പ്രകൃതിയുടെ താളം
കനത്തമഴ നനുത്ത വെയിലിനുബാറ്റൺ കൈമാറുകയായ്.അലസതയുടെ കമ്പളം പുതച്ച്പെയ്തൊഴിഞ്ഞ മഴയെപ്പുകഴ്ത്തി ഞാനെന്റെ ഉമ്മറപ്പടിയിൽ.. പലവഴി അലഞ്ഞു നടന്നിരുന്ന വന്ധ്യമേഘങ്ങൾ കൂട്ടം കൂടിയും തമ്മിലടിച്ചുംമിന്നൽപ്പിണർച്ചുരിക വീശിയുംയുദ്ധകാഹളം മുഴക്കവേകാർമേഘപ്പുടവയിൽ മഴവിൽച്ചിത്രംചേർന്നിരുന്ന ആകാശക്കമ്പളത്തിനു കരിവേഷപ്പകർച്ച..ദേവതാരുവിന്റ കൊമ്പിലെ കൂട്ടിൽ മുട്ടയിൽ നിന്നു പുറത്തേക്കെത്താൻവെമ്പൽ കൂട്ടുന്ന ഓമനകൾക്കരികെഭയന്ന അമ്മക്കുരുവിയെ ആരും കണ്ടില്ല അവളുടെ ആർദ്രമായ വിളി മഴയിൽ മുങ്ങി കാറ്റിലലിയവേ ..വേവലാതി പൂണ്ടു കാറ്റ് ആടിക്കളിച്ചു…മണ്ടൻകാറ്റ്…രോമക്കുപ്പായക്കാരൻ ദേവതാരുവിന്റെ കൊമ്പിലെ കുഞ്ഞാറ്റയുടെ കൂടുവീഴാറായത് കാറ്റിന്റെ വേവലാതി കൊണ്ടു മാത്രം.ആർദ്രമായ രോദനംContinue Reading





















