LITERATURE (Page 60)

കൈവിട്ടുപോയകുഞ്ഞുങ്ങളുടെചൂരു൦ തിരഞ്ഞ്നാൽക്കാലികളെപ്പോൽകരിപിടിച്ച കണ്ണുനീ൪ച്ചാലു൦തള൪ന്ന തൊണ്ടയുമായ്അലയുന്ന അമ്മമാ൪ ഇരിക്കുകയു൦കിടക്കുകയു൦ ചെയ്യുന്നമണ്ണിൽ നിന്ന്നീരാവിക്കൈകളുമായ്വന്നുമ്മവെയ്ക്കുന്നുമക്കൾ രാവിലാകാശ൦ നിറയെനിറകണ്ണുകൾ മരുഭൂവിൽഇറ്റുവെള്ള൦പോലെവേദനകൾ നക്കിയെടുത്തഅമ്മക്കോലങ്ങൾ.Continue Reading

ഒറീസയിൽ ജോലിക്കെത്തിയ കാലത്ത് ആദ്യത്തെ വെല്ലുവിളി താമസസൗകര്യം കിട്ടുകയെന്നതായിരുന്നു. അവിവാഹിതർക്ക് മുറി കൊടുക്കാൻ പലരും തയ്യാറല്ലായിരുന്നു. താമസം ഹോട്ടലിൽ തുടരുന്നതിനിടയ്ക്കാണ് അതനു ഡേ എന്ന യുവഅദ്ധ്യാപകനെ പരിചയപ്പെടുന്നത്. ഒരു മുൻപരിചയവുമില്ലാതിരുന്നിട്ടും അയാളെന്നെ സ്വന്തം ഭവനത്തിലേക്ക് സ്വാഗതം ചെയ്തു. അവൻ്റെ വാടകവീട്ടിലെ വമ്പിച്ച പുസ്തകക്കെട്ടുകൾക്കിടയിൽ എനിയ്ക്ക് ഒരു മടക്കുകട്ടിൽ വയ്ക്കാനുള്ള ഇടം തന്നു. ഇനി ഇതു നമ്മുടെ വീടാണെന്ന് അവൻ പ്രഖ്യാപിച്ചു. മഹാനദിയിലേക്ക് ശ്രദ്ധയോടിറങ്ങിച്ചെല്ലുന്ന മുനിസിപ്പൽ നിരത്തിന്റെ അരികിലായിരുന്നു ആ വീട്.Continue Reading

ചിലര്‍ പൂട്ടിയിട്ട വീടു പോലിരിക്കും.ആളുണ്ടായിരുന്നു,ഇപ്പോഴില്ല.ഒച്ചയനക്കമുണ്ടായിരുന്നു,ഇപ്പോഴില്ല.അടിച്ചു തുടച്ചു വൃത്തിയാക്കിയിരുന്നു,ഇപ്പോഴില്ല.പടിവാതില്‍ തുറന്നിട്ടിരുന്നു,ഇപ്പോഴില്ല.പാചകം ചെയ്യുമൊച്ചയുംമണവുമുണ്ടായിരുന്നു,ഇപ്പോഴില്ല.ചിരിയും കരച്ചിലുമുണ്ടായിരുന്നു,ഇപ്പോഴില്ല.അടക്കം പറച്ചിലും പൊട്ടിത്തെറിയുമുണ്ടായിരുന്നു,ഇപ്പോഴില്ല.കാലൊച്ചയും നിശ്ശബ്ദതയുമുണ്ടായിരുന്നു,ഇപ്പോഴില്ല. എന്നാലിപ്പോഴുണ്ട്,കരിയിലകള്‍ നിറഞ്ഞ മുറ്റംനനവില്ലാതെ വാടിപ്പോയ ചെടികള്‍പൊടി നിറഞ്ഞ ഉമ്മറംമാറാല കെട്ടിയ വാതിലുകള്‍ഓര്‍മ്മയറ്റതായിഎന്നെങ്കിലുമാരെങ്കിലുംതിരിച്ചെത്തുമെന്നു പോലുമറിയാതെഏതോ കാല ഓര്‍മ്മകളിലാണ്ട് പൂട്ടിയിട്ട വീടുകള്‍ പോലെചിലര്‍ കവർ : ജ്യോതിസ് പരവൂർContinue Reading

1910-1920 കളിലും 1960-1970 കളിലും ഉണ്ടായ പോലെ ഭാഷയിലും ഭാവുകത്വത്തിലും കാഴ്ചപ്പാടിലും ഒരു തലമുറമാറ്റം 2010-2020 കളിൽ നടക്കുന്നു എന്ന് വിചാരിക്കാൻ പല കാരണങ്ങൾ ഉണ്ട്. ലോകരാഷ്ട്രങ്ങളിൽ ചിലരുടെ മുന്നോട്ടു വരവും മറ്റു ചിലരുടെ പിന്മടക്കവും അധികാരത്തിന്റെ ലോകക്രമത്തെ തിരിച്ചറിയാൻ പറ്റാത്ത വണ്ണം മാറ്റി. പടിഞ്ഞാറ് കഴിഞ്ഞ മുന്നൂറു വർഷത്തെ ഏറ്റവും ദുർബലമായ അവസ്ഥയിൽ എത്തി നിൽക്കുന്നു. 1960-70 കളിലെ സ്വന്തം പിതാക്കളുടെ വ്യവസ്ഥക്ക് എതിരെ യുവസംസ്കാരത്തിന്റെ പ്രകാശനങ്ങളിൽ ഒന്നായിരുന്നContinue Reading

ജീവിക്കാൻ ഗതിയില്ലാതെ നാട് വിട്ടു,നാടിനെ വേണ്ടാത്തവരെ,നാടും മറക്കാൻ തുടങ്ങി. കാത്തിരുന്ന അവധിക്കാലംനാട്ടിലെന്ന സന്തോഷം,എങ്കിലുമുണരാത്ത നാട്.എന്നോ മറന്നു നാടിനെ,മുറിവുണങ്ങാത്തൊരകൽച്ചയായ്. അന്ന് ബാല്യത്തിലുള്ളവർ, നാട് വിടാത്തവർ,ഇന്ന് മുതിർന്നവർ, നാടിനും പരിചിതർ.സൗഹൃദങ്ങൾ, കളിക്കൂട്ടുകാർതിരക്കിന്റെ തുരുത്തുകളിലെവിടെയോ. പവിഴമല്ലിപ്പൂമണക്കും മുറ്റം,മയിലുകളുടെ നിലവിളി.കാലം തെറ്റിയ മഴ,പുഴയുണങ്ങി പൊതുവഴിയായി. തിളയ്ക്കുന്ന, നീണ്ടൊരുച്ചവെയിലിൽമറുവിളി കേൾക്കാതെ മടങ്ങുകയാണ്,നിശബ്ദതയുടെ കനവും പേറി,ഒറ്റയ്ക്കെന്ന വിഷാദത്തെയും കൂട്ടി. നാട് വിട്ടവരെ നാടിനുംവേണ്ടാതായോ?നാടിനെ വേണ്ടാത്തവരെ,നാടും മറന്നോ? കവർ : ജ്യോതിസ് പരവൂർContinue Reading