കവിത (Page 56)

  കാഴ്ചയുടെ ഒരു തുണ്ട് നിനക്കുവേണ്ടി മാറ്റിവച്ചിട്ടുണ്ട് ആളൊഴിയുമ്പോൾ വീണ്ടും വരച്ചുചേർക്കാൻ പാകപ്പെടാത്ത നിറങ്ങൾ മറന്നുപോകാത്ത ഏതോ കാലമെന്ന് നീ പറയും ഓർമ്മകൾക്കുമേൽ മഴവില്ലിന്റെ ദേശങ്ങളിൽനിന്ന് നമ്മൾ കൈയ്യെത്തിപ്പിടിക്കും കാഴ്ചയുടെ ഒരു തുണ്ട് സ്ഫടികയുടലുകൾക്കിടയിൽ നമ്മുടേതല്ലാതെ മെല്ലെ ഘനീഭവിച്ചുറഞ്ഞിടും…Continue Reading

  വരിക വേനലേ വന്നിരുന്നീ ചെറിയകൊമ്പിലെ  തളിരിലയിലും നിറയെ വിളമ്പുക കഴിഞ്ഞുപോയൊരു പ്രളയം കൊതിച്ച ഇളവെയിലിന്നു പകരമായ് പതയും പാലുപോൽ നുരയും വേവിന്റെ അടിയിളക്കി തടയുന്ന പങ്കിലെ നടുമുറിക്കഷ്ണം. ഉടലിൽനിന്നൂർന്നു പോകുമവസാന കച്ച കണ്ണു ചോപ്പിച്ച് കൂർപ്പിച്ച് ഊരിവാങ്ങുക, ഊർത്തിനോക്കുക അതിന്നടിയിലെ നാണവും പൊള്ളലും അവളൊളിപ്പിക്കും വറുതികൾ വെന്തു വിണ്ട വിടവുകൾ പൊത്തുകൾ അടിയിളകി വിരലുകൾ പൊള്ളച്ച് തൊലിപൊളിഞ്ഞ് തെളിഞ്ഞ കാൽപ്പത്തിയിൽ നിറയെ ഇറ്റിക്ക വേനലിന്റെ തിളവെളിച്ചം, കാണട്ടെ കൂട്ടുകാർContinue Reading

  തറയോടു വിരിക്കാൻ പോകുന്നവരെ അന്വോഷിച്ചു കണ്ടെത്തിയപ്പോൾ മേൽവിലാസം കുറിച്ചു കൊടുത്തു. ഒരു മന്ത്രവാദക്കളത്തിന്റെ ചാർത്തുപോലെ .. ഒരു കൂട്ടം എഴുതിത്തന്നു. രണ്ടു വലിയ ഡ്രം വെള്ളം, സിമന്റ്. മണല്, റെഡ് ഓക്സൈഡ് , ചരട്, ആണികൾ…. ഉണ്ടായിട്ടല്ല……. ശരീരത്തിന് , പ്രത്യേകിച്ച് കാലിന് നന്ന്. മണ്ണല്ലേ… അധിക വിലയും വരില്ല. തറയോടു വിരിക്കാൻ തീരുമാനിച്ചതങ്ങിനെ. തറയോടു വിരിക്കാൻ പോകുന്നവർക്ക് കയ്യാലകളിലായിരിക്കുമത്രേ താമസം പതിവ്. അവർക്കതു മ്യൂസിയം കാണുമ്പോലാണത്രെ. കഥാContinue Reading

  തീപൊള്ളിച്ചു തീപൊള്ളിച്ചു പരുവപ്പെടുത്തുകയാണ് നിന്റെയോർമ്മകളെ മൂശയിലിട്ടു പാകപ്പെടുത്തുകയാണ് നീയുതിർത്ത വാക്കുകളെ ഉണ്മയിൽ ജീവനുവേണ്ടി വെയിൽകൊള്ളിച്ചു ഉണക്കിയെടുക്കുകയാണ് നീ തീർത്ത മുറിവുകളെ ഉണക്കാനുള്ള തീർത്ഥജലം അല്പംപോലുമവശേഷിപ്പില്ല വേനൽകുടിച്ചുതീർത്തു ദാഹം ശമിപ്പിച്ചതാവാം ചേർത്തുപിടിച്ചിടമൊക്കെ ഇനിയും മായാത്ത വടുക്കളാണ് വിരൽതൊട്ട മരവിപ്പുമാറാൻ ഇനിയുമെത്ര തീച്ചൂളകൾ തേടണം ഞാൻ നിനക്കുവേണ്ടി മിടിച്ച ഹൃദയത്തെ ഏതുമാപിനിയിലിനിയളക്കണം ഞാൻ നിനക്കായ്‌ പടച്ചെടുത്ത നക്ഷത്രലിപികൾ ഉദയം കാണാതുതിർന്നു വീണുപോയ് നീയെന്ന വൻകരയെ തൊട്ടുതഴുകിയ ചുംബനങ്ങളത്രയും കടലിരമ്പം വന്ന് മണൽത്തിട്ടയാക്കിContinue Reading

  പൂത്തതറിഞ്ഞില്ല. കായ്ച്ചു തൂങ്ങി- ക്കനത്ത ചില്ലയിലാണ് പണ്ടേട്ടൻ മൂപ്പറിയിച്ചത്! സൂചിയിലത്തലകളേക്കാളുണ്ടി- ക്കൊല്ലത്തെക്കുലകൾ. ഏട്ടനെപ്പോലെത്തന്നിളം കറുപ്പിലേക്കു മൂപ്പെത്തിയത്. അച്ഛന്റെ കാണാപ്പുളിവടിയുണ്ട്. ഒറ്റ പ്പുരികം കൊണ്ടൊരു നോട്ടപ്പുളച്ചിലുണ്ട്. ” നെല്ലിമേൽ കണ്ണിടരുത്” കൊല്ലമെത്രയായി പൂത്തു കായ്ച്ചിട്ട്! ഏട്ടൻ പോയകൊല്ലം ഞങ്ങളുപ്പുതേച്ച് പുളിച്ചതാണ്.. ——— ഏട്ടൻ നിലാവ് കെടുത്തുന്നു, നെല്ലിത്തല താഴ്ത്തുന്നു, കറുപ്പേറിയ കുലകൾ…! ഞങ്ങളുപ്പുതേച്ച് പുളിക്കുന്നു.!Continue Reading