കവിത (Page 57)

വൈകിയ വണ്ടിയിൽനിന്ന് തനിച്ചിറങ്ങിയ ഒരു തണുപ്പ് എന്റെ ഉഷ്ണമാപിനികളുടെ മുനമ്പിൽനിന്ന് കുടമണിയില്ലാത്ത ആട്ടിൻകുട്ടികളെ മടക്കി വിളിച്ചു നെടുവീർപ്പുകളുടെ ഇല മറവിലൂറിയ വെളിച്ചം മായ്ച്ച് പൂഴിയുരുകിയ നിരത്തിൽ ഇരുട്ടു വരച്ചു വേഗം കിതയ്ക്കുന്ന മഴ മേഘങ്ങളോട് സന്നാഹമൊരുക്കാനും മഴവില്ലിനെ തടവിലാക്കാനും അതു കല്പിച്ചു ഇരട്ടക്കുതിരകൾ വലിക്കുന്ന ഒരു രഥം വന്നടുക്കും മുമ്പെ നെരിപ്പോടിന്റെ നാട്ടിലേയ്ക്കുള്ള വഴി ഞാൻ മറന്നിരുന്നു…  Continue Reading

  അമ്മക്ക് ഒരുപാട് കഥകളുണ്ട്.. പണ്ട് പണ്ട് എന്ന്  പറഞ്ഞുതുടങ്ങുമ്പോളാണ് ചട്ടിയിലെ കറി കരിയാൻ തുടങ്ങുന്നത് പിന്നെ അങ്ങോട്ടേക്ക് ഒരൊറ്റ ഓട്ടമാണ്. ഒരിടത്തൊരിടത്ത് എന്ന് വീണ്ടും തുടങ്ങുമ്പോളാണ്‌ കലത്തിൽ വെള്ളം നിറഞ്ഞു തുളുമ്പുന്നത് ഓട്ടം തുടരുന്നു… അന്നൊരിക്കൽ എന്ന് പറയുമ്പോഴൊക്കെ പൂവാലി പശു കയറ് പൊട്ടിച്ച് അപ്പുറത്ത് തൊടിയിൽ ചാടിക്കയറും.. ഓട്ടം നിൽക്കുന്നില്ല.. കഥ തുടങ്ങുമ്പോഴൊക്കെ അങ്ങനെയാണ്.. അച്ഛന്റെ നീട്ടിയുള്ള അധികാര വിളി.. അല്ലെങ്കിൽ അടുക്കളയിൽ കുറിഞ്ഞി പൂച്ചയുടെ കളവ്Continue Reading

  പ്രണയ മാപിനിയിൽ  സൂചിക പൂജ്യത്തിൽ തൊട്ടു നിൽക്കുന്നു സൈബർ പ്രണയസന്ദേശങ്ങൾ ഉന്മാദത്തിന്റെ മഷിമണമില്ലാതെ വരണ്ടു കിടക്കുന്നു ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള പാതകളിലെ പൂമരങ്ങളെ വീഴ്ത്തി മൊബൈൽ ടവറുകൾ നിരന്നു നിൽക്കുന്നു കീപാഡുകളിൽ വീഴുന്ന താളമില്ലാ താളങ്ങളിൽ പ്രണയികളുടെ നുണകൾ പെരുക്കുന്നു.. ഹാപ്പി വാലന്റൈൻസ് ഡേ എന്നൊരു ഒറ്റവരിമാത്രം വികാര രഹിതമായ് പലരിലേക്കും പകർത്തപ്പെടുന്നു.Continue Reading

  അടയിട്ട് വിരിയിച്ചാലും  അറിയാതെ പിറന്നാലും കൗമാരം കഴിയുമ്പോഴേയ്ക്കും പിരിയൻ ഗോവണി മുന്നിൽ വരും ചിലപ്പോൾ ബാല്യ കൗമാരത്തിൽ തന്നെ പിന്നെ ഓരോ കാൽവെയ്പ്പും ഉന്തി തള്ളി വെയ്ക്കണം രണ്ടറ്റങ്ങൾ കൂട്ടിമുട്ടാനെന്തു ദൂരം ! ചുമതലകളുടെ കുന്ന് വഴുതി വീണാലും പിടിച്ചു കയറണം കിതച്ച് വിയർത്താലും ഒരു കവിൾ വെള്ളം കിട്ടിയില്ലെങ്കിലും ഒന്ന് നെടുവീർപ്പെട്ട് കയറ്റം തുടരണം ഇടയിൽ താഴ്‌വാരത്ത് പൂക്കൾ വിടർന്നേക്കാം സൗരഭ്യം പരന്നേക്കാം നുകർന്നു കഴിയും മുമ്പേContinue Reading

  മരുഭൂമിയിൽ നിന്നൊരാൾ മഴയുടെ നാട്ടിലെത്തി ഉരുകിത്തീരാത്ത മുടിവേരുകളിൽ നനവുലഞ്ഞു മാഞ്ഞുതുടങ്ങിയ ഹസ്തഭൂപടത്തിൽ, കൊത്തളങ്ങളും കോട്ടകളും പ്രത്യക്ഷപ്പെട്ടു വാക്കുകൾക്കുമേൽ നാനാർത്ഥങ്ങളുടെ മഴവില്ലു പിടഞ്ഞു കുതിർന്നൊട്ടിയ പണത്താളുകൾ പലപ്പോഴും എണ്ണം തെറ്റിച്ചു പായലുറക്കങ്ങളിൽ കിനാക്കൾ വഴുതിവീണു നനുത്ത ചുംബനങ്ങളിൽ പരദേശിച്ചമയങ്ങൾ അഴുഞ്ഞുടഞ്ഞു മഴയുടെ നാട്ടിൽ വീണ്ടും മേഘങ്ങൾ കറുത്തുContinue Reading