LITERATURE (Page 125)

“ചായ് ഗരം ചായ്” എന്ന വിളി കേട്ടാണ് അയാൾ ഉണർന്നത്. കഴുത്തിൽ മഫ്ലർ ചുറ്റി വലിയ ചായകെറ്റിലുമായി ഒരു വൃദ്ധൻ പാസ്സെജിലൂടെ നടക്കുന്നുണ്ട്. വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരശബ്ദത്തിൽ പാഞ്ഞിരുന്ന ട്രെയിൻ സമതലത്തിൽ ഒഴുകുന്ന നദിയെപ്പൊലെ ഒരേ താളത്തിൽ വേഗത കുറച്ച് ഓടുകയാണ്. ഏതോ സ്റ്റേഷൻ അടുക്കുകയാണെന്ന് തോന്നുന്നു. അയാൾ മുകളിലെ ബെർത്തിൽ നിന്ന് താഴെ ഇറങ്ങി, താഴത്തെ ബെർത്തിൽ അവൾ ഗാഢനിദ്രയിലാണ്. അവളുടെ കാലുകൾ ഒതുക്കി അയാൾ ജനാലയ്ക്കരികിൽ ഇരുന്നു. നേരംContinue Reading

മരിക്കുന്ന ജനാധിപത്യം കഴിഞ്ഞ കുറെ വർഷങ്ങളായി, ലോക രാഷ്ട്രീയത്തിന്റെ അച്ചുതണ്ട് വലതുവശത്തേക്ക് ചാഞ്ഞുനിൽക്കുന്നതിന്റെയും, അമേരിക്കയിൽ ട്രംപിനെ പോലെ ഒരാൾ പ്രസിഡന്റ് പദത്തിലെത്തിയതിന്റെയും പശ്ചാത്തലത്തിൽ, ലണ്ടനിൽനിന്നുള്ള ഗാർഡിയൻ പത്രത്തിൽ Steven Levitsky, Daniel Ziblatt എന്നിവർ ചേർന്നെഴുതിയ ലേഖനത്തിൽ,ലോകജനാധിപത്യത്തിന്റെ ഭാവിയെ പ്പറ്റി കാതലായ ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഫാസിസത്തിന്റെയോ കമ്മ്യൂണിസത്തിന്റെയോ പട്ടാള ഭരണത്തിൻറെയോ പ്രകടമായ ഏകാധിപത്യം ഇന്ന് ലോകത്തിൽ നിന്നും ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു.മിക്ക രാജ്യങ്ങളിലും കൃത്യമായ സമയത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോൾത്തന്നെ ജനാധിപത്യഭരണംContinue Reading

ചിക്കുമരവും, മൈനയും, സ്കൂട്ടറുംഞാൻ തന്നെ,മേഘങ്ങൾ വരച്ചു ചേർത്തനീലാകാശത്തിന്റെനിറമുള്ള സ്കൂട്ടറിൽ ഒരൊറ്റപ്പഴത്തിന്റെ ചിരിയുള്ളൊരുചിക്കുമരത്തിന്റെ തൈയ്യുംമുന്നിൽ വച്ച്,നിലം തൊട്ടുമുയർന്നുംഒരു പുതുപാട്ട് മൂളിയുംപൊടിയൻ വളവിലെകുളിരൻ കാറ്റിൽ കൂനിയുംഇറക്കം തൊട്ടപ്പോളെന്റമ്മോ..വളഞ്ഞു പറന്നൊരു മൈനനെഞ്ചിലു മുട്ടിവീണതാ, ചിക്കുമരക്കൊമ്പിൽ! ട്രൗസറു പോലൊരു സഞ്ചിയിൽഅംഗനവാടികുട്ടിയെപ്പോലെകുശുമ്പിയിരുന്ന തൈ,ഒന്നുഷാറായിചില്ലകൾ ചേർത്തു പിടിച്ച്മൈനയെ ഓമനിച്ചു… വീഴ്ചയിൽഒന്നുലഞ്ഞെങ്കിലുംസ്വപ്നത്തിന്റെ പരിക്കുകൾ കുടഞ്ഞ് കളഞ്ഞ്മഞ്ഞക്കണ്ണു മിഴിച്ച്മരക്കുഞ്ഞിനോട്‌ മിണ്ടിയുംഒറ്റപ്പഴത്തിൽ പതുക്കെകൊത്തിയും,വഴിയേ പാറിയ തുമ്പികളോടുംമേയാൻ വിട്ട പശുക്കളോടുംകൽവർട്ടിനു കീഴിലെകറുത്തവരമീനുകളോടും,പെട്ടന്ന് പെട്ടന്ന്“ഞാനിതാ പോണേ…”ന്നൊരുപൊതുഭാഷയുടെ ഒതുക്കത്തിൽപറഞ്ഞൊപ്പിക്കുന്നു.. ഞാൻ വരച്ച വെള്ളമേഘങ്ങളെമഞ്ഞക്കൊക്കുകൊണ്ട്ഉരച്ചുരച്ച് പറത്തി വിട്ട്എന്റെ നീലവണ്ടിയോട്ദൂരത്തോട്Continue Reading

വിജയനഗര സാമ്രാജ്യത്തിലെ യെലഹംഗ പ്രവിശ്യയുടെ അധികാരിയായിരുന്ന കെംപഗൗഡ പ്രഭു പതിനാറാം നൂറ്റാണ്ടിൽ ബെംഗലൂരിൽ ഒരു നഗരം നിർമ്മിച്ചപ്പോൾ അതിന് അതിരിട്ട് നാല് ഗോപുരങ്ങൾ (cardinal towers) സ്ഥാപിച്ചു. അതിലൊന്ന് ഇന്ന് നഗരത്തിലെ പ്രധാന ഉദ്യാനങ്ങളിലൊന്നായ ലാൽബാഗിലാണ്. മെയിൻഗേറ്റ് വഴി അവിടെ ചെല്ലുന്ന സന്ദർശകർ ആദ്യം കാണുക പരന്നു കിടക്കുന്ന ഒരു ഊക്കൻ പാറയുടെ ഉച്ചിയിൽ ഒറ്റക്ക് നിൽക്കുന്ന ഈ കാവൽഗോപുരമാണ്. മുന്നൂറോളം കോടി വർഷങ്ങൾ പഴക്കം വരുന്ന ഈ പാറContinue Reading

(മൂന്നാലു തലമുറകളായെങ്കിലും കാക്കാരിശ്ശി നാടകം അവതരിപ്പിച്ചു പോരുന്ന കുടുംബത്തിലെ, പ്രധാനിയായ കലാകാരനായിരുന്ന എന്‍റെ അച്ഛന്‍റെ സഹോദരന്‍, തന്‍റെ അവസാനകാലത്ത് കടുത്ത മറവിരോഗത്തിന്‍റെ പിടിയിലായിരുന്ന അവസരത്തില്‍ ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ ചെന്നതിന്‍റെ അനുഭവത്തിലാണ് ഈ കവിത. ആരെയും തിരിച്ചറിയാന്‍ തന്നെ കഴിയാതിരുന്ന അദ്ദേഹം, ഞാന്‍ കാക്കാരിശ്ശി ഈരടികളിലൊന്ന് മൂളിത്തുടങ്ങിയതും കൃത്യമായി അതിന്‍റെ ബാക്കി ഓര്‍ത്തെടുത്ത്, താളബോധത്തോടെ ചൊല്ലിയത് സന്തോഷകരമായ ആഹ്ളാദമായി) ”ആരു വന്നിരിക്കുന്നു പറയൂ ”, മകള്‍ കൊച്ചുകുഞ്ഞെന്ന പോലച്ഛനോടാരായുന്നെന്നെച്ചൂണ്ടികൈകളെന്‍ കയ്യില്‍Continue Reading