോവൽ സാഹിത്യത്തിലേക്ക് ” ആൽഫ ” എന്ന കൃതിയുമായി കടന്ന് വരുന്നത്.മനുഷ്യനിൽ അന്തർലീനമായ ചോദനകളെ കുറിച്ചുള്ള ചർച്ച ആ നോവൽ തുറന്ന് വെയ്ക്കുന്നു. പിന്നീട് 2009 ൽ പ്രസിദ്ധീകരിച്ച ” ഫ്രാൻസിസ് ഇട്ടിക്കോര ” എന്ന നോവലിലൂടെ യാണ് ടി ഡി ആറിന് മലയാളത്തിലെ ഉത്തരാധുനിക നോവലെഴുത്തുകാരിൽ അനിഷേധ്യ സ്ഥാനം കൈവരുന്നത്. ചരിത്രവും മിത്തും യാഥാർത്ഥ്യവുംContinue Reading