കവിത (Page 38)

വ്യവസ്ഥിതിയാണ് ഉത്തരവാദിയെന്ന് അയാൾ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. പൊലീസ് ഈ വ്യവസ്ഥിതിയെപ്പറ്റി ജനത്തോട് തിരക്കി. ഞങ്ങളല്ല, നിങ്ങളല്ലേ അതെന്നായി ഒന്നാമൻ. വെളുക്കെ ചിരിക്കുന്ന നേതാവെന്നോർത്തു രണ്ടാമൻ. ഏതോ കൈക്കൂലിക്കാരനെ ചൂണ്ടി മൂന്നാമൻ. മൂന്നുമല്ല, ആള് പത്രക്കാരനെന്നുറപ്പിച്ച് നാലാമൻ. വഴിമുട്ടിയ അന്വേഷണം;വഴികാട്ടാൻ ലുക്കൗട്ട് നോട്ടീസ്. വ്യവസ്ഥിതിയെ തേടുന്ന നോട്ടീസ് കണ്ടവർ ഞെട്ടി. നോട്ടീസിൽ ഫോട്ടോയ്ക്ക് പകരം കണ്ണാടി;നിലക്കണ്ണാടി. ജനം അത് എറിഞ്ഞുടച്ചു. വ്യവസ്ഥിതി തകർന്നു. കവർ : മനുContinue Reading

അവസാനകവിത വായിച്ച്ആത്മസ്നേഹിതൻ പറഞ്ഞു:കാവ്യഗുണം തീരെയില്ലഅന്ന് രാത്രിഞാനെന്റെ കവിതാപുസ്തകംഒരിക്കൽകൂടി നിവർത്തിനോക്കി പ്രാസം വലിച്ചെറിഞ്ഞിരിക്കുന്നു അതിർത്തിക്കപ്പുറം പുറന്തള്ളപ്പെട്ടവർവിശക്കുന്ന മനുഷ്യർ വൃത്തം തെറ്റിച്ചിരിക്കുന്നുആശയറ്റ ആകാശംഅലങ്കാരങ്ങൾ ഉപേക്ഷിച്ചിരിക്കുന്നുഉടൽ പൊള്ളിയ പുഴകൾബിംബങ്ങളെ ശിഥിലമാക്കി ഒഴുകുന്നുതല തകർന്ന മഴക്കാലംതാളം മുറിച്ച് പെയ്യുന്നുപിഴുതെറിയപ്പെട്ട കുന്നുകൾധ്വനി വെട്ടിപ്പിളർന്നിരിക്കുന്നുമൺമറഞ്ഞ വയലുകൾപ്രതീകങ്ങൾ കുഴിച്ചുമൂടിയിരിക്കുന്നു ഇല്ല, കവിത തീരെയില്ലഎന്നാൽ പിന്നീട് ഓർത്തു:കാവ്യഗുണം കൊണ്ട് കോരിയാൽ ജീവിതത്തിൽ നിന്ന് എന്ത് കിട്ടും? കവർ ഡിസൈൻ : മനുContinue Reading

പിരിയുവാൻ നേരത്ത് അകമേയെൻ നോവിന്റെ ഹിമബിന്ദുവെന്തേ വിതുമ്പി നിന്നു .ഇനിയെന്നു കാണുമെന്നറിയാതെയകലുന്ന കനവുകൾ നോറ്റരാക്കിളികൾ നമ്മൾ. പറയുവാനിനിയുമുണ്ടേറെ പരസ്പരംഇനിയെന്നെന്നോതുന്നു മിഴികൾ രണ്ടും .അനിവാര്യമെന്നു നീമെല്ലെ മന്ത്രിക്കുമ്പോൾവിരഹത്തിൻ തിരവന്നു പുണരുന്നുവോ. ഓർമ്മകൾ ചേറിയെടുക്കുന്നു മൗനത്തിൻഹൃദയത്തിലൂറുന്നപൊൻതരികൾ. ഒരുനാളുമണയില്ലതിരികെയാ നാളുകൾഇടനെഞ്ചിൽ തുടികളായ് തീരുമെന്നും. കവർ ഡിസൈൻ : ആദിത്യ സായിഷ്Continue Reading

അരിപ്പൂങ്കാടുകൾ വകഞ്ഞു മാറ്റിയിഴഞ്ഞു വരുന്നൂഒരടി നടപ്പാത..നോക്കിയിരിക്കെ അതിൽ മാത്രം മഴ ചാറുന്നു.അതു മാത്രം നിറയുന്നു.ജലം നെടുനീളത്തിൽവൻമതിൽ പോൽ അലയടക്കി വഴിമുടക്കിമുന്നിൽ നിന്നു.സുതാര്യമായജലഭിത്തിയ്ക്കപ്പുറംഇലകൾ മുഖമുരുമ്മുന്നു.പൂക്കൾചെടികളിലെ കെട്ടു വിടുവിച്ച് കൊണ്ട്പൈക്കുട്ടികളെപ്പോലെതുള്ളിച്ചാടി ഓടുന്നു.ഇളംചുവപ്പല്ലികൾ ചിതറിച്ചു കൊണ്ട്കണ്ണാടിയിലൂടെന്ന പോലെ,മറുതലയ്ക്കൽഒരു ബബ്ലൂസ് നാരങ്ങയുടെമധുരവിസ്ഫോടനം..വെള്ളത്തിനുള്ളിൽ പ്രവേശിക്കുമ്പോൾഷവറിനടിയിൽനിൽക്കുമ്പോലെശ്വാസം മുട്ടി ..അമ്മയെ ഓർമ്മ വന്നു.ഉറക്കെയുറക്കെ കരഞ്ഞു. കവർ ഡിസൈൻ : മനുContinue Reading

നിശാഹൃദയം ഇരുണ്ടപ്പോൾ മുഖം മിനുക്കാനെത്തിയതാരകങ്ങളെ ഓട്ടുരുളിയിൽ കമഴ്ത്തി നിരത്തിവച്ചു…നിലാവ് അന്തംവിട്ട് പാരിജാതച്ചെടിയുടെ ചില്ലകളിൽകുന്തിച്ചിരുന്നു..നെറികേടു കാട്ടാത്ത രാപ്പാടി ഇനിയും പൂക്കാത്തതേൻമാവിന്റെ ഉണങ്ങിയ കൊമ്പിലെച്ചെറുപൊത്തിൽസാധകം ചെയ്തു…വഴിതെറ്റിവന്ന ചന്ദ്രൻ കിണറിലെ വെയിലെടുക്കാതെബാക്കിവന്നജലത്തിൽ വീണൂറിച്ചിരിച്ചു…അതു കണ്ടിട്ടാവാം കുറെ ഈയാം പാറ്റകൾ അവയുടെചിറകുകൾ വെള്ളത്തിൽ കൊഴിച്ചിട്ടു..ജനാലച്ചില്ലിനിപ്പുറം സമാന്തരമായിസ്വപ്നപ്പൂമൊട്ടുകൾവിരിഞ്ഞ് വികസിച്ച് കരിഞ്ഞ് കൊഴിഞ്ഞുവീണുനിഴലിന്റെ പേടിയിൽ വിറയ്ക്കുന്ന മങ്ങിയ പ്രകാശംകെട്ടുതുടങ്ങി..ഇരുട്ടിന്റെയാഴക്കടലുകളിൽ പ്രതിദ്ധ്വനിയുടെ ഒച്ചമാത്രം ബാക്കിയായി..ശ്വാസം കിട്ടാതെ പിടഞ്ഞകിഴക്കും പടിഞ്ഞാറും തെക്കും വടക്കുംകേവലബിന്ദുക്കളായി ഒടുങ്ങിയൊതുങ്ങുന്നു…ഒഴുകുന്ന നദി ഇടയ്ക്കുവച്ച് തിരിഞ്ഞൊഴുകുകസാദ്ധ്യമോയെന്നചോദ്യം ഡെമോക്ലീസിൻറെവാളുപോലെ മുന്നിൽContinue Reading