കവിത (Page 45)

ബാക് ബെഞ്ചിലൊരുകുട്ടി ആകാശംവരയ്ക്കുന്നേരമാണ്വിശപ്പ്ബെല്ലടിക്കുന്നത്. ഒരു കൈ കൊണ്ട്നിക്കറുംമറു കൈ കൊണ്ട്വയറുമമർത്തിഅവൻഇറങ്ങിയോടും വഴിയരികിൽഅക്ഷരങ്ങൾഅ ആ ഇ ഈഎന്നപോലൊക്കെചിതറികിടപ്പുണ്ടാകും ബാക്‌ ബെഞ്ചിലെകുട്ടി പാടങ്ങൾതാണ്ടുമ്പോൾഒരുചെറു മീൻ,നീർക്കോലി,പോക്കാച്ചി തവള,വരാൽഇവരൊക്കെഅവനുപാടങ്ങൾപഠിപ്പിക്കും നീ പഠിച്ചതുംഞാൻ പറഞ്ഞതുമൊന്നുമല്ലിയോഎന്നവനാർത്തുചേറിൽ പുതയും. നിക്കറും വയറുംഒരുപോലെനിറഞ്ഞവൻവീട്ടിലെത്തുന്നതുമറ്റൊരുക്ലാസ്സിലേക്കാണ്. വറുതിയിൽപുകയാത്തഅടുപ്പോളംവലുതല്ല കുഞ്ഞേജീവിതംഎന്നമ്മഅവനെനെഞ്ചോടുചേർക്കും അവന്റെനെഞ്ചിൽപാടങ്ങൾനനയും. അവനാബാക്ബെഞ്ചിലോട്ടുമിഴിതുടച്ചോടും. കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺContinue Reading

ചിക്കുമരവും, മൈനയും, സ്കൂട്ടറുംഞാൻ തന്നെ,മേഘങ്ങൾ വരച്ചു ചേർത്തനീലാകാശത്തിന്റെനിറമുള്ള സ്കൂട്ടറിൽ ഒരൊറ്റപ്പഴത്തിന്റെ ചിരിയുള്ളൊരുചിക്കുമരത്തിന്റെ തൈയ്യുംമുന്നിൽ വച്ച്,നിലം തൊട്ടുമുയർന്നുംഒരു പുതുപാട്ട് മൂളിയുംപൊടിയൻ വളവിലെകുളിരൻ കാറ്റിൽ കൂനിയുംഇറക്കം തൊട്ടപ്പോളെന്റമ്മോ..വളഞ്ഞു പറന്നൊരു മൈനനെഞ്ചിലു മുട്ടിവീണതാ, ചിക്കുമരക്കൊമ്പിൽ! ട്രൗസറു പോലൊരു സഞ്ചിയിൽഅംഗനവാടികുട്ടിയെപ്പോലെകുശുമ്പിയിരുന്ന തൈ,ഒന്നുഷാറായിചില്ലകൾ ചേർത്തു പിടിച്ച്മൈനയെ ഓമനിച്ചു… വീഴ്ചയിൽഒന്നുലഞ്ഞെങ്കിലുംസ്വപ്നത്തിന്റെ പരിക്കുകൾ കുടഞ്ഞ് കളഞ്ഞ്മഞ്ഞക്കണ്ണു മിഴിച്ച്മരക്കുഞ്ഞിനോട്‌ മിണ്ടിയുംഒറ്റപ്പഴത്തിൽ പതുക്കെകൊത്തിയും,വഴിയേ പാറിയ തുമ്പികളോടുംമേയാൻ വിട്ട പശുക്കളോടുംകൽവർട്ടിനു കീഴിലെകറുത്തവരമീനുകളോടും,പെട്ടന്ന് പെട്ടന്ന്“ഞാനിതാ പോണേ…”ന്നൊരുപൊതുഭാഷയുടെ ഒതുക്കത്തിൽപറഞ്ഞൊപ്പിക്കുന്നു.. ഞാൻ വരച്ച വെള്ളമേഘങ്ങളെമഞ്ഞക്കൊക്കുകൊണ്ട്ഉരച്ചുരച്ച് പറത്തി വിട്ട്എന്റെ നീലവണ്ടിയോട്ദൂരത്തോട്Continue Reading

(മൂന്നാലു തലമുറകളായെങ്കിലും കാക്കാരിശ്ശി നാടകം അവതരിപ്പിച്ചു പോരുന്ന കുടുംബത്തിലെ, പ്രധാനിയായ കലാകാരനായിരുന്ന എന്‍റെ അച്ഛന്‍റെ സഹോദരന്‍, തന്‍റെ അവസാനകാലത്ത് കടുത്ത മറവിരോഗത്തിന്‍റെ പിടിയിലായിരുന്ന അവസരത്തില്‍ ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ ചെന്നതിന്‍റെ അനുഭവത്തിലാണ് ഈ കവിത. ആരെയും തിരിച്ചറിയാന്‍ തന്നെ കഴിയാതിരുന്ന അദ്ദേഹം, ഞാന്‍ കാക്കാരിശ്ശി ഈരടികളിലൊന്ന് മൂളിത്തുടങ്ങിയതും കൃത്യമായി അതിന്‍റെ ബാക്കി ഓര്‍ത്തെടുത്ത്, താളബോധത്തോടെ ചൊല്ലിയത് സന്തോഷകരമായ ആഹ്ളാദമായി) ”ആരു വന്നിരിക്കുന്നു പറയൂ ”, മകള്‍ കൊച്ചുകുഞ്ഞെന്ന പോലച്ഛനോടാരായുന്നെന്നെച്ചൂണ്ടികൈകളെന്‍ കയ്യില്‍Continue Reading

പെരുവഴിയവസാനിക്കുന്നിടംഉപേക്ഷിക്കപ്പെടുന്നവരെ വിഴുങ്ങുന്നഒരുവീടാണ് നിലവിളികൾ കുടിച്ചുതീർത്തകൂറ്റൻ മതിലുകൾവഴിമറന്ന മെതിയടികളിൽഅമർത്തപ്പെടുന്നശലഭക്കാഴ്‌ചകൾ കത്തിത്തിർന്ന പകലവസാനംനക്ഷത്ര വെളിച്ചമൂറ്റാൻ വെമ്പുന്നകണ്ണുകെട്ടിയോരിരുൂട്ട് വാതിലില്ലാ അറകളിൽതുരുമ്പെടുക്കുന്ന മൗനംഒതുക്കപ്പെടുന്നഉടലിൻ്റെ പിടയ്ക്കലുകൾ അടുക്കിപ്പിടിക്കുന്ന നിശ്വാസങ്ങളിൽതളർന്നുറങ്ങും ആശകൾസ്വേദകണങ്ങൾക്കും അറിയാനാകാത്തജലമർമ്മരങ്ങൾ വേവുകൊണ്ടുള്ള പുതപ്പിനാൽമറയ്ക്കപ്പെടുന്ന സ്വപ്നങ്ങളിൽനിറയെ നിറയെ വാവലുകളുടെചിറകൊച്ചകൾ ഇതെല്ലാം നിറഞ്ഞതാണ്പെരു വഴികൾക്കപ്പുറത്തേക്ക്നി നീളുന്ന വീട്വിട പറയലുകളില്ലാത്തയാത്രയിൽചിലർ ഉപേക്ഷിക്കപ്പെടുന്നിടം കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺContinue Reading

പിടിപെട്ടു പോയാൽവിടാനിടയാവാ –തദൃശ്യം കരങ്ങൾമുറുക്കുന്ന കൊണ്ട് കൊറോണാ !, വിവാഹംകഴിക്കുന്ന പോലെവിധി ജീവപര്യന്തമാകുന്ന പോലെ..! മുഖംമൂടി വെച്ച്നടന്നാൽ ചിലപ്പോൾപിടിക്കപ്പെടാതെഇരിക്കാമെന്നാലും പിടിച്ചാൽ പുറത്തൊ –ന്നിറങ്ങാനാവാതെ..ശരിക്കൊന്നു ശ്വാസംകഴിക്കാനാവാതെ അടച്ചിട്ടൊരേട-ത്തിരിക്കുമ്പൊഴൊക്കെപ്രതിഭേദമില്ലാ –തൊരു പോലെ രണ്ടും ..! മഹാ വിപിനത്തിന്റെമദ്ധ്യത്തിലേയ്ക്ക്കിനാക്കണ്ടുണർന്ന്നിരാശപ്പെട്ടിരുന്ന് മുറിപ്പാടു നക്കികെണിയിൽ കിടന്നുംചുരമാന്തിടുംവന്യജന്തുവാകുന്നൂ…! പുറംലോകമപ്പോൾവഴിപോക്കനെ പോൽതിരിഞ്ഞൊന്നു നോക്കികടന്നു പോകുന്നൂ കിളി, കൂട്ടിനുള്ളിൽകിടക്കുമ്പോൾ, വാനംഎവിടേയ്ക്കോ മാടിവിളിക്കുന്ന പോലെ…! കവർ ഡിസൈൻ : ജ്യോത്സ്ന വിൽസൺContinue Reading