ഷീബ രജികുമാർ

സ്വദേശം തിരുവനന്തപുരം. മെഡിക്കൽ ഓഫീസർ."ആൽബിനോകളുടെ സൂര്യൻ" എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.

ആഭിചാരത്തിൻ കളത്തിൽ കരിമ്പുകയേറ്റിപ്പുകഞ്ഞു കർപ്പൂരംആസുരമേതോ ജപത്തിൽ വിറ കൊണ്ടുരാവിൻ നിഗൂഢ സങ്കേതംമന്ത്രക്കളത്തിൻ നടുക്കായിരിപ്പു-ണ്ടനങ്ങാതിരുതലമൂരിമണ്ണു മണക്കും കറുത്തോരുടലിനെചൂഴുന്നു പ്രാണന്റെ ഭീതിവെട്ടമെത്താത്തൊരിരുണ്ട മാളത്തിന്റെഗന്ധം പരതി പരതി ,കുത്തിത്തറയ്ക്കും വെളിച്ചത്തിൽ നൊന്തുനൊ-ന്താകെ ചുരുണ്ട കുരുടിമാട്ടും നിഴൽക്കുത്തുമായ് ശത്രു സംഹാരപൂജ കൈക്കൊള്ളുന്നു രാത്രി..അജ്ഞാതമേതോ നിധി തൻ ദുരൂഹമാംവാതിൽ തിരക്കുന്നു ധാത്രി..ആർപ്പുവിളികൾ, ജപങ്ങൾ വെളിപാടുകൊള്ളുന്ന ദുർദേവവൃന്ദം..അസ്ഥികൾ പൊട്ടിത്തെറിക്കുന്ന ഹോമത്തിനൂർജ്ജം പകരുമഥർവ്വം!പൊങ്ങും ദുരയുടെ തീയിലിരുതലപൊള്ളിപ്പിടഞ്ഞു കുതറിമന്ദം മൃതിയെപ്പുണരുന്ന ജീവന്റെസ്പന്ദം നിലയ്പ്പതും നോക്കിഇഷ്ടവരത്തിനായ് രക്തദാഹം പൂണ്ടൊ-രന്ധവിശ്വാസക്കളത്തിൽകണ്ണു കലങ്ങി വിമൂകനായി തലകുമ്പിട്ടിരിക്കയോContinue Reading

വിരലറിയാതൊന്നമർന്നു പോയ് നീറിൻ ഇലത്തഴപ്പിലെക്കൂട്ടിൽനിമിഷനേരത്തിൽ പടപ്പുറപ്പാടായ് പുളിയുറുമ്പിൻ്റെ കോട്ട… തരിക്കയാണതിന്നുമിനീരിറ്റുന്ന കടിത്തിണർപ്പുകൾ മേലിൽ..തുളച്ചു കേറുന്നൂ പക തുളുമ്പുന്ന വിഷസൂചിക്കൊമ്പു കണ്ണിൽ…! ഞെരിച്ചു ഞാനെൻ്റെ കരത്തിനുള്ളിൽ വച്ചരച്ചു തീർക്കട്ടെ രോഷംമതിയാകാതെ തകർത്തുടച്ചതിൻ കുലംമുടിക്കട്ടെ ദ്വേഷം.. പറന്നു രണ്ടു പാഴിലയതിന്നൊപ്പം പടുത്ത മോഹസാമ്രാജ്യം..ഇലകളെത്തുന്നി അകത്തളങ്ങളിൽതണലൊരുക്കിയ ഗേഹം ഇളം കുരുന്നുകൾ മിഴിവിരിക്കുന്നൊരറകൾ, ദാസീഗൃഹങ്ങൾ…പടകുടീരങ്ങ,ളധിപയാം രാജ്ഞിയിരുന്നരുളും പുരങ്ങൾ.. കടുത്ത ശിക്ഷണം മറന്നു പ്രാണൻ്റെ പിടച്ചിലാർക്കുന്നു കൂട്ടിൽപുറത്തുചാടുന്നൂ പെരുമഴ പോലെ കടിയുറുമ്പിൻ്റെ കൂട്ടം നിശ്ശബ്ദ ഭാഷയിൽ നിലവിളിക്കുന്നൂContinue Reading