കവിത (Page 36)

മുക്തഛന്ദസ്സിന്മുറിപ്പാട്.ഇതാ…ഇറ്റുന്നു രക്തം…ഉപ്പു,മീവീഞ്ഞും.മുക്തിയെപ്രതികുരുതിക്കുഴിഞ്ഞ്അഗ്നിയിലിട്ടു നീറ്റുന്നു. കാലംഊതിക്കെടുത്തിയില്ല.കോലം അഴിച്ചില്ല,തേങ്ങിനീറിക്കരഞ്ഞതുമില്ല.ഇതാ…മുക്തഛന്ദസ്സിന്മുറിപ്പാട്രക്തം,ഉപ്പ്,വീഞ്ഞ്! പാടേ…പുറന്തോടടർന്ന്പോയതെന്നാലുംനീളെപ്പടർന്ന പച്ചപ്പ്.കാടകം പുല്കിജ്വലിക്കുംഈ മുളന്തണ്ടിളംകൂമ്പി-ലൂറിത്തുടിപ്പൂ…പഴംപാട്ട്!കോരിയെടുക്കാംകുടിക്കാം,കുതിപ്പാവോള-മിക്കവിതയ്ക്ക്!ഇതാ…മുക്തഛന്ദസ്സിന്മുറിപ്പാടിൽരക്തം…ഉപ്പ്, വീഞ്ഞ്!————————— കവർ : ജ്യോത്സ്ന വിത്സൺContinue Reading

തിരതല്ലി അലറുന്ന പെരുങ്കടലിനേക്കാളും,അഴൽ തിളപ്പിക്കുന്നുണ്ട്തീമല മിണ്ടാതെയുള്ളിൽ വർത്താനം നിർത്തുന്നഓരോ ചുണ്ടിരട്ടകളുംവല വിരിക്കുന്നുണ്ട്ഒരു മിണ്ടാട്ടം കിട്ടാൻ കൂടറ്റു വീഴുന്നചെറു കുട്ടിക്കിളികൂട്ടിപ്പിടിക്കുന്നു –ണ്ടൊരു കുട്ടിയാകാശം കയത്തിലാഴുന്നകരിങ്കല്ലുപോലുംകരുതുന്നുണ്ടാവുംഒരു പായൽത്താങ്ങ് വിരലൊന്നു നീട്ടിയാൽകൂടെ വന്നേക്കുംആയുസ്സിന്നാത്മപ്രപഞ്ചം ! കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

കാലത്തിൻഅവിശ്രാന്ത യാത്രയ്ക്കിടയിൽപ്രാണൻ പിടഞ്ഞഅനാഥരാത്രികളുടെശവക്കോട്ടയിൽപിറക്കാതെ പോയവരുടെസ്വപ്നങ്ങളുടെശവമഞ്ചങ്ങൾ നിരന്നിരിക്കുന്നുണ്ട്. എണ്ണമറ്റജനിക്കാത്ത പുരുഷായുസ്സുകൾ വെണ്ണീറാക്കിയശവപ്പറമ്പുകളിൽനിശ്ശബ്ദവിലാപങ്ങളുടെപ്രതിദ്ധ്വനികൾ കേൾക്കുന്നുണ്ട്. കിനാവുകൾ കരിവാളിക്കെ പുതുശബ്ദങ്ങളിൽപുതുവേഷങ്ങളിൽപുതുഭാവങ്ങളിൽകനൽക്കട്ടകൾപുനർജ്ജനിക്കുന്നുണ്ട്. വിശ്വാസത്തിന്റെമഴനൂലിൽ കോർത്തെടുത്തപ്രണയത്തുടിപ്പുകൾപ്രളയപ്രവാഹമായ്പല ഈണപ്പകർച്ചയിൽപഴമ്പാട്ടുപോലെഒഴുകുന്നുണ്ട്. ചിലരുടെ വാക്കിൻകൊടുങ്കാറ്റുകൾഭാവം പകരുന്നമുറിവുകൾ പുകച്ച്കരളിലെ വെളിപാടു തറയിൽ തട്ടിത്തെറിക്കുന്നുണ്ട്. നിറച്ചിരുന്നഅരിച്ചാക്ക് പിഞ്ഞിനിലത്തു വീണഅരിമണികളിൽനിലയുറപ്പിച്ചവർവിശന്നവയറുകളോട്കണ്ണുരുട്ടുന്നുണ്ട്. വേദനയുടെചില്ലുകൾ ആഴ്ത്തിയതനിയാവർത്തനങ്ങളടയിരിക്കുന്ന പാതകളെസ്വയം മറന്നവർഅറിയാതെഎത്തിപ്പിടിക്കുന്നുണ്ട്. ഇടവഴികളിൽനാട്യതയുടെപൊയ്മുഖങ്ങൾസ്നേഹച്ചൂടാൽ ചമയമിട്ട്നിഴൽക്കൂത്ത്‌ആടിത്തിമിർക്കുന്നുണ്ട്. ഒരിടത്ത് കടൽത്തിരമാലകൾപ്രണയികൾക്കായിമരണതീരത്തെനൂൽപ്പാലത്തിൽനഷ്ടപ്രണയത്തിന് കുരിശു വരയ്ക്കുന്നുണ്ട്. ആശകളുടെപൂങ്കാവനത്തിൽ പൂത്തുലഞ്ഞചില പ്രണയങ്ങൾഅതിജീവനത്തിന്റെഗാനമാലപിച്ച്അലോസരപ്പെടുന്നുണ്ട്. മനസ്സിൻതമോഗർത്തഭൂമികയിൽആവോളം വിളയാടിമായാമരീചികയിലെഅപഥസഞ്ചാരികൾവിതുമ്പുന്നുണ്ട്. അവസരങ്ങൾ ആവർത്തിക്കുമ്പോഴുംആവർത്തനങ്ങളുടെനിഴൽപ്പാടുകളെസമാഹരിച്ചും ജീർണ്ണിച്ചുംപരിപോഷിക്കുന്ന ജന്മങ്ങൾചിരിച്ചുകൊണ്ട് കരയുകയുംകരഞ്ഞുകൊണ്ട് ചിരിക്കുകയും ചെയ്യുന്നുണ്ട് കവർ : വിത്സൺContinue Reading

രാമൻ വിഗ്രഹമായിപുനരവതരിച്ചപ്പോൾ‘കുബേര’വേഷമുടുത്ത്, രാവണൻധാരണാപത്രവുമായികാത്തുനിൽപുണ്ടായിരുന്നു രാജ്യം അളന്നുമുറിക്കപ്പെട്ടപ്പോൾആറടിമണ്ണില്ലാത്ത സീതമറയാനൊരിടമില്ലാതുഴറി ചാരംകൊണ്ടുപോലുംമരണപത്രമെഴുതാനാവാതെഖനികളുടെ തീച്ചൂളകളിൽകണ്ണടഞ്ഞമർന്ന വനങ്ങൾ നാവുകൾ അറുത്തുമാറ്റപ്പെട്ടപ്പോൾസഭാവഴികളിലെത്താതെപ്രാർത്ഥനനിലച്ചലയുന്നശംബൂകതപസ്സുകൾ യുഗങ്ങളുടെ ആഴങ്ങളിലമരാത്തപാർസയും ഗോദ്ദയുമലഞ്ഞ്*അടങ്ങാത്ത വിലാപമായി,വൈദേഹി വിലങ്ങണിയാത്ത ചിന്തകളുമായ്അവശേഷ വാല്മീകങ്ങളിൽമോക്ഷമാർഗം തേടുന്നമഹാകാവ്യമാകുന്നു, സീതായനം. ======== *സീതാമുർമു ഉൾപ്പെടെയുള്ള ആദിവാസി സമൂഹം നടത്തുന്ന ഭൂസംരക്ഷണസമരം നടക്കുന്ന സ്ഥലങ്ങൾ. കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

ഞങ്ങൾ ഉറുമ്പുകളാണ്.ഞങ്ങൾക്കെവിടെയുംഒളിഞ്ഞും തെളിഞ്ഞുമിരിക്കാം.ഗതിമുട്ടിയാൽ ഒരു കടിമാത്രമാണ്ഞങ്ങളുടെ ഹീറോയിസം. ഞങ്ങൾതേനുറുമ്പുകൾ, നെയ്യുറുമ്പുകൾകട്ടുറുമ്പുകൾ കുനിയനുറുമ്പുകൾതീൻ മേശയിലും രസസഞ്ചാരികൾ.ഞങ്ങൾ കൂട്ടം തെറ്റിയാലുംപിരിഞ്ഞു പോകാത്ത തെരുവ്കുട്ടികളാണ്. വിശപ്പിന്റ നിഗൂഢമായഒളിവ് യുദ്ധങ്ങളിൽഞങ്ങളുടെ കറുത്ത അമ്മമാർഗർഭപാത്രത്തിലെഏഴാമത്തെ യാത്രയിൽ വെച്ച്വായിലേക്ക് മണ്ണുരുട്ടി തന്നിരുന്നു .ഞങ്ങൾമലയിടുക്കുകളിൽ ഒളിച്ചുകളിക്കുകയുംവേരുകൾക്കിടയിൽ പമ്മിയിരിക്കുകയുംവിശന്ന വയറുമായി ചക്രവാളത്തീയിലേക്ക്എടുത്തുചാടുകയും ചെയ്യുന്നവാനരക്കുട്ടികളെപ്പോലായിരുന്നു. ഞങ്ങൾകറുത്ത ഉറുമ്പുകൾകറുത്ത അമ്മമാരുടെകറുത്ത മെല്ലിച്ച കുട്ടികൾ.ഞങ്ങൾക്ക് ചരനിറത്തിലിരുണ്ടവലിയ ആകാരമുള്ള ചേരിയുണ്ടായിരുന്നു.ഒരു ദിനംകഴുത്തിൽ സ്വർണമാലയിട്ടവലിയ തലയുള്ള തടിച്ച സർപ്പംഞങ്ങൾക്കൊപ്പം സെൽഫി എടുക്കുകയുംമുട്ടായി തരുകയുംപിറ്റേന്ന് ഞങ്ങളെ ഒഴിപ്പിച്ച്ചേരി വിലയ്ക്ക് വാങ്ങുകയുംContinue Reading