കുമാരി ഗീത

ആറന്മുള സ്വദേശി. കാനറാ ബാങ്കിൽ ജോലി ചെയ്തു.

കവിയും ഞാനും ഒരിക്കൽ മലബാറിൽ നിന്നും ചെങ്ങന്നൂരിലേക്കുള്ള യാത്രാമദ്ധ്യേ തൃശ്ശൂർ സ്റ്റേഷനിൽ വണ്ടി നിൽക്കുമ്പോൾ പ്ലാറ്റ്ഫോമിലൂടെ പ്രിയ കവി ഒ എൻ വി പത്നീസമേതനായി നടന്നു പോകുന്നത് കണ്ടു. ഓടിച്ചെന്ന് കാൽ തൊട്ട് വന്ദിച്ചപ്പോൾ പരിചയമുള്ളതുപോലെ അനുഗ്രഹിക്കുകയും സുധയല്ലേ എന്ന് ചോദിക്കുകയും ചെയ്തു.മറുപടി പറയും മുൻപ് ഞാൻ യാത്ര ചെയ്തുകൊണ്ടിരുന്ന ട്രെയിൻ ചൂളം വിളിക്കുകയും ഞാൻ ഓടി വണ്ടിയിൽ കയറുകയും ചെയ്തു അവിടം മുതൽ വീടെത്തുവോളം ഓ എൻ വിContinue Reading

മകനെ , അകലെമഞ്ഞുമടക്കുകളിലെതണുത്തുറഞ്ഞ ദിനരാത്രങ്ങളിൽനീയെന്നിൽ നെരിപ്പോടായിരുന്നു . ഉറക്കം വഴിതെറ്റിപ്പോയകറുത്തയാമങ്ങളിൽനീ കനവിലെ രാജകുമാരനായി. ബലയും അതിബലയും ജപിച്ചഅത്താഴവേളകളിൽനീയെന്റെ നിറവായി. ഇഷ്ടപുസ്തകത്താളുകളിൽനിന്നെത്തന്നെ വായിച്ചു ഞാൻമയങ്ങി . അമ്മയ്ക്കു സമ്മാനിക്കാനാശിച്ച പട്ടുകൾനിന്റെസ്കൂൾ യൂണിഫോമായിവടിവൊത്തുനിന്നു. നീ ജനിച്ചനാൾ മുതൽഎന്റെ ജീവവായുവും ചാലകവുംനീമാത്രമായിരുന്നു.എന്റെ കുതിരശക്തിപ്രവാഹമേനീയെന്റെ സ്വപ്നനിറവ്. എന്നിട്ടുംനിന്റെമടിയിൽതലചായ്ക്കാൻ എന്നിലേക്കുവാർദ്ധക്യമിഴയും മുമ്പ് നിന്റെകയ്യിൽ കൈത്തോക്കു പിടിപ്പിച്ചതാരാണെന്റെ മുത്തേ? എന്നിലേക്കു തീരാനോവിനെ ഒഴുക്കിനീയിങ്ങനെ അട്ടഹസിക്കരുതേ.. ലഹരിയുടെ കൊലപാതകമുനമ്പിൽ നിന്നു നീയലറുമ്പോൾ ” അരുതേ” യെന്നുപ്രപഞ്ചം മുഴുവൻ കരയുന്നത്നീ കേൾക്കാത്തതെന്ത്?Continue Reading

ഉള്ളിലൊരു കഥാതന്തുവിന്റെ തുടിപ്പു സ്വയം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾകോളിങ്ബെല്ലിന്റെ ശബ്ദം.അല്പം ഈർഷ്യയോടെ വാതിൽ തുറന്നു.മുന്നിൽ ജയദേവൻ.ചന്ദ്രിക ടീച്ചറിന്റെ ഇളയ മകൻ. ആലിപ്പഴം വീണുകിട്ടിയ സന്തോഷം ഉള്ളിലൊതുക്കി.എന്നെ പരിചയമില്ലാത്ത ജയന് എൻ്റെ അതിസന്തോഷത്തിന്റെ കാരണം തിരിച്ചറിയാനാവില്ലല്ലോ.അദ്ദേഹം സ്വയം പരിചയപ്പെടുത്താൻ കരുതിക്കൊ ണ്ടുവന്ന വരികൾ പറഞ്ഞു തുടങ്ങുമ്പോൾ ഞാൻ തടഞ്ഞു .“വേണ്ട ജയൻ,എനിക്ക് ആളെ മനസ്സിലായി”.അമ്പരപ്പു മറയ്ക്കാതെയെങ്കിലും മറുപടി ഒഴുകി വന്നു.“അമ്മയുടെ ഫയലിൽ നിന്നുകിട്ടിയ വിലാസവും റോഡുമാപ്പും കൃത്യമായിരുന്നു. വീടു കണ്ടുപിടിക്കാനെളുപ്പമായി . പരിചയപ്പെടുത്താതെ എന്നെContinue Reading

കനത്തമഴ നനുത്ത വെയിലിനുബാറ്റൺ കൈമാറുകയായ്.അലസതയുടെ കമ്പളം പുതച്ച്പെയ്തൊഴിഞ്ഞ മഴയെപ്പുകഴ്ത്തി ഞാനെന്റെ ഉമ്മറപ്പടിയിൽ.. പലവഴി അലഞ്ഞു നടന്നിരുന്ന വന്ധ്യമേഘങ്ങൾ കൂട്ടം കൂടിയും തമ്മിലടിച്ചുംമിന്നൽപ്പിണർച്ചുരിക വീശിയുംയുദ്ധകാഹളം മുഴക്കവേകാർമേഘപ്പുടവയിൽ മഴവിൽച്ചിത്രംചേർന്നിരുന്ന ആകാശക്കമ്പളത്തിനു കരിവേഷപ്പകർച്ച..ദേവതാരുവിന്റ കൊമ്പിലെ കൂട്ടിൽ മുട്ടയിൽ നിന്നു പുറത്തേക്കെത്താൻവെമ്പൽ കൂട്ടുന്ന ഓമനകൾക്കരികെഭയന്ന അമ്മക്കുരുവിയെ ആരും കണ്ടില്ല അവളുടെ ആർദ്രമായ വിളി മഴയിൽ മുങ്ങി കാറ്റിലലിയവേ ..വേവലാതി പൂണ്ടു കാറ്റ് ആടിക്കളിച്ചു…മണ്ടൻകാറ്റ്…രോമക്കുപ്പായക്കാരൻ ദേവതാരുവിന്റെ കൊമ്പിലെ കുഞ്ഞാറ്റയുടെ കൂടുവീഴാറായത് കാറ്റിന്റെ വേവലാതി കൊണ്ടു മാത്രം.ആർദ്രമായ രോദനംContinue Reading