LITERATURE (Page 56)

“ഭൂമിക്കു മേല്‍ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികള്‍ക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യന്‍ ഭൂമിയുടെതാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവന്‍ ചെയ്യുന്നതെന്തോ അത് അവന്‍ അവനോട് തന്നെയാണ് ചെയ്യുന്നത്”. റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനയച്ച കത്തിലെ വരികളാണിത്. നാം അപരിഷ്കൃതരെന്ന് വിശേഷിപ്പിച്ച ഒരു സമൂഹത്തിന്റെ തലവന്‍ എഴുതിയ ഈ മഹത്തായ വരികള്‍ക്കിന്നും പ്രസക്തി ഏറി വരികയാണ്. എന്നാല്‍Continue Reading

ഗ്രാമത്തിൽ കാട് എന്ന് പേരുള്ളഒരാളുണ്ടായിരുന്നു എന്റെകുട്ടിക്കാലത്ത്! കാട് അയാളുടെ നിജമായപേരാണോ,ഇരട്ടപ്പേരാണോ എന്ന്ഞങ്ങൾ കുട്ടികൾക്കറിയില്ല! കാടിന് വീടുണ്ടോ, ഭാര്യയും,കുട്ടികളുമുണ്ടോ എന്നുംചിന്തിച്ചില്ല! കാടിനെ കാണാതെതന്നെകാടിനെ ഞങ്ങൾക്കറിയാം! കാട് നടന്നുപോകുന്നതും,കിടന്നുറങ്ങുന്നതുംസങ്കൽപ്പിക്കാൻഞങ്ങൾക്കായി! തലയിൽ നിറയെ മരങ്ങൾ,വായയിൽ സിംഹംകിടന്നുറങ്ങുന്നു!കണ്ണുകളിൽ നിന്ന് പുഴകൾഉത്ഭവിക്കുന്നുഒരുകൈയിൽ താഴ്‌വാരംമറുകൈയിൽ പർവ്വതംമുതുകിൽ പാറക്കൂട്ടങ്ങൾഉടലാകെ മൃഗങ്ങളും,ഇഴജീവികളും! കാട് ഒരു മനുഷ്യനായിരുന്നു,അയാൾക്ക്ലോറിഓടിക്കലായിരുന്നു ജോലിഒരപകടത്തിൽ മരിച്ചു പോയിഎന്ന സത്യം എനിക്ക്അസത്യമായി തോന്നുന്നു! എന്റെ രജിസ്റ്റരിൽകാട് മരിക്കുന്നേയില്ലകാട് മറ്റേതോ ഗ്രാമത്തിൽമാറിത്താമസിക്കുകയാകാംകൂടുതൽ നിബിഡമായി,കൂടുതൽ വന്യമായജീവിതംതുടരുന്നുണ്ടാകും!കാട് ലോറി ഓടിക്കുന്നത് ,ചായക്കടയിലിരുന്നു ചായകുടിക്കുന്നത്വെളിക്കിരിക്കാൻ പോകുന്നത്…കാട്Continue Reading

”എട്ടടീ വീടിരുക്ക്…ഇരുക്ക് മെത്തെയ് ഇങ്കെരുക്ക്…ഇന്തടഞ്ചൈ സുടുകാട്…നീങ്ക ഇരുക്ക മണം തേടിട്ടിങ്കെ…പത്തടി വീടിരുക്കെ…പടുക്ക മെത്തെയ് ഇങ്കിറുക്കെ…പാടടച്ച സുടുകാട്…പടുക്ക മണം തേടിട്ടിങ്കെ…” തൻ്റെ ആക്രിക്കടയിലെ ജീവനക്കാരായ തമിഴന്മാർ താമസിക്കുന്നിടത്തുനിന്ന് പതിവിനു വിപരീതമായി ഈണത്തിൽ അലമുറയിട്ട് പതംപറഞ്ഞുള്ള പാട്ട് കേട്ടതുകൊണ്ടാണ് ഗിരി അങ്ങോട്ട് തിരിച്ചത്. അച്ഛൻ രംഗസ്വാമിയോടൊപ്പം കഴിയുന്ന തേൻമൊഴി, പിണങ്ങിക്കഴിയുന്ന ഭർത്താവിന്റെ മരണവാർത്ത ഏറെ വൈകിയാണെങ്കിലും അറിയാൻ കഴിഞ്ഞതിനെത്തുടർന്ന് കെട്ടുതാലി അറുത്തുമാറ്റുവാനും കാല്‍ വിരലുകളിലെ മോതിരം ഊരുവാനും വേണ്ടി അപദാനങ്ങൾ വാഴ്ത്തിപ്പാടുന്നതാണെന്ന് അറിഞ്ഞപ്പോൾContinue Reading

1 കൂമൻകാവ്പഴയ ഗ്രാമാതിർത്തിയല്ല.തിടംവെച്ചു പടർന്നമാഞ്ചുവടുകളിലിപ്പോഴുംപഴങ്കഥകളുടെ കരിയിലകള്‍അടര്‍ന്നു വീണു മൂടിയഖസാക്കിലേക്ക്കറുത്തിഴയുന്ന നെടുമ്പാത.പുകയുയരുന്ന പഴയ കൂരകളെഓർക്കാൻ പോലുമാവാതെപണ്ടേ വന്നറിഞ്ഞതെന്നഒരോര്‍മ്മയില്‍ശിവരാമൻ നായരുടെഞാറ്റുപുര.രവിയോര്‍ക്കുകില്ലെങ്കിലുംപഴയപടി കിടന്നു. 2 അപ്പുക്കിളിയുണ്ട്പള്ളിപ്പറമ്പിനുമപ്പുറത്ത്ഞാറ്റുവേലയായിഉമിനീരൊലിപ്പിച്ചു കൊണ്ട്പിടിച്ചു വച്ച തുമ്പിച്ചിറകിൽപറക്കാനായുന്നു. 3 രവിയോടുള്ള കലിപ്പടങ്ങാതെപേർഷ്യൻ സുഗന്ധമണിഞ്ഞനൈസാമലിക്കു പിറകെഖസാക്കിലെ യാഗാശ്വംമുടന്തി നീങ്ങുന്നു. 4 കുപ്പുവച്ചനിപ്പോഴുംപഴയ കലുങ്കിൽത്തന്നെകുന്തിച്ചിരിക്കുന്നു.കാലംകരിങ്കൽ പ്രതിമയാക്കിയോ? 5 പഴയ കിണറിന്‍റെ പടുതകളിലൂടെആഴം മതിക്കാത്ത ഇരുള്‍ക്കയങ്ങളില്‍മുങ്ങാങ്കോഴിയായിമുങ്ങി മുങ്ങിപ്പോയിപഴകിയതും തുരുമ്പിച്ചതുമായഭാഷയുടെ കരണ്ടികളും കോരികകളുംസൂര്യരശ്മികളും നിലാപ്പുടവകളുംകണ്ടെടുക്കുന്നുവായനയില്‍തന്‍റെ പ്രിയപ്പെട്ട പൂച്ചകളുടെകണ്ണുകളെന്നറിയാതെ. 6 ‘മാ’ ‘ന്‍’ മായനെന്നല്ലാതെകൂട്ടിവായന സാദ്ധ്യമാകാതെകുട്ടാടന്‍ പൂശാരിയായിനിറം മാറുന്നContinue Reading

“പട്ടീടെ വാലില്‍ വരെ ഇപ്പോള്‍ ഭരതനാട്യമാണ്” ഡോക്ടർ ആർ എൽ വി രാമകൃഷ്ണനെതിരെ വംശീയ അധിക്ഷേപം നടത്തിക്കൊണ്ട് സത്യഭാമ പറഞ്ഞ വാചകങ്ങളില്‍ ഒന്നാണിത്. തുടര്‍ന്ന് അവര്‍ പറയുന്നത് ” ഞങ്ങളൊക്കെ പഠിക്കുന്ന സമയത്ത് പത്തോ ഇരുപതോ കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നിപ്പോള്‍ ഇരുന്നൂറും മുന്നൂറും കുട്ടികളാണ് നൃത്തം പഠിക്കാന്‍ വരുന്നത്. ‘ ഈ വാചകത്തില്‍ ഒരു കാര്യം വ്യക്തമാണ്, Dr. RLV രാമകൃഷ്ണനെതിരെ നടത്തിയ അധിക്ഷേപങ്ങള്‍ അബദ്ധത്തില്‍ സംഭവിച്ചതോ വ്യക്തിപരമായContinue Reading