LITERATURE (Page 136)

വെളിച്ചമകന്നമാസങ്ങളിൽപുറപ്പെട്ടുപോയി. ഒച്ചയില്ലാത്തഇടങ്ങളിലേക്ക്ഒളി(ലി)ച്ചിറങ്ങി. ആകാശവും ഭൂമിയുംമാത്രമുള്ളപ്പോൾകല്ലുരച്ചു,മൂർച്ചകൂട്ടി, തുടഞരമ്പിൽവലിച്ചുകെട്ടി ഇലമണങ്ങൾനൂണിറങ്ങി. കിളികളെ,കാറ്റിനെ,തിരകളെ…എയ്യുന്നത്, കിനാവുകണ്ടു. മലയിൽ ,മടിയിൽ ,മലർന്നുകിടന്നപ്പോൾമഴപെയ്തു. കുതിർന്നു…, ഇറങ്ങിനടന്നു, കുഞ്ഞുപട്ടികൂടെക്കൂടി. തീകായുന്നേരംവാലാട്ടിവന്നു. മുതുകിൽ തട്ടി, മൂർച്ചകൂട്ടി… കളഞ്ഞുകിട്ടിയമാനിറച്ചിനീട്ടി., ദൂരെദൂരെ, കണ്ണെത്താ-ഉയരങ്ങളിൽത്തട്ടി,വേട്ടമൃഗങ്ങളുടെഓരി. 2 കാടിന്നോരത്തെ വണ്ടിയിൽകടുവയുടെപല്ല് , കടലാസുപൂവ്,കുത്തഴിഞ്ഞ വാക്ക്,കുഴഞ്ഞപിടിയുള്ള തോക്ക്,പനങ്കള്ള്, പാതിരാക്കാറ്റ്.പാതിപ്പാക്കറ്റുസിഗരറ്റ്…. കൂരിരുട്ടിൽകുറുനരികൾ വിളിക്കും, കുമിഞ്ഞുപെയ്യും കാറ്റ്. കുത്തിനോവിക്കും,കാട്ടുപൂക്കൾ മഴയുണ്ടെങ്കിൽ.., വണ്ടിപ്പുറത്തു വിരിച്ച, കുടയുമായിരിക്കും. വിളിക്കും, വെറുപ്പിനെയുംവേതാളത്തെയും വേണ്ടുവോളം…,(വേണ്ടുവോളം)വിതുമ്പുമെ-ടുത്തുകൊണ്ടുപോകുമതും (അതുമെടുത്തുകൊണ്ടുപോകും) തുലാവർഷം. വയലുകളെപ്പറ്റി ചോദിക്കും,വീടുകളെപ്പറ്റി,വൈകുന്നേരവെയിലിനെപ്പറ്റി,വീർത്തുപൊട്ടി,വീർപ്പുമുട്ടി-ക്കഴിയുന്നവരെപ്പറ്റി… വിട്ടുപോരണമെന്നേ തോന്നാത്തവരെപ്പറ്റി,വറുതിവരെ-യറുതിവരെ,വിടവിൽ , ഒളിച്ചിരിക്കുന്നവരെപ്പറ്റി. കുടമടക്കുംകുതിർന്നിരിക്കും.കൂനിറങ്ങും….Continue Reading

ബംഗ്ലാവ് കടലിനു തൊട്ടടുത്തായിരുന്നു. ഇരുപുറവും പൈന്മരങ്ങൾ നിരന്നുനില്ക്കുന്ന ഒച്ചയടങ്ങിയ പാതകൾ കടലുപ്പു ചുവയ്ക്കുന്ന കനത്ത വായു നിശ്വസിച്ചിരുന്നു; ഓറഞ്ചുമരങ്ങൾക്കു ചുറ്റും ഓടിക്കളിച്ചിരുന്ന ഇളംതെന്നൽ ചിലപ്പോഴൊക്കെ നിപുണമായ വിരലുകൾ കൊണ്ടെന്നപോലെ പൂവിട്ട പൊന്തകളിൽ നിന്നു വർണ്ണാഭമായൊരു പൂവിറുത്തെടുത്തിരുന്നു. വെയിലിൽ കുളിച്ച വിദൂരതകൾ, മനോഹരമായ വീടുകൾ വെളുത്ത മുത്തുകൾ പോലെ തിളങ്ങിനില്ക്കുന്ന കുന്നിൻചരിവുകൾ, മൈലുകൾക്കപ്പുറം ഒരു മെഴുകുതിരി പോലെ നെട്ടനേ ഉയർന്നുനില്ക്കുന്ന ഒരു വിളക്കുമാടം- ആകാശത്തിന്റെ അഗാധനീലിമയിൽ പതിച്ചുവച്ച ഒരു സ്ഫടികചിത്രം പോലെContinue Reading

ജനിച്ചപ്പോൾ തന്നെ ദൈവംഎന്നിൽ നിന്ന് ഒരവയവംഎടുത്തു കളഞ്ഞുഅതിന് ശേഷംഎന്റെ ദേശമെന്നൊരു ദേശമില്ലഎന്റെ ആൾക്കാരെന്നൊരു കൂട്ടരില്ലഎല്ലാ ഗ്രാമത്തിലുംഞാനെന്റെ ചെരുപ്പുകൾ വച്ചു മറക്കുന്നുഏത് വീട്ടിലുംകാത്തിരിക്കുന്നു എനിക്കുള്ള വറ്റ് ആൾക്കൂട്ടത്തിലെയൊറ്റയാവുന്നുആമയുടെ തോടിൽ താമസമുറപ്പിക്കുന്നുസമയത്തിന്റെ മുറിവിൽചൊറിയുന്നുഅലസതയുടെ തൊലിയുമുടുത്ത്രാത്രിയുടെ കൂടെ പോകുന്നു എനിക്ക് കാണാം ചുഴലിക്കാറ്റിന്റെ ഉറവിടംപകയുടെ അടയാളങ്ങൾചതിയ്ക്ക് തൊട്ടുമുമ്പുള്ള ശ്വാസംനോട്ടത്തിന്റെ പരുക്കുകൾ ചുരുളൻ വാക്കുകളുടെ കൂടാരം മടക്കി വയ്ക്കുന്നു ഞാൻനിങ്ങളെ കേൾക്കാമെനിക്ക്മുന്നിൽ നിന്നും പിന്നിൽ നിന്നുംചിതറി വീഴുന്ന ഒച്ചകൾഒച്ചകളുടെ ഭാരത്തിൽ ഞാൻശ്വാസമില്ലാതെ പിടയുമ്പോൾനഷ്ടപ്പെട്ട നാവ്തിരിച്ചു കിട്ടിയെങ്കിലെന്ന്Continue Reading

ഗാന്ധാര മഹാറാണി സുധർമ്മ ഉദ്യാനഗേഹത്തിന്റെ കൽപ്പടവുകൾ കയറി ഇടനാഴിയിലെത്തി. ഉപ്പുപാറകളിൽ നിന്നും ഉയിർക്കൊള്ളുന്ന കാറ്റിനൊപ്പം പറന്നിറങ്ങുന്ന മണൽത്തരികൾ അവിടെമാകെ നിറഞ്ഞിരിക്കുന്നു, ഗാന്ധാര മഹാരാജാവ് സുബലന്റെ പ്രിയപ്പെട്ട വിശ്രമഗൃഹമാകെ അലങ്കോലമായി കിടക്കുകയാണ്. അലങ്കാരങ്ങളും ആഡംബരങ്ങളുമല്ല, പകയും പ്രതികാരവുമാണ് മനസ്സ് മുഴുവൻ, വംശഹത്യ നടത്തിയ കുരുടനോടുള്ള കണക്കുകൾ തീർക്കേണ്ടവൻ അർദ്ധപ്രാണനായി കിടക്കുകയായിരുന്നു. അവൻ ഉണർന്നതും, അമ്മയെ തിരഞ്ഞതും അറിഞ്ഞു ഓടി വന്നതാണ് രാജ്ഞി. ഇടനാഴികൾ മുഴുവൻ സമമല്ലാത്ത കാലടികൾ നെടുകെയും കുറുകെയും നടന്നതിന്റെContinue Reading

കാണുന്നില്ലസ്ഥിരസ്ഥാനത്ത് ചീർപ്പ് വാപ്പാക്ക്ഇനി അതെന്തിനാവന്നൂ, കുസൃതിയുടെ തീർപ്പ് കളിയാക്കാതെ മകളെമീശയൊരു കേമൻ അവയവംവേണമതിന് നിത്യവുംഒരു പൂന്തോട്ട പരിചരണം ശങ്ക വേണ്ടബ്രൗസ് ചെയ്തു നോക്കൂമഹാൻമാരുടെ പടങ്ങൾ ഫെഡ്രിക് മീശേയെന്ന്പരതിയാൽ തന്നെ ലഭിക്കുംഗൂഗിളിൽ നീഷെയുടെ മീശ മീശകൊണ്ട് ഫ്ലിക്ക് ചെയ്ത്പന്ത് ബൗണ്ടറി കടത്തിയഡേവിഡ് ബൂണിന്റെ മീശ ഹോഗന്റെ ആനക്കൊമ്പൻ മീശഡാലിയുടെ ചന്ദ്രക്കലമീശഐൻസ്റ്റീനിന്റെ ക്ലാസിക്കൽ മീശഹരീഷിന്റെ കുട്ടനാടൻ മീശവരെ എങ്ങനെ പരതിയാലുംതടി മീശക്കാരോളമില്ലപൊടി മീശക്കാർ ചരിത്രവളപ്പുകളിൽ എങ്കിലുംപിരിച്ച ബ്രിട്ടീഷ് മീശയ്ക്കു മുമ്പിൽചിരിച്ച ആത്മവിശ്വാസമില്ലകറൻസിയിലെ ഗാന്ധിContinue Reading