അതിഥി
വൈകിയ വണ്ടിയിൽനിന്ന് തനിച്ചിറങ്ങിയ ഒരു തണുപ്പ് എന്റെ ഉഷ്ണമാപിനികളുടെ മുനമ്പിൽനിന്ന് കുടമണിയില്ലാത്ത ആട്ടിൻകുട്ടികളെ മടക്കി വിളിച്ചു നെടുവീർപ്പുകളുടെ ഇല മറവിലൂറിയ വെളിച്ചം മായ്ച്ച് പൂഴിയുരുകിയ നിരത്തിൽ ഇരുട്ടു വരച്ചു വേഗം കിതയ്ക്കുന്ന മഴ മേഘങ്ങളോട് സന്നാഹമൊരുക്കാനും മഴവില്ലിനെ തടവിലാക്കാനും അതു കല്പിച്ചു ഇരട്ടക്കുതിരകൾ വലിക്കുന്ന ഒരു രഥം വന്നടുക്കും മുമ്പെ നെരിപ്പോടിന്റെ നാട്ടിലേയ്ക്കുള്ള വഴി ഞാൻ മറന്നിരുന്നു… Continue Reading





















