കഥ (Page 5)

മറൈൻഡ്രൈവിലന്ന് ഒരുമിച്ച് കുട ചൂടിയിരുന്ന ആണുങ്ങളെയും പെണ്ണുങ്ങളെയും അടിച്ചോടിച്ച് രാത്രി വീട്ടിൽ എത്തിയപ്പോഴാണ് വിശ്വംഭരൻ ആ കാര്യം അറിഞ്ഞത്. തന്‍റെ മൂത്ത മകളെ കാണാനില്ല. വീട്ടിൽ കയറി വന്നപ്പോഴുണ്ടായ വലിയ മൗനത്തിൽ തന്നെയാണ് ആദ്യം സംശയം തോന്നിയത് പിന്നീട് കാര്യം തിരക്കിയപ്പോൾ ഭാര്യ സുമ പേടിച്ച് ഉത്തരം പറഞ്ഞു: ‘അച്ചു ഇതുവരെ വന്നിട്ടില്ല’ അയാൾ ആകെ തരിച്ചു പോയി. താൻ ഇപ്പോൾ നിൽക്കുന്ന ഹാളും അതിനപ്പുറത്തുള്ള സിറ്റൗട്ടും അതും കഴിഞ്ഞ്Continue Reading

സുബ്ഹി(1) ബാങ്കിനു കാത്തു നില്കാതെ, കുളിച്ച് വെള്ളത്തൊപ്പിയും ധരിച്ച് സെയ്തലവി പള്ളിയിലേയ്ക്ക് തിടുക്കപ്പെട്ടു നടന്നു. ഗെയ്റ്റ് തുറന്നിട്ടില്ല. ഗെയ്റ്റിനു മുകളിൽ പടച്ചവന്റെ മുതലിനു കാവലായി നില്ക്കുന്ന ക്യാമറ. അതിന്റെ ചുമന്ന കണ്ണ് മിന്നിക്കാണിക്കുന്നു. അടഞ്ഞ ഗേറ്റിലൂടെ കുഞ്ഞു റൈഹാനെ നോക്കി. നിലാവിൽ തെളിയുന്ന അവന്റെ ഖബറിനെ നോക്കി. ഖബറിനു കുടയായി നിൽക്കുന്ന ചന്ദനമരം അവിടെയുണ്ടോ.? ഉറപ്പില്ല. സെയ്തലവിയുടെ ഖൽബ് കലങ്ങിത്തന്നെ നിന്നു. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾ സെയ്തലവിയുടെ മനസ്സിൽ മിന്നി.Continue Reading

ഇന്ന് എന്റെ മോളുടെ വിവാഹമായിരുന്നു. ദേവിയുടെ നടയിൽനിന്ന് തൊഴുത് എന്റെയും ഭാര്യയുടെയും കാൽതൊട്ട് അനുഗ്രഹവും വാങ്ങി അവൾ മണ്ഡപത്തിൽ കയറി. ഞങ്ങളുടെയും അവളുടെയും കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു. കുരവയും നാദസ്വരവും നിറഞ്ഞ അന്തരീക്ഷത്തിൽ ഞാൻ എന്റെ മോളുടെ കൈ പിടിച്ചു കൊടുത്തു. ഒരച്ഛന്റെ നിറഞ്ഞ മനസ്സോടെ. അവളില്ലാത്ത ഈ വീട് ജീവനില്ലാത്തത് പോലെ എനിക്ക് തോന്നി. മകളെ വിവാഹം കഴിപ്പിച്ചയച്ച ഒരച്ഛന്റെ സന്തോഷവും ഇതുവരെ പിരിഞ്ഞിരിക്കാത്ത അവളെ കാണാത്തതിന്റ സങ്കടവുംContinue Reading

“ക്ലാസ്മേറ്റ്സ്” വാട്സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദസന്ദേശമായിട്ടാണ് അവന്റെ മരണവാർത്ത എന്നെത്തേടിയെത്തിയത്. ഞെട്ടൽമാറി, സമനിലവീണ്ടെടു ത്തപ്പോഴെയ്ക്കും ഇൻബോക്സിൽ മെസേജുകൾ കരഞ്ഞു വിളിച്ചുതുടങ്ങി. “എന്തുപറ്റിയതാ?!” “ആത്മഹത്യയാണല്ലേ!” “അവനെന്തിനായിത് ചെയ്തെ ?!” “നിന്നോടെന്തെങ്കിലും പറഞ്ഞാരുന്നോ ?!” “നിങ്ങളായിരുന്നില്ലേ കട്ടഫ്രണ്ട്സ്…” ചോദ്യങ്ങൾ എന്നെ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു. എന്റെ മൗനം അവരെയും. ഇനി വിളികൾ വന്നു തുടങ്ങും. ഫോൺ ഓഫ് ചെയ്ത് പിന്നിലേയ്ക്ക് മലർന്നു. പിന്നിലെവിടെയോ അവന്റെ ചിരി കേട്ടതുപോലെ ഡ്രൈവ് ചെയ്യുന്നതിന്നിടയിലാണ് ആശുപത്രിയിൽ വിളിച്ച് ലീവ് പറഞ്ഞത്. കൊവിഡ്ക്കാലമായതിനാൽContinue Reading

ഞാന്‍ ഇടനാഴിയിലെ പതിവ് നടത്തത്തിന് വാതില്‍ തുറന്ന നിമിഷം ലിഫ്റ്റിൽ നിന്നുയര്‍ന്നിരുന്ന പശ്ചാത്തല സംഗീതം നിലച്ചു. ‘അന്തര്‍ജ്ജനങ്ങള്‍’ക്കായി അറിയിപ്പ് വന്നു : ‘തേഡ് ഫ്ലോർ !’ മെലിഞ്ഞുയര്‍ന്ന ഒരു രൂപം ഇടനാഴിയുടെ മദ്ധ്യത്തില്‍ ലിഫ്റ്റിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. എതിരെ ചുമരിൽ ഒന്നരയാളുയരത്തിൽ, വലിയ നീല അക്ഷരങ്ങളില്‍, ‘സെക്കന്‍ഡ് ഫ്ലോര്‍’ എന്ന് എഴുതിയതില്‍ കണ്ണുടക്കി, എല്ലാവരെയും പോലെ, അൽപനേരം നിന്നു. പിന്നെ എന്‍റെ നേരെ തിരിഞ്ഞു. രണ്ടറ്റത്തുമുള്ള തുറന്ന ജനലിലൂടെ വരുന്നContinue Reading