കവിത (Page 37)

കനത്തമഴ നനുത്ത വെയിലിനുബാറ്റൺ കൈമാറുകയായ്.അലസതയുടെ കമ്പളം പുതച്ച്പെയ്തൊഴിഞ്ഞ മഴയെപ്പുകഴ്ത്തി ഞാനെന്റെ ഉമ്മറപ്പടിയിൽ.. പലവഴി അലഞ്ഞു നടന്നിരുന്ന വന്ധ്യമേഘങ്ങൾ കൂട്ടം കൂടിയും തമ്മിലടിച്ചുംമിന്നൽപ്പിണർച്ചുരിക വീശിയുംയുദ്ധകാഹളം മുഴക്കവേകാർമേഘപ്പുടവയിൽ മഴവിൽച്ചിത്രംചേർന്നിരുന്ന ആകാശക്കമ്പളത്തിനു കരിവേഷപ്പകർച്ച..ദേവതാരുവിന്റ കൊമ്പിലെ കൂട്ടിൽ മുട്ടയിൽ നിന്നു പുറത്തേക്കെത്താൻവെമ്പൽ കൂട്ടുന്ന ഓമനകൾക്കരികെഭയന്ന അമ്മക്കുരുവിയെ ആരും കണ്ടില്ല അവളുടെ ആർദ്രമായ വിളി മഴയിൽ മുങ്ങി കാറ്റിലലിയവേ ..വേവലാതി പൂണ്ടു കാറ്റ് ആടിക്കളിച്ചു…മണ്ടൻകാറ്റ്…രോമക്കുപ്പായക്കാരൻ ദേവതാരുവിന്റെ കൊമ്പിലെ കുഞ്ഞാറ്റയുടെ കൂടുവീഴാറായത് കാറ്റിന്റെ വേവലാതി കൊണ്ടു മാത്രം.ആർദ്രമായ രോദനംContinue Reading

1 തൂവെള്ള നിറത്തിൽ സപ്തവർണ്ണങ്ങൾ തൻ നിറക്കൂട്ട് വിടരുന്നു..നാനാ വികാരങ്ങൾ ഭംഗിയായ്ഒളിപ്പിച്ച്‌ മൗനം സമസ്യയായ്തുടരുന്നു..ചിരിച്ചും കരഞ്ഞും സ്നേഹിച്ചും,പ്രണയിച്ചും മൗനത്തിലൂടെ നീങ്ങാംകലഹവും വെറുപ്പും സാന്ത്വനവുംനിസ്സംഗമാം മൗനത്തിൽ ഒതുക്കാംകാതങ്ങൾ താണ്ടി പരിരംഭണത്താൽമൂടാം… വേദന നൽകാത്തദിവ്യഔഷധമായ് മൗനത്തെസേവിക്കാംമനസ്സെന്ന സങ്കല്പ മണ്ഡലം പോലെമൗനത്തിനെന്തെന്തു മാന്ത്രികസ്പർശം..പറഞ്ഞാലും പറഞ്ഞാലും തീരാത്തകഥകൾ മധുരമാം മൗനത്തിൽഒതുക്കാം ഒരു മാത്ര കൊണ്ടും വായിച്ചിടാംഒരു മിഴി നീർക്കണം കൊണ്ടുംതൊട്ടറിയാം തെന്നലും പൂക്കളുംമൗനാനുരാഗത്താൽ പുൽകിചിരിക്കുംഇനിയൊരിക്കലുംകാണില്ലയെന്നറിവോടെമൗനം കൊണ്ടവർ മിഴികൾ നിറയാതെയാത്ര ചോദിക്കും.. ദ്വേഷവും ദേഷ്യവും തിളയ്ക്കുന്നവേളയിൽ മൗനംContinue Reading

എനിക്കൊരു പട്ടംഉണ്ടാക്കിത്തരാമോ?നല്ല പളപളാ തെളങ്ങണനെറോള്ള കടലാസു പട്ടം. കാതിലു കുണുക്കു വേണംമിണ്ടുമ്പ കുണുങ്ങണത്.പച്ച മഞ്ഞ നീല ചോപ്പ്ഓറഞ്ചു നിറങ്ങളിൽനീളോള്ള വാലു വേണംപറക്കുമ്പ പൊളയണത്. മൂക്കുത്തിക്കുഴിയിൽചരടു കെട്ടിക്കൊടുക്കണംമോളിലേക്ക് മൂളിപ്പറക്കണത്.കഴുകച്ചാരു കോർക്കാൻ വന്നാലു്വരാലു പോലെ വെട്ടിച്ചു പോണതു്. എന്നിട്ടേ …..പട്ടത്തിന്റെ വാലീതൂങ്ങിഎനിക്കും പറക്കണംപിന്നേ…. ങാ – ‘വഴീലു കണ്ടവരോടൊക്കെഒടേതമ്പുരാന്റെ വീട്ടിലേക്കുള്ളവഴി ചോദിച്ചറിയണം കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading

ജന്മദിനത്തിന്റന്ന്‌ രാത്രിയിൽഅവൾഅടുക്കളയിലായിരുന്നു.വയസ്സ് അറുപത്ആരും സഹായിക്കാനില്ല.ഹോം നഴ്സിന് ഇരുപതിനായിരംകൊടുക്കണ്ട, അത് തനിക്കുതന്നാൽ മതി എന്ന്കിട്ടില്ലെന്നറിഞ്ഞിട്ടുംഅവൾ തന്നെയാണ് തമാശയായിപറഞ്ഞത്.തമാശകളിലൂടെ ഏതുനിസ്സഹായാവസ്ഥയെയുംതരണം ചെയ്യാൻഅവൾക്കാകുന്നു.‘നിനക്കൊട്ടും ഇംഗ്ലീഷ് അറിയില്ലല്ലേ’എന്ന ചോദ്യത്തിന്‘എന്നാ ഒരു മദാമ്മയെ ആലോചിച്ചൂടെ ‘എന്ന് ചിരിച്ചാർത്തു ചോദിക്കുംആകൃതി നഷ്ടപ്പെട്ട ഉടൽഅവൾക്കൊരു വിഷയമേയല്ല.അടുക്കളയിൽ പണിയെടുക്കുമ്പോൾഓരോ മുഖങ്ങൾഓർമ്മയിൽ വരുംഅപ്പോൾ അവൾ ചിരിക്കുകയുംകരയുകയുംനാണിക്കുകയും ചെയ്യുംഒരു റേഡിയോയും ചെടിച്ചട്ടിയുംതന്റെ സാമ്രാജ്യത്തിൽവേണമെന്ന് അവൾ ഓർക്കുംഇരിക്കാനൊരു കസേരയുംവേണം. അധികമായിഇപ്പോഴുള്ളത് ഗുളികപ്പെട്ടി മാത്രം.ഒരു ദിവസം എത്ര ചായതിളപ്പിക്കുമെന്നൊന്നുംഓർക്കേണ്ട ആവശ്യമില്ലതമാശക്കാരി ആയതുകൊണ്ട്ചിരിച്ചു തള്ളാം.തനിക്കാണിപ്പോൾ ഏറ്റവുംമറവി എന്നവൾക്കറിയാംഅപ്പോൾ തന്റെContinue Reading

എന്‍റെ മനസ്സിൽ ചില്ലിട്ടു സൂക്ഷിച്ച അനേകംമോഹചിത്രങ്ങളിലൊന്നാണിത്…തെങ്ങോലകളും കവുങ്ങിൻതലപ്പുകളും ചേർന്നുചുംബിക്കുന്ന, കതിരോൻ കണ്ണുപൊത്തിക്കളിക്കുന്നവഴിയിലൂടെ ഞാൻ നടക്കുകയാണ്.ഹൃദ്യമായ അനേകം പൂക്കളുടെ നറുമണം ഇടകലർന്നഇളങ്കാറ്റെന്നെ മത്തുപിടിപ്പിക്കുന്നു. വർണ്ണങ്ങൾ വാരിവിതറിയ പൂക്കൾ നിറഞ്ഞഉദ്യാനത്തിലെത്തിയപ്പോൾ വരവേൽക്കാൻ പൂമ്പാറ്റകളുടെ ഒരുസമുദ്രം തന്നെ ഉണ്ടായിരുന്നു..അളവറ്റ അവയുടെ ചിറകുകളിലെ ചിത്ര പണികൾ കണ്ട് എന്‍റെകൺപീലികൾ നനഞ്ഞു കുതിർന്നുപൂക്കളിൽ നിന്ന് പൂക്കളിലേക്ക്ചാഞ്ചാടിയവർ എൻ കണ്ണുകളെ വിസ്മയിപ്പിച്ചു. പിന്നീടവ കൂട്ടമായ്വന്നെൻ ശിരസ്സിൽ പൂമ്പൊടികൾ വാരിവിതറി…… ഉൻമത്തയായവിടുന്നിറങ്ങി പല വഴികളിലൂടെനടന്ന് കാടിന്നോരമെത്തിയ വേള കാട്ടരുവികളും,എണ്ണിയാലൊടുങ്ങാത്ത പക്ഷിക്കൂട്ടങ്ങളുമെന്നെContinue Reading